Monday, June 4, 2012

'thus indeed, in this tradition’

 'പുളിക്കൊമ്പത്തെ  പോതി'  എന്ന കെ.പി.നിര്‍മ്മല്കുമാറിന്റെ കഥ/ലേഖനം ആണ് ഈ പോസ്റ്റിങ്ങിന്നു ആധാരം. മാതൃഭൂമി ആഴ്ചപതിപ്പ് (പുസ്തകം 90 ലക്കം 11) ഒരു പത്ര പ്രവര്‍ത്തകനുമായുള്ള അഭിമുഖം എന്ന പോലെ  മെനെഞ്ഞെടുത്ത ആ കഥ, രവിയുടെ ചിറ്റമ്മയെയും,ഇതിഹാസത്തില്‍, ഒരു 'പാസ്സിംഗ്' പരമാര്‍ശ്വത്തിലൂടെ മാത്രമായി    അനുസ്മരിക്കുന്ന അവരുടെ ഇരട്ട മക്കളെയും, പദ്മയേയും, ഒരു പുതിയ ദൃഷ്ടി കോണിലൂടെ നോക്കി കാണുവാനുള്ള ശ്രമമാണ്. വിജയന്‍റെ മൌനങ്ങളും, ഇതിഹാസത്തിലെ 'പൊരൂത്തമില്ലായ്മ'കളും, 'പിശകുകളും'  ഒരു പുനര്‍വായനക്ക് കളമൊരുക്കുകയാണ്. ആ ദൌത്യം എഴുത്തുകാരന്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ട്.


'പുളിക്കൊമ്പത്തെ  പോതി' മാതൃഭൂമിയില്‍ വരുന്നതിനു മുന്‍പ് തന്നെ, മുഖ പുസ്തകത്തില്‍ (Face Book) ശ്രീ നിര്‍മല്‍കുമാര്‍ ഈ  വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നു. ഇതിഹാസം ആദ്യമായി വായിച്ച കാലത്ത് തന്നെ ,അന്നു നൂതനവും, വിപ്ലവാത്മകവുമായ സാഹിത്യാഭിരുചികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു വളരെ ശ്രദ്ധയോടു കൂടി ശ്രീ വിജയന്‍ സൃഷ്ടിച്ചതാണ് ആ നോവല്‍ എന്ന് തോന്നിയിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം  പരന്ന വായന നിഷേധിച്ചിട്ടുണ്ടെങ്കിലും, Kierkagaard, Freud, Kafka, Camus എന്നിവര്‍ ഉദ്ഘോഷിച്ചിരുന്ന  അസ്തിത്വ വാദം, അരക്ഷിതത്വം, ഗര്‍ഭ പാത്രത്തിലെക്കുള്ള തിരിച്ചു പോക്ക് , പാപഭാരം  തുടങ്ങിയ സങ്കേതങ്ങളുടെ ശ്രദ്ധാ പൂര്‍വമായ ഉപയോഗം ഇതിഹാസത്തില്‍ കാണാന്‍ സാധിക്കും.      
ഈ ചര്‍ച്ചകള്‍ ഖസാക്കിലേക്ക് ഒന്ന് തിരിച്ചു പോകാനുള്ള 'ജിജ്ഞാസ' എന്നിലും  ഉണര്‍ത്തി. നാല്‍പ്പതില്‍ പരം കൊല്ലങ്ങള്‍ക്ക് ശേഷം ഖസ്സാക്കിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? ഇതിഹാസം ആദ്യമായി വായിച്ചപ്പോള്‍ തോന്നിയ ആവേശവും പുതുമയും ഒരിക്കല്‍ കൂടി അനുഭവിക്കുക സാദ്ധ്യമാണോ? കാലം മനസ്സിന്നും, ബുദ്ധിക്കും കനിഞ്ഞ് ഏല്‍പ്പിച്ച പ്രഹരങ്ങളെയും  വൃണങ്ങളെയും അതിജീവിച്ചും അവഗണിച്ചും,    ലഭിച്ച അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ,അന്നത്തെ രവിയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എത്രത്തോളം വിജയിക്കും? 
ഇതിഹാസകാരന്‍ ഖസാക്കിന്റെ കഥ വായനക്കാരെ ആദ്യമായി ചൊല്ലി കേള്‍പ്പിച്ച കാലത്തിന്റെ മുഖ മുദ്രകള്‍ എന്തായിരുന്നു എന്ന് ഒര്മിചെടുക്കണം. ഇന്നത്തെ കാഴ്ചപ്പാടുകള്‍ വെച്ച് അറുപതുകളില്‍ രചിക്കപ്പെട്ട ഒരു കൃതിയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ശരിയായിരിക്കില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഇതിഹാസം ഒരു പരമ്പരയായി വന്ന കാലത്ത് അരങ്ങു വാണിരുന്നത് എം.പി. നാരായണ പിള്ള, കാക്കനാടന്‍ തുടങ്ങിയ 'ആധുനികന്‍' മാര്‍ ആയിരുന്നു.  സോറന്‍ കീര്‍ക്കഗാര്ദ്‌, കാമു, കാഫ്ക, സാര്‍ത്ര്, ഫ്രോയ്ഡ് (ഇംഗ്ലിഷ് സ്പെല്ലിംഗ് അനുസരിച്ചാണ് ഈ പേരുകള്‍ എഴുതിയിരിക്കുന്നത്. ശരിയായ ഉച്ചാരണം വ്യത്യസ്തമായിരിക്കാം)  തുടങ്ങിയ വിശ്രുത എഴുത്തുകാര്‍ ഉപയോഗിച്ചിരുന്ന അസ്തിത്വ വാദം, അന്യതാ ബോധം, അരക്ഷിതത്വം തുടങ്ങിയ സങ്കേതങ്ങള്‍ മലയാള എഴുത്തുകാരുടെ ഭാവുകത്തില്‍ അമിതമായ സ്വാധീനം ചെലുത്തി തുടങ്ങിയ കാലം. അന്നത്തെ കേരള സമൂഹവും അത്തരം ചിന്തകളെ സ്വീകരിക്കുവാന്‍ സന്നദ്ധമായ ഒരു മാനസിക അവസ്ഥയിലുമായിരുന്നു. തൊഴിലില്ലയ്മയും, 'ചെ' യും, വിപ്ലവവും ഒക്കെ ലക്ഷ്യ ബോധമില്ലാത്ത ഒരു യുവതയെ ആകര്‍ഷിച്ചിരുന്ന ഒരു കാലം. ഇതിഹാസം പോലുള്ള ഒരു പുസ്തകത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഒരു യുവ വായനാസമൂഹത്തിന്നിടയിലെക്കാണ് രവിയും, ഖസ്സാക്കും പിറന്നു വീണത്‌.  കുറ്റ ബോധം, ഒറ്റപ്പെടല്‍, അരക്ഷിതാവസ്ഥ ,  ലൈംഗിക അരാജകത്വം, കൂടെ കൂടെ പ്രത്യക്ഷപ്പെടുന്ന ചില   മോടിഫ്സ് (motifs) ഇവയുടെ വെളിച്ചത്തില്‍ , കഥാ സന്ദര്‍ഭങ്ങളെയോ  സങ്കേതങ്ങളോ ഒരു പുനര്‍ വായനക്ക്  വിധേയമാക്കാതെ തന്നെ , വിജയമൌനങ്ങളെ വാചലമാക്കാതെ തന്നെ,ഇതിഹാസത്തെ ഒന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും എന്ന് തോന്നുന്നു.
ഈ അന്വേഷണത്തിന്റെ തുടക്കം Guilt (കുറ്റബോധം, പാപഭാരം) ല്‍ നിന്ന് തന്നെ ആയിരിക്കണം. രവിയുടെ പലായനത്തിന്നും തുടര്‍ന്ന്  ഒരു പ്രളയ രാത്രിയില്‍ വിജനമായ ഖസാക്കിലെ ബസ്‌ സ്ടാണ്ടില്‍ ഒടുങ്ങി തീരുന്ന ജീവിതത്തിന്നും കാരണം രവി അബോധ മനസ്സിലും ബോധമനസ്സിലും കൊണ്ട് നടന്ന ഈ പാപഭാരം തന്നെയാണല്ലോ.

"guilt is an affective state in which one experiences conflict at having done something that one believes one should not have done (or conversely, having not done something one believes one should have done). It gives rise to a feeling which does not go away easily, driven by 'conscience'. Sigmund Freud described this as the result of a struggle between the ego and the superego ..........."the obstacle of an unconscious sense of guilt...as the most powerful of all obstacles to recovery."
"Guilt can sometimes be remedied by: punishment (a common action and advised or required in many legal and moral codes); forgiveness (as in transformative justice); making amends (see reparation (legal) or acts of reparation), or 'restitution...an important step in finding freedom from real guilt'; or by sincere  remorse  Guilt can also be remedied through intellectualisation or cognition (the understanding that the source of the guilty feelings was illogical or irrelevant). Helping other people can also help relieve guilt feelings: 'thus guilty people are often helpful people...helping, like receiving an external reward, seemed to get people feeling better " ..........................
"Finally, although the research has not been done, guilt (like many other emotions) can sometimes wear out and be forgotten in the passage of time."
വിജയന്‍ കുറ്റബോധത്തിന്റെ ഈ വിവിധ ഘട്ടങ്ങള്‍ രവിയുടെ പാത്ര സൃഷ്ടിയില്‍ വ്യക്തമായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിറ്റമ്മയുമായുള്ള നിഷിദ്ധ വേഴ്ചയും , തന്മൂലം രോഗിയും അവശനുമായ അച്ഛനോട് കാണിച്ച വഞ്ചനയുമാണല്ലോ  രവിയുടെ പലായനത്തിന്നും പില്‍ക്കാല അരാജക ജീവിതത്തിന്നും പ്രധാന പ്രത്യക്ഷ  കാരണങ്ങള്‍. ചിറ്റമ്മയുമായുള്ള വേഴ്ച രവിയുടെ  മനസ്സില്‍ ഒരു പാപ ബോധം   ഉളവാക്കിയിട്ടുന്ടെന്കില്‍  കൂടി അത് അയാള്‍ അംഗീകരിക്കാതെ വളരെക്കാലം അബോധ മനസ്സിലേക്ക് അടിച്ചമര്ത്തിയതായാണ്  കഥാകൃത്ത് കാണിച്ചിരിക്കുന്നത്. 
'ചിറ്റമ്മ കരയാണോ?' ചോദിക്കുന്നു.
തന്റെ ചുമലില്‍ ചുണ്ടാമര്‍ത്തിക്കൊണ്ട് അവര്‍ കരയുന്നു. അവര്‍ പറയുന്നു. 'എനിക്ക് എന്തോ ഒരു വല്ലായ്മ'
പാപം അല്ലെ'
ഈശ്വരാ'
നേരിയ പട്ടുരോമങ്ങള്‍ കുരുത്ത അവരുടെ മേല്ച്ചുണ്ടുകളില്‍ ചുണ്ടുകള്‍ അമര്‍ത്തുന്നു. 
എനിക്കൊന്നും തോന്നണില്ലഖേദത്തോടെ   അവരോടു പറയുന്നു.'
പാപം ചെയ്തതായി രവി സ്വയം അന്ഗീകരിക്കുന്നതെയില്ല. പക്ഷെ, അംഗീകരിച്ചാലും ഇല്ലെങ്കിലും കുറ്റബോധം അബോധ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. 

'......കാപ്പി ചെടികള്‍ക്കിടയിലൂടെ നടന്നതോര്‍ക്കുന്നുഎന്നിട്ടും ആ ഒര്മകളിലോന്നും തന്നെ വേദന
കലരുന്നില്ല' ( അദ്ധ്യായം വിളയാട്ടം
ഈ ഒരു തിരസ്കാരം രവിയുടെ നില ന്ല്പ്പിന്നു തന്നെ ആവശ്യമായിരുന്നു. ഈ അവിഹിത വേഴ്ച ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു എന്നാണ് തോന്നുന്നത്  'പുളിക്കൊമ്പത്തെ പോതി'യില്‍  ശ്രീ. നിര്‍മല്‍കുമാര്‍ ഭാവന ചെയ്ത പോലെ വര്‍ഷങ്ങള്‍ നീണ്ട ഒരു ബന്ധം ആയിരുന്നില്ല അത്.
'അകലെ കിടന്ന മഞ്ഞപുല്തട്ടുകളിലേക്ക് നോക്കിയ കിടപ്പറയുണ്ട്.. അവിടെയാണ് താന്‍ ചിറ്റമ്മയെ അറിഞ്ഞത്. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞ വേനല്‍ പൂട്ടലില്‍ ആയിരുന്നു അത്. അത് കഴിഞ്ഞിട്ടിപ്പോള്‍ പത്തോളം കൊല്ലങ്ങളായി.' ( അധ്യായം: അച്ഛന്‍)
'മകനെ, നീ അച്ഛനെ, ഇപ്പോള്‍ കണ്ടാല്‍ അറിയില്ല. എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതി പോകുന്നത്. '

'അച്ഛന്‍ എന്നെ പ്രതീക്ഷിക്കരുത് . ...ആ ഓര്‍മകളില്‍ നിന്നു എന്നെയും അച്ഛനെയും വിടര്‍ത്താനാണ് ഞാന്‍ ആ വീട്ടില്‍ വരാതിരിക്കുന്നത് . ആ ഓര്‍മയില്‍ നിന്നും എന്നില്‍ നിന്നും അകലാന്‍ ഒരു അവധൂതനെപ്പോലെ ഞാന്‍ നടണ്‌ു നടന്നു പോകുന്നു. '(ശ്രാദ്ധം)
ചിറ്റമ്മയെ ' ആദ്യമായി' അറിഞ്ഞത് എന്നല്ല പറയുന്നത്; അറിഞ്ഞത് എന്ന് മാത്രമാണ് പറയുന്നത് . രവി വീട് വിട്ടറങ്ങിയ ശേഷം അച്ഛനുമായുള്ള ബന്ധം കേവലം എഴ്ത്തുകുത്തില്‍ മാത്രമായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി പ്പോയ ദിവസം മുതല്‍ ആ ബന്ധവും അവസാനിച്ചു.
 പാപബോധം അയാളില്‍ വളര്ന്നുകൊണ്ടെ ഇരുന്നു. ഈ പാപബോധത്തിന്റെ വളര്‍ച്ചക്ക് ചിറ്റമ്മയുമായി നിരന്തര ബന്ധം ആവശ്യമില്ല. മാത്രമല്ല അത്തരം തുടരുന്ന ബന്ധം പാപഭാരത്തിന്‍റെ ഊക്ക് കുറക്കാനെ സാധ്യതയുള്ളൂ.
'വീണ്ടും ചോദിച്ചു പോകുകയാണ്. ചോദ്യം അപാരമായ ഉത്തരത്തിന്റെ സന്നിധിയില്‍  രവിയെ എത്തിച്ചു.അറ്റമില്ലാത്ത കരിമ്പനക്കാട് പോലെ ഉദിക്കാത്തതും അസ്തമിക്കാത്തതുമായ സന്ധ്യ പോലെ , പടര്‍ന്ന തന്റെ പാപത്തില്‍ നൊടിനേരം അയാള്‍ ആബദ്ധനായി.തൂണിലും, തുരുമ്പിലും കാവല്‍ നിന്ന ഈശ്വരന്മാര്‍ അതിന്റെ ധന്യതയുടെ സാക്ഷികളായി .'(പൂവിന്റെ മണം)

മഹാ പാപം ചെയ്തു എന്ന പൂര്‍ണമായ തിരിച്ചറിവ് , കുറ്റബോധം അയാളില്‍ അവഗണിക്കാന്‍ പറ്റാത്ത വിധം പ്രതിഷ്ടിതമാകുന്നത്   പദ്മയുടെ രണ്ടാം വരവോടുകൂടിയാണ്. 
'രവി’ അവള്‍ ചോദിച്ചു, ‘രവി ആരില്‍ നിന്നാണ്  ഒഴി ഞോടാന്‍ ശ്രമിക്കുന്നത്’
'ആ പൊരുളിലേക്ക് നോക്കി കൊണ്ട് രവി  നിന്നു. നോക്കി നോക്കി കണ്ണ് കടഞ്ഞു. കണ്‍ തടം ചുവന്നു. മുഖം അഴിഞ്ഞുലയണം പ്രാപിച്ചു." (വഴിയമ്പലം) 
പിന്നീട് അയാള്‍ക്കൊരു നില നില്പ്പില്ല. സര്‍വ സംഹാരിയായ പ്രളയകാലം വന്നു കഴിഞ്ഞു.
"ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുളള ഒരു  തരം പരല്‍ മീനുണ്ട് ചെതലിയുടെ കാട്ടു ചോലയില്‍ കല്പ്പടവിന്റെ അഗാധമായ വിള്ളല്കളില്‍ അവന്‍ ഉറങ്ങി കിടന്നു. കാലം ചെല്ലുമ്പോള്‍ ഒരിക്കല്‍ അവന്‍ തോട്ടിലേക്ക് തുഴഞ്ഞു വന്നു. തീമഴ പെയ്യുംപോഴാണെത്രേ അവന്‍ വരുക."
അന്ന് രാത്രി കൊടുംകാറ്റ്  വീശി" (കഥാന്തരം)
രവിയുടെ അബോധ മനസ്സിലെ ഏതോ വിള്ളലുകളില്‍  അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന, നെറ്റിയില്‍ ചുവന്ന പൊട്ടും  സിന്ദൂരക്കുറിയുള്ള പാപബോധം ബോധമണ്ഡലത്തിലേക്ക് തുഴഞ്ഞു വരുന്നു .അതോട് കൂടി അവന്നു അവസാനത്തെ വഴിയമ്പലം കൂടി നഷ്ടപ്പെട്ടു. പോകുന്നു.
ഇതിന്നിടക്കുള്ള കാലത്തില്‍, സ്വയം ശിക്ഷ (punishment), മാപ്പ് ചോദിക്കല്‍ (seeking forgiveness), പ്രായശ്ചിത്തം (acts of reparation), ബൌദ്ധിക ന്യായീകരണം (intellecualisation) എന്നിങ്ങനെയുള്ള എല്ലാ അവസ്തകളിലൂടെയും രവി കടന്നു പോകുന്നുണ്ട്.  ചിറ്റമ്മയുമായി ബന്ധപ്പെട്ട ആ രാത്രി തന്നെ മയങ്ങി കിടക്കുന്ന അച്ഛന്റെ കാല്‍ പിടിച്ചു മൌനമായ മാപ്പപേക്ഷ, ലൈബ്രറിയില്‍ നിന്ന് ആസ്ട്രോ ഫിസിക്സ്, ഉപനിഷത്തുക്കള്‍ വായിച്ചു അതി വിശാലമായ ഈ ലോകത്തില്‍ മനുഷ്യന്റെ നിസ്സാരതയെ അടിവരയിട്ടു ചെയ്തു പോയ പാപത്തിനു ഒരു ബൌദ്ധിക ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാട്, നീണ്ട അലച്ചിലും കുഷ്ഠ രോഗികള്ക്കിടയിലും മറ്റും ജീവിച്ചുള്ള സ്വയം പീഡനം, റ്റെറാഡാക്ടിലുകളെ അന്സ്മരിപ്പിക്കുന്ന കാക്കകളും, നരകപടം പ്രദര്‍ശിപ്പിച്ച, ജുറാസ്സിക്‌ കാലഘട്ടത്തില്‍ നിന്നും വളരെയോന്നുപുരോഗമിക്കാത്ത, 'വേവട പിടിച്ച നരക പടം' എതിരേല്‍ക്കുന്ന ഖസ്സാക്‌ എന്ന purgatory,  ഖസ്സാക്കിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും, അള്ള പിച്ച മൊയിലിയാരോട് കാണിക്കുന്ന അനുകമ്പ തുടങ്ങിയ ചെറിയ ചെറിയ നല്ല കാര്യങ്ങളിലൂടെ പാപ മോചനത്തിന്നുള്ള വൃഥാ ശ്രമം;    എല്ലാം തിരക്കഥക്കനുസരിച്ചു തന്നെ പുരോഗമിക്കുന്നു. 

പദ്മയോടു ഒരു കുമ്പസാരം (Confession) നടക്കുന്നില്ല. അത് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന രവിയുടെ മരണം സംഭവിക്കുമായിരുന്നില്ല.  " guilt (like many other emotions) can sometimes wear out and be forgotten in the passage of time' ഇതും  രവിയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. രവി  amoral ആയിരുന്നുവെങ്കില്‍ ഇങ്ങിനെ  ഒരു പ്രതിസന്ധി നേരിടില്ലായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു സൈറ്റില്‍ ഒരു ചോദ്യവും അതിന്നു പലരും കൊടുത്ത ഉത്തരങ്ങളും കാണുകയുണ്ടായി. ചോദ്യകര്‍ത്താവ്, രവിയെ പോലെ, ചിറ്റമ്മയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരാളായിരുന്നു. അങ്ങിനെയുള്ള ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ചായിരുന്നു ചോദ്യം. അതിന്നു ഒരു ഉത്തരം ഇങ്ങിനെയായിരുന്നു. 
" If she is hot, why not?'
ഇതൊരു പാശ്ചാത്യന്റെ പ്രതികരണമാണ്.രവിക്കും അത്ത രമൊരു മാനസിക ഘടനയായിരുന്നെന്കില്‍ ആ പലായനമോ, നിരര്‍ഥകമായ അലച്ചിലുകളോ സംഭവിക്കുമായിരുന്നില്ല.
ചിറ്റമ്മയുടെ ആഗമനത്തിന്നു മുന്‍പ്, മൂന്നു വയസ്സുകാരനായ രവിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു അച്ഛന്‍. ഉച്ച സൂര്യനെ പോലെ.
'ഒരു ഉച്ച തണലിലെവിടെയോ രവിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നു. കുട്ടിക്കാലം. സിന്ദ്രല്ലയുടെ കഥ....അച്ഛന്‍ വായിചു തന്ന കഥകള്‍ ......"
"നെറ്റിയിലെ വിയര്‍പ്പ് പൊടികള്‍ തുടച്ചു തരികയാണ്. അച്ഛന്റെ കൈകളില്‍ കിടന്നു ഉറങ്ങി പോകുന്നു. അച്ഛന്റെ ചെറു വിരലില്‍ പിടിച്ചു കൊണ്ട് നടക്കാനിറങ്ങുന്നു." 
സായം സന്ധ്യകളുടെ അച്ഛന്‍. ചിറ്റമ്മയും അച്ഛനും  അകത്ത് ഉച്ച മയങ്ങുമ്പോള്‍ 'അച്ഛന്‍ വായിച്ചു തന്ന കഥകള്‍  ആവര്‍ത്തിച്ചാവര്‍ത്തിച്ച്, മുന്നില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി വെച്ച് അയാള്‍ തിണ്ണയില്‍ തനിച്ചിരിക്കും.'
അച്ഛനെ തട്ടിയെടുത്ത ചിറ്റമ്മയോടുള്ള വിദ്വേഷം ഒരു 'conquest' ലൂടെ തീര്‍ത്തതുമാവാം. പക്ഷെ ' മുല്ലവള്ളികള്‍ പിണഞാടിയ ആ രാത്രി' രവിക്ക് വേറൊരു സ്വകാര്യ വ്യഥ കൂടി നല്‍കി. ചിറ്റമ്മയുമായി ബന്ധപ്പെട്ടത്‌ അച്ഛന്‍ അറിഞ്ഞുവോ എന്ന സംശയം ?
' മുല്ല മണമുള്ള രാത്രിയില്‍, കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛന്‍ പുനര്‍ജനിക്കുമോ? സുക്രുതശാലിയാണെങ്കില്‍ പുനര്ജനിക്കയില്ലായിരിക്കാം. അല്ലെങ്കില്‍ ഒരു എട്ടുകാലിയായി  ജനിച്ചാലോ? പൂര്‍വജന്മ സ്മരണയുള്ള ഒരു വിഷചിലന്തി.......ചുമരിലിരുന്നു കൊണ്ട് ചിലന്തി തന്നെ നോക്കുമ്പോള്‍ അറച്ചു പോയി.......ചെരുപ്പിന്റെ അടിയേറ്റു അത് ചതഞ്ഞു പോയി .........ജന്മാന്തരങ്ങളുടെ കൃതഞ്ജത കള്‍ ഉണരുകയായി.......അയാള്‍ സ്വയം പറഞ്ഞു. എന്തൊരു ശ്രാദ്ധം ' (മതം മാറ്റം)
' വയ്യ എനിക്കങ്ങിനെ മരിച്ചു കൂടാ.അങ്ങിനെ മരിച്ചാല്‍ എന്റെ മരണം പൂര്ത്തിയാവാതെ കിടക്കും...' (ശ്രാദ്ധം)
അങ്ങിനെ രവി സ്വന്തം മനസ്സില്‍ 'പും' എന്ന നരകത്തില്‍ നിന്നും അച്ഛന്റെ ആത്മാവിനെ ത്രാണനം ചെയ്തു പുത്ര ധര്‍മ്മം നിറവേറ്റുന്നു.
 രവിയുടെ അമിത ലൈംഗികതയുടെ ഉറവിടം ഗര്‍ഭ പാത്രത്തിന്റെ സുരക്ഷിതത്തിലേക്ക് തിരിച്ചു പോകാനുള്ള അടങ്ങാത്ത ത്വരയാണ്.

"He then makes a fascinating leap that the most “Uncanny” experience a man can have is one relating to the female womb because of its power to create and comfort and the womb is something a man can never really understand except in aesthetic hauntings from a logical mind about what could be or might be.Freud then associates the idea of wanting to be in love with a longing to return to home — or to return to the womb — which men hope to replicate with sexual intercourse to give their longings both meaning and purpose; but men are never able move beyond the Uncannily sexually perplexed as they release and shrivel away instead of staying home and being loved forever. Is sexual intercourse an Uncanny experience for women as well?" .(From a review of Uncanny Mind by Sigmund Freud)


'ഗര്‍ഭത്തിന്റെ കരുണയില്‍ വിശ്രമിക്കുന്നു. ഓര്‍മയുടെ കരുണയില്‍ പുനര്‍ജനിക്കുന്നു.പിന്നെ വളരുന്നു.'
'രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു; ‘നക്ഷത്ര കുട്ടാ കല്പക വൃക്ഷത്തിന്റെ തൊണ്ട് കാണാണോ’. ദേവന്മാര്‍ കല്പക വൃക്ഷത്തിനെ ഇളനീര്‍ കുടിച്ചു തോന്ടുകള്‍ താഴോട്ടു എറിയുകയാനെത്രേ.'
'യാഥാര്‍ത്യത്തിന്റെയും മിഥ്യയുടെയും അപാരതകളില്‍ നിന്ന് ഓടിയകന്നു താനും  ഈ ഗ്രാമത്തിന്റെ ദൈവപ്പുരയില്‍ അഭയം തേടുകയായിരുന്നു. അതിന്റെ ഗര്‍ഭത്തില്‍ അവളുടെ കൂടെ ചുരുണ്ടുറങ്ങാന്‍ അയാള്‍ കൊതിച്ചു. ആ സായൂജ്യതിലാകട്ടെ അയാള്‍ അവളുമായി ദുഃഖം പന്കിടുകയായി. അതോടെ അത് നിരര്‍ത്ഥമല്ലെന്ന്  അയാളറിഞ്ഞു. മറിച്ച് അര്‍ത്ഥ ങ്ങള്‍ക്കതീതമായി , പ്രതീകങ്ങള്‍ ക്കതീതമായി, അത് പടര്‍ന്നു പൊങ്ങി. അതിന്റെ പടപ്പില്‍ എല്ലാം എല്ലാം അടങ്ങി. അത് പാപിയുടെ കറയായിരുന്നു. അനാഥ ശിശുവിന്റെ ഉരുകുന്ന മനസ്സായിരുന്നു. അറിവ് ആരാഞ്ഞവന്റെ വ്യര്തതയായിരുന്നു. അതിന്റെ വേരുകളൂന്നിയ മൂര്ധാവ് ഇതിന്നായി തപം ചെയ്തു. സ്നിഗ്ദ്ധമായ  വാള്‍ മുന. ഇത്തിരി വേദന.'
വിജയന്‍ ആവര്‍ത്തിച്ച്ചുപയോഗിക്കുന്ന ഒരു മോടിഫ്‌ ആണ് പെരുവിരല്‍. 
'ചന്ദന നിറമുള്ള വയറ്റില്‍ ഒരു അനുജത്തിയുണ്ട്. വളരെക്കാലം മുന്‍പ് തന്റെ കൂടെ അമ്മയുടെ കാലിന്റെ പെരുവിരലിനകത്ത് താമസിക്കുകയായിരുന്നു.'
'പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികള്‍ മാത്രമാവും.ഞാനെന്ന ഭാവം അവയില്‍ കുടി കൊള്ളും. കാലം ചെല്ലുമ്പോള്‍ അവയും തേഞ്ഞു പോകും. പരിണമിക്കും'
'ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി '
പത്തി വിടര്‍ത്തി ആടിയ കാല സര്‍പ്പത്തിന്റെ കടിയേറ്റു തന്നെയാവണം രവിയുടെ മരണം. അനിയന്ത്രിതമായ കാമത്തിനെ പത്തി വിടര്‍ത്തിയ സര്‍പ്പമായി സങ്കല്പ്പിക്കാറുണ്ടല്ലോ. 
സര്‍പ്പദംശനം എറ്റ് ആനന്ദ മൂര്‍ച്ചയില്‍ തന്നെയാവണം രവിയുടെ അവസാനത്തെ യാത്ര.
 'അവസാനത്തെ കടല്‍പ്പുറത്തു തിര വരാനായി കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മകള്‍ അരുത്.'

രവി അവസാനത്തെ  ബസ്സു (തിര) വരാനായി കാത്തു കിടന്നു.
"ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി "  
ഫ്രോയ്ഡും , അസ്തിത്വദുഖ്:വും, ഗര്‍ഭപാത്രത്തിലെക്കുള്ള തിരിച്ചു പോക്കും എല്ലാം കാലഹരണപ്പെട്ട  സങ്കല്പങ്ങള്‍ ആയിരിക്കാം. പക്ഷെ ഇതിഹാസം പുറത്തിറങ്ങിയ കാലത്ത് അവ നൂതന ചിന്തകള്‍ ആയിരുന്നു.ശ്രീ വിജയന്‍ അന്നത്തെ ഭാവുകത്വ ,താത്വിക സങ്കല്പ്പങ്ങള്‍ക്കനുസൃതമായി വളരെ ശ്രദ്ധിച്ചു സൃഷ്ടിച്ചതാണ് ഇതിഹാസം.   അക്കാലത്തെ കഥകളിലെല്ലാം ഒഴുകി പരന്നിരുന്ന ആര്‍ത്തവ രക്തത്തിന്റെ 'കറയില്‍' കുഞാമീനയുടെ ആര്‍ത്തവത്തെ കൂടി മനസ്സിലാക്കാവുന്നതാണ്.










.



10 comments:

  1. Kp Nirmalkumar:(in FB) ‎Rajagopalan Kozhipurath K has written a highly readable blog on the topic which questions the assumptions forming part of my story. I respect his judgement although do not necessarily agree with it. I invite serious Khasak readers to read it

    ReplyDelete
  2. Message from O.K.Sudesh
    OK Sudesh
    outstanding observation. ഇവിടെ ഉപയോഗിച്ചില്ലെങ്കിൽ ഒന്ന് മാതൃഭൂമിയ്ക്ക് എങ്കിലും അയച്ചു കൊടുത്തുകൂടെ? ലെറ്റേഴ്സിലേക്കെങ്കിലും അയയ്ക്കൂ. കമൽ റാം സജീവ് തിരിച്ചറിവുള്ള ഒരു എഡിറ്റർ തന്നെയാണ്. ശ്രമിയ്ക്കണം എന്നു തന്നെ ഞാൻ നിർബ്ബന്ധമായി പറയും. ഇംഗ്ളീഷ് അങ്ങിനെത്തന്നെ ഇരിയ്ക്കട്ടെ. നിർമ്മൽകുമാറിന്റെ ആർട്ടിക്ക്ളിനോട് ബന്ധപ്പെടുത്തി ഒന്ന് മിനുക്കിയാൽ മതി. സീഗ്മുൻഡ് ഫ്ഹോയ്റ്റ് ഇപ്പോഴേയ്ക്കും തള്ളപ്പെട്ടവനെങ്കിലും അക്കാലത്ത് മലയാളികളിലെ സ്റ്റാറായിരുന്നുവല്ലൊ. അങ്ങിനെയൊരു സൂചന വേണ്ടിവന്നേയ്ക്കും എന്ന് തോന്നുന്നു. എന്തെന്നാൽ പെണ്ണുങ്ങൾക്കും ഗർഭാശയത്തിലേയ്ക്ക് പോകാനുള്ള ഉല്ക്കടത്വരയായി ലൈംഗികതയെ കാണാമല്ലൊ --ഫ്ഹോയ്റ്റ് ശരിയായിരുന്നുവെങ്കിൽ.

    ReplyDelete
  3. The one distinct emotion that runs as an undercurrent through the story is the existential angst of the protagonist, as a result of the sense of guilt ("a bothered conscience"). If not for this, the novel would have been a Malayalam "Bangarwadi". I re-read the book recently and enjoyed it thoroughly . I would have missed the woods for the trees if I had read it after this scholarly dissertation. I haven't read the article/story which is the subject of your post.

    ReplyDelete
  4. k. ramachandran krc1948@gmail.com
    8:31 AM (5 hours ago)

    to me
    പുളിന്കൊമ്പത്തെ പോതിയുമായി സ്വൈര വിഹാരം നടത്തി വികാരവിചാരങ്ങള്‍ പങ്കുവെച്ചതിന് നന്ദി. അതിനു കാരണഭൂതനായ നിര്‍മല്‍ കുമാറിനോടും വായനക്കാരന്‍ കടപെട്ടിരിക്കുന്നു.വിജയനാന്നോ ,വിജയന്‍റെ കഥാ പാത്രങ്ങളാന്നോ ശരി എന്ന ഒരു ചിന്താകുഴപ്പം രണ്ടുപേരും ക്കൂടി വായനക്കാരില്‍ ഉണ്ടാക്കിയിട്ടുണ്ട്.സ്തുത്യര്‍ഹമായ രീതിയില്‍.
    രവിയും.അച്ചനും,ചിറ്റംമയും,പദ്മയും എല്ലാം ജാലക തിരശ്ശീല നീക്കി വീണ്ടും പഴയ വായനക്കാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.
    "കുറ്റം പറയുവാന്‍ ഇല്ലിതില്‍ നാമൊക്കെ എത്രയായാലും മനുഷ്യരല്ലേ "

    ReplyDelete
  5. Pl Lathika ശ്രദ്ധാ പൂര്‍വ്വമായ വായന@ swapnalokam .blogspot.in ..., friends , dont miss it ...
    June 10 at 9:37pm ·

    ReplyDelete
  6. Kp Nirmalkumar ഖസാക്ക് എന്നോ വായിച്ചതിന്റെ ബലത്തില്‍ എന്തെങ്കിലും അഭിപ്രായം പറയുന്ന ജനാധിപത്യ രീതിയില്‍ നിന്ന് വ്യത്യസ്തമായി Rajagopalan Kozhipurath K സൂക്ഷ്മ വായനക്ക് ഖസാക്കും കഥയും വിധേയമാക്കി എന്നത് ബഹുമാനത്തോടെ ഓര്‍ക്കുന്നു

    ReplyDelete
  7. 01) രവി ചിറ്റമ്മയുമായി ബന്ധപ്പെടുന്നത്. Ravi continued visit and contact with his parents until final month of his Tambaram days. There is a letter from his father indicating his happiness over possible Princeton scholarship.

    The incest induced guilt was accumulated and ultimately undid his career if we believe Ravi's version. How gossipy was Ravi is clear in his shameless confiding in readers that he had sinned with his step mother.

    02) രവി ഓണെര്‍സിനു 'ആസ്ട്രോ ഫിസിക്സ്' ആണ് പഠിച്ചത് എന്ന് പറയുന്നില്ല. In his vastly upgraded version of Khasak, Vijayan writes:

    "what honours were you doing?"

    "Astrophysics" (Page76 Selected Fiction OV Vijayan Viking 1998)

    Thank you Rajagopalan Kozhipurath K

    ReplyDelete
  8. Comment on Face Book.
    Girish Kumar B ‎"ഒരു പത്ര പ്രവര്‍ത്തകനുമായുള്ള അഭിമുഖം എന്ന പോലെ മെനെഞ്ഞെടുത്ത കെ.പി.നിര്‍മ്മല്കുമാറിന്റെ 'പുളിക്കൊമ്പത്തെ പോതി', രവിയുടെ ചിറ്റമ്മയെയും,ഇതിഹാസത്തില്‍, ഒരു 'പാസ്സിംഗ്' പരമാര്‍ശ്വത്തിലൂടെ മാത്രമായി അനുസ്മരിക്കുന്ന അവരുടെ ഇരട്ട മക്കളെയും, പദ്മയേയും, ഒരു പുതിയ ദൃഷ്ടി കോണിലൂടെ നോക്കി കാണുവാനുള്ള ശ്രമമാണ്. വിജയന്‍റെ മൌനങ്ങളും, ഇതിഹാസത്തിലെ 'പൊരൂത്തമില്ലായ്മ'കളും, 'പിശകുകളും' ഒരു പുനര്‍വായനക്ക് കളമൊരുക്കുകയാണ്. ആ ദൌത്യം എഴുത്തുകാരന്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ട്." (കഥ പോലെതന്നെ വായിച്ചിരിക്കേണ്ട ഒരു നല്ല പഠനവും; 'സ്വപ്നലോകം' ബ്ലോഗില്‍നിന്നും)

    ReplyDelete
  9. Janaradhanan Menon yjanardhanan@yahoo.co.uk
    1:28 PM (6 hours ago)

    to me
    Hi,
    your swapnalokam episodes are well poised. yet some of them are admittedly beyond comprehension and mind blogging too. Sygmund freud's concepts on psychoanalysis are products of great research and efforts. But to know that he himself was a victim of deep melencholia is sad . carrying guilt too seriously and for too long a period would take any one to a state of depression. Rewinding of
    the past is a good mental excercise, but if it helps one only to invade one's mind with wrong thoughts and deeds, it is better to avoid it.
    YJ
    Janaradhanan Menon yjanardhanan@yahoo.co.uk
    1:46 PM (6 hours ago)

    to me
    Hi,
    2nd line--- read mind boggling instead of mind blogging - perhaps in future, the computer terminology stalwarts may find a meaning for wrongly spelt words also.
    yj-

    ReplyDelete
  10. Rajagopalan K
    8:02 PM (16 hours ago)

    to Janaradhanan
    Thanks for your comment. My attempt was only to analyse Vijayan's book after Sri.Nirmalkumar came up wih a new interpretation. I did not subscribe to existential philosophy then nor do I now. Similarly, I am not a great fan of Freud either. But apparently O.V.Vijayan was attracted by them and drew upon them to develop the character of the protogonist Ravi.
    Perhaps you may like my next post മാര്‍ട്ടീനം ബ്രമ്ഹ: better as it is in a lighter vein.

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...