Friday, December 30, 2011

basheerinte katthukal







പ്രിയപ്പെട്ട മാധവന്‍ തുക്ടി സായിപ്പിന്ന്,


അണ്ഡ  കടാഹത്തിലെ കറുത്ത ഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനം വായിച്ചു. സംഭവം 
ശരിയാണ്. ഉമ്മയുടെ വയറ്റില്‍ നിന്നും എന്നാണു പുറത്തു ചാടിയതെന്ന് വല്യ പുടിയൊന്നുമില്ല. ചുറ്റി പറ്റി നിന്നിരുന്ന ഇബിലീസുകള്‍ക്ക് ഭാവിയിലെ ഒരു മഹാ സാഹിത്യകാരന്റെ പിറവി തിരിച്ചറിയാനുള്ള പുത്തിയും ഉണ്ടായില്ല. പാത്തുമ്മായുടെ ആടിന്റെ തള്ളേടെ തള്ള മൂന്നു പ്രാവശ്യം മ്പേ ..... എന്ന് കരഞ്ഞതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വീട്ടിലെ കോയീനെ സാപ്പിടാന്‍ വന്ന കുറുക്കനെ കണ്ടിട്ടാനെന്നാണ് ശൈത്താന്മാര്‍ വിചാരിച്ചത്.
അയ്യപ്പന്മാര്‍ ഇന്നത്തെ പോലെ മാസം തികയാതെ മലക്ക് പോകാറില്ലായിരുന്നു. ഒന്ന് രണ്ട്‌ പേരെ ഒരു നരിമാന്‍ സാപ്പിട്ട ശേഷം അവര്‍ കൂട്ടമായി, മകര വിളക്കിന്നു മാത്രമായിരുന്നു പോക്ക്. (നരിമാനെ കോര്‍ബറ്റ് സായിപ്പ് പിന്നീട് കാച്ചി) ഞാന്‍ ഈ ദുനിയാവിലേക്ക് തിര നീക്കി പുറത്തു വന്ന സമയത്ത് കുറെ സാമിമാര്‍ 'കല്ലും മുള്ളും കാലിനു മെത്ത' എന്ന് കൂക്കി വിളിച്ചു വീട്ടിന്നു മുന്‍പില്‍ കൂടി പോയി എന്ന് പറയുന്നു. പേറിന്റെ വിവരം കേട്ട് പൌരസ്ത്യ ഗ്രാമങ്ങളില്‍ നിന്നും വന്ന മൂന്നു ബുദ്ധി ജീവികളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു, അവര്‍ എല്‍.ജി.കായവും, കര്‍പ്പൂരവും, കമ്മുനിസ്റ്റ്‌ മാനിഫെസ്റ്റൊവും കൊണ്ട് വന്നിരുന്നു. പൊന്ന് അവര്‍ ഇസ്ക്കി. ഇക്കാരണങ്ങളാണ് മകരം എട്ടിന്നാണ് ജനനം എന്ന് സ്ഥല പുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം വലിയ പുടിയില്ല. അപ്പറത്തെ വീട്ടിലെ നായര് ലോക മഹയുദ്ധത്തിന്നു പോകുമ്പോള്‍ എനിക്ക് ആറേഴു വയസ്സുണ്ട്. ഓനെ ചാവേറായി അയച്ചപ്പോ മാലയിട്ടത് ഞമ്മളാണ്.
പിന്നെ പത്തു കൊല്ലത്തെ പ്രവാസം. ( അക്കാലത്ത് തെണ്ടല്‍ എന്നാ പ്രവാസത്തിന്നു പറയുന്നത്.). പത്തു കൊല്ലം തികയോ എന്നറിയില്ല. ശാപ്പാട് അടിക്കാതെ, വെള്ളം കുടിച്ചു കിടക്കുമ്പോ ഓരോ ദിവസവും മുമ്മൂന്നു ദിവസായി തോന്നും. ഇപ്പൊ ജയില്‍ വാസം കണക്കാക്കണ പോലെ , ചില ദിവസങ്ങള്‍ പെരുക്കി കൂട്ടും. മ്മുക്ക് പെരുക്കാനും കൂട്ടാനും വല്യ പുടീല്യ. കാശീലൊക്കെ സന്യാസിമാരുടെ കൂടെ അലഞ്ഞിട്ടുണ്ട്. സമയാ സമയം ശാപ്പാട് തരാവാന്‍ ഒരു വഴി. ചിലപ്പോ നല്ല കണ്ജാവും പുകക്കാം. ചിലോടത്തു സൂഫികള്‍ക്കാണ് നല്ല ഡിമാണ്ട്. ഹജ്ജു കപ്പലില്‍ പോയത് നേരാ. സൌദീല് ഇറങ്ങി സ്ഥാലം കാണണം എന്നും മോഹണ്ടായിരുന്നു. പക്ഷെ കപ്പിത്താന്‍ കപ്പലിന്റെ എഞ്ചിന്‍ റൂം വൃത്തിയാക്കാന്‍ ഓര്‍ഡര്‍ ഇട്ടു. അന്ന് കമ്പ്ലൈന്റ് ചെയ്യാന്‍ 'മൈനോരിറ്റി കമ്മിഷന്‍' ഇല്ല. പിന്നെ കപ്പലിലിരുന്നാല്‍ ഒന്ന് രണ്ടെണ്ണം വീശാം. അറബ്യയിലിരുന്നു വീശാന്‍ നോക്കിയാല്‍ അവര്‍ തല വീശും.
ങ്ങള് ഈ ചെക്കന്മാര്‍ പറയുന്നത് കാര്യാക്കണ്ട. ' കടന്നു പോകുന്ന ഹേ, അജ്ഞാത സുഹുത്തെ, നിരൂപിക്കാന്‍ കഴിയുമെങ്കില്‍ ഒരു ചുടു നിരൂപണത്താല്‍ എന്റെ കിത്താബുകളെ ഒരു വഴിക്കാക്കിയാലും. സമയ കാല ബന്ധിതമല്ലാത്ത ഒരു ജീവിതത്തെ നിരൂപിച്ചു വധിച്ചിട്ട് പോകൂ! എന്നെ ഒന്ന് വധിച്ചിട്ട് പോകു."
മംഗളം
വൈക്കം മുഹമ്മദ്‌ ബഷീര്‍
പറുദീസാ
31-12-2011

Wednesday, October 5, 2011

ശാസ്ത്രീയം


  • ഇയാഴ്ച പ്രവാസിയായ ശ്രീ സോണി ജോസ് വെള്ളുക്കാരന്‍ ഒരു ചോദ്യമുന്നയിചിരിക്കുന്നു . "ശാസ്ത്രം തോറ്റു മനുഷ്യന്‍ ജയിച്ചു എന്നാണോ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നാണോ ശരി ? നിങ്ങളുടെ കാഴ്ചപ്പാട് ഒരു പേജില്‍ കുറയാതെ ഉടന്‍ അയച്ചുതരിക . മലയാളനാട് ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.)

ശാസ്ത്രീയം 


കാന്ചീപുരത്തു നിന്നും അദ്ദേഹം വന്നു.
പല്ലക്കിലും കാളവണ്ടിയിലും മാറി മാറി യാത്രചെയ്ത്.പാലക്കാട് ചുരം താണ്ടി 
വാളയാര്‍ ചെക്പോസ്റ്റില്‍ എത്തിയപ്പോള്‍ വണ്ടി തടഞ്ഞു. യാത്രക്കാരനെ വേണ്ടവിധം അളന്നു. ആറടിയില്‍ കൂടുതല്‍ ഉയരം. ഉദ്ധണ്ടന്‍ തന്നെ. കൈകളുടെ അളവ് പ്രതെയകം എടുത്തില്ല. അതുകൊണ്ട് ആജാനുബാഹു ആണോ എന്നുള്ളത് രെജിസ്ടരില്‍ ഇല്ല.
 ഒരു കുത്ത് കാന്ജീപുരം പട്ട്,  'അന്ത പെര്‍മിട്ടിക്കിന്ത  പട്ട്' എന്ന് പറഞ്ഞു പരസ്പരം  കൈമാറിയതായി ചരിത്രം.. ഗാന്ധി പടങ്ങള്‍ മാത്രം  'കളക്റ്റ് ' ചെയ്യുന്ന അഴിമതി മുക്ത ചെക്ക് പോസ്റ്റുകള്‍ അന്ന്  നിലവില്‍വന്നിട്ടുണ്ടായിരുന്നില്ല.

കടലാസ്സുകളില്‍  ലോക്കല്‍ അഡ്രസ്സ് C/O കുന്നലകോനാതിരിയാണ്. ഒരു വേടസ്ത്രീയില്‍  മുക്കുവന്നു ജനിച്ച്ചതുകൊണ്ടാണെത്രെ കുന്നലകൊനാതിരി എന്ന സ്ഥാനം അദ്ദേഹത്തിനു തരായതെത്രേ. കുന്നും കടലും ഒക്കെ ജന്മം, കൈവശം..
യാത്രോദ്ദേശ്യം 'രേവതി പട്ടത്താനം' എന്നാണ് സത്യവാചകം.

പട്ടത്താനത്തില്‍ ആജാനുബാഹു ആണോ എന്ന് തീര്‍ച്ചയില്ലാത്ത ഒരു  ദീര്‍ഘകായന്‍ പങ്കെടുത്തതായി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 'ശാസ്ത്രി' എന്ന് പേരിന്നോപ്പം കണ്ടത് കൊണ്ട്, കട്ടബൊമ്മന്‍ ഒരു ശാസ്ത്രജ്ഞാനാകാനാണ് സാധ്യതയെന്ന് മന്ത്രി പ്രമുഖന്‍  മങ്ങാട്ടച്ച്ചന്‍ കുന്നലകൊനാതിരിയെ ഉപദേശിച്ചു. അതിന്‍ പ്രകാരം ആര്യഭടന്‍, തളിക്കുളത്ത് ഭട്ടതിരി, തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം പ്രതിക്കും സ്ഥാനം കൊടുത്തു.ആ 'ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ശാസ്ത്ര കുതുകികള്‍ക്കായി ഒരു ചോദ്യം അദ്ദേഹം ഉന്നയിച്ചതായി കാണുന്നു.
ഒറിജിനല്‍ ലാറ്റിന്‍ ഫോര്‍'മുല'യുടെ സംസ്കൃത പരിഭാഷ ഇപ്രകാരമാണ്:

നിസര്‍ഗ്ഗതോ നിര്‍ഗുണ മുക്തിഗുംഭം
സമര്‍ഥയന്തെ സഗുണം ബലാദ്യെ 
തേ കഞ്ച്ജുളി സന്നഹതോ ന്നതെന
ലംബ സ്തനോനാപി മുദം ലഭന്തേ.

(സ്വതേ ഗുണമില്ലാത്ത വാക്ക് ഗുണമുള്ള താണെന്ന് തര്‍ക്കിക്കുന്നവര്‍  റവുക്കയിട്ടു ഉയര്‍ത്തി നിര്‍ത്തിയിട്ടുള്ള വീണ മുലകളെ കണ്ടു സന്തോഷിക്കുന്നവരാകുന്നു എന്ന് പുനര്‍വായന .)

ശ്ലോകത്തിന്റെ ഉത്തര അര്‍ദ്ധമാണ് ശാസ്ത്ര പ്രഹേളിക എന്ന് തെറ്റിദ്ധരിച്ച കോനാതിരി, അന്തപുര വാസികള്‍ക്ക് വേണ്ട ചികിത്സ നിര്‍ദ്ദേശിക്കാനായി അഷ്ടവൈദ്യന്മാര്‍ക്കും, എട്ടു വീട്ടില്‍ പിള്ളമാര്‍ക്കും, മലബാര്‍ കളക്ടര്‍ക്കും  സന്ദേശമയച്ച്ചു. വൈദ്യന്മാര്‍ പല തൈലങ്ങളും നിര്‍ദേശിച്ചു. പിള്ളമാര്‍ ഉഴിച്ചിലിന്നുള്ള സന്നദ്ധത  പ്രകടിപ്പിച്ചു. കളക്ടര്‍ മിസ്ടര്‍ ഹള്‍ക്ക് ഹോഗന്‍ ബ്ലാത്തിക്ക് കമ്പി സന്ദേശം അയച്ചു.

ശീമയില്‍ എത്തിപ്പെട്ട കമ്പി സന്ദേശം, ശീമക്കൊന്ന വാരം കഴിഞ്ഞപ്പോള്‍  അമേരിക്കയിലും കിട്ടി. 

കൊനാതിരിയുടെ അന്തര്‍ദേശീയ പദവിയും അന്തസ്സും പൈലട്ടില്ലാ പുഷ്പക വിമാനങ്ങളും, ഉണ്ടയില്ലാ തോക്കുകളും, വാണങ്ങളും   കണക്കിലെടുത്ത്,  ഗവേഷണത്തിനു ഒരു ബില്ല്യന്‍ ഡോളര്‍ അമേരിക്കയിലെ ഇരുസഭകളും ഉടനടി, പരസ്പരം  കയ്യടിച്ചു പാസ്സാക്കി. Massachusetts Institute of Technology, Georgia Institute of Technology, Hopkins Institute എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ ഗവേഷണം ആരംഭിച്ചു. 

താമസിയാതെ, റവുക്കക്ക് പകരം 'ബ്രാ' എന്ന ergonimicaly രൂപ കല്പന ചെയ്ത സാധനം പുറത്തിറക്കി. പലതരം കോപ്പുകളും  'കപ്പു'കളും  വിപണിയിലിറങ്ങി . പക്ഷെ, ബ്രാലെസ്സ് ആയാല്‍ ഭസ്മ സഞ്ചികള്‍ ഗുരുത്വാകര്‍ഷണ നിയമത്തിനു വിധേയമായേ പ്രവര്‍ത്തിക്കുന്നുള്ളൂ  എന്ന് കണ്ടു.  ശാസ്ത്രവും മനുഷ്യനും പരാജയപ്പെടാന്‍ പോകുകയായിരുന്ന ഒരു സന്നിഗ്ധ ഘട്ടം .

 വിപ്ലവകരമായ വല്ല പുതിയ ശാസ്ത്രീയ  ചികിത്സാ രീതിയില്‍ കൂടി മാത്രമേ ഗോവര്‍ദ്ധനോദ്ധാരണം സാധ്യമാകയുള്ളു എന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നു വൈദ്യന്മാര്‍. അങ്ങിനെയാണ് 'മാസ്റ്റൊപെക്സി' എന്ന ശസ്ത്രക്രിയ തുടങ്ങിയത്. താങ്ങി നിര്‍ത്തുന്ന മസിലുകളെ വെട്ടി ചെറുതാക്കി, ബലപ്പെടുത്തി  കൊങ്കകളെ യുദ്ധ സന്നദ്ധമാക്കാനുള്ള  ഒരു പ്രക്രിയ, കൈക്രിയ. 

ഹോപ്കിന്‍സ് ആശുപത്രിയില്‍ നിന്നും വന്ന ഒരു സംഘം വൈദ്യന്മാര്‍ ആദ്യത്തെ ബാച്ച് 'നിമ്നസ്തനികള്‍ക്ക്' ക്രിയാ മാര്‍ഗം ഉപദേശിച്ചു. Intensive Brestcare Unit ല്‍ നിന്നും പുറത്തു വന്ന സസ്തനികളെ കോനാതിരി വിശദമായി നിരീക്ഷിച്ചു, പരീക്ഷിച്ചു . അപ്രീതി രേഖപ്പെടുത്തി. ഉദ്ധാരണം നടന്നിട്ടുണ്ടെങ്കിലും കാര്യമായ 'പിണ്ട' നഷ്ടം സംഭവിച്ചിട്ടുണ്ട്. നിതംബ ഭാരത്തെ പ്രതിതുലനം ചെയ്യാനുള്ള ഗുരുത്വമില്ലായ്മ. ഒരു സമതുലനമില്ലായ്മ. ഒരു അശാസ്ത്രീയത..

വൈദ്യന്മാര്‍ തിരിച്ചു പോയി. ഒറ്റക്കൊറ്റക്ക്‌ ചിന്തിച്ചു. കൂട്ടംകൂട്ടമായി ചിന്തിച്ചു. ആല്‍ മരത്തിനു ചുവട്ടിലിരുന്നു ചിന്തിച്ചു. ഒടുവില്‍ ബോധോദയം ഉണ്ടായി. ശാസ്ത്ര പരീക്ഷണം ഒന്ന് കൂടി നടത്താന്‍ തീരുമാനിച്ചു. പരീക്ഷണത്തിനു കലിഫോര്‍നിയില്‍ നിന്നൊരു കൃശസ്തനി മുന്നോട്ടു വന്നു. ബ്രിട്ടനി സ്പീയര്‍സ് എന്നായിരുന്നു ഗിനി പന്നിയുടെ പേര്‍. ആറ്റോമിക് നമ്പര്‍ 14, 'സിലിക്കോണ്‍ ' എന്ന ഒറ്റമൂലി 'മാംസ വസാദി' ക്ക് പകരം  തൊലിക്കടിയില്‍ കുത്തിവെച്ചപ്പോള്‍ രണ്ടു കൊച്ച കുന്നുകളും നടുവില്‍  ഒരു താഴ്വാരവും ദൃശ്യമായി.

വൈദ്യന്മാര്‍ താഴ്വാരത്തിന്നു 'സിലിക്കോണ്‍ വാലി' എന്ന് പേരിട്ടു.

കൊനാതിരിയുടെ അന്തപ്പുരം പോര്‍മുലകള്‍ കൊണ്ട് നിറഞ്ഞു  സുസ്തനികള്‍ തലയില്‍ ഗ്രന്ഥ ക്കെട്ടുകള്‍ വെച്ച്, അവ   വീണു പോകാതെ നടന്നു പരിശീലിച്ചു. നിതംബഭാരം കൊണ്ട് ഉപ്പൂറ്റിഭാഗം മാത്രം  കൂടുതല്‍  താഴ്ന്നു പോയ കാല്‍പ്പാടുകള്‍ ക്രമേണെ നാട്ടിലെങ്ങും  പാട്ടല്ലാതായി. മിമിക്രിക്കാര്‍  'ഗജരാജ വിരാജിത മന്ദഗതി' മിമിക്രി കാണിച്ച്‌, ആനകളെ ബോറാക്കുന്ന കലാപരിപാടി ഉപേക്ഷിച്ചു.
(പില്‍ക്കാലത്ത്  ബേപ്പൂരില്‍ താമസമാക്കിയ  ഒരു മാപ്ല കുറെ മുലകളെ കുറിച്ച്  കഥയെഴുതി പ്രശസ്തനായി. വേറൊരു  നമ്പൂതിരി സുസ്തനികളെ വരകള്‍ കൊണ്ട് വാരികകളില്‍   തടവിലാക്കി.)

നേരമ്പോക്കുകള്‍ക്കവസാനം, പാല് കുടിച്ച മാര്‍ജ്ജാരന്‍, ശാസ്ത്രികള്‍ സ്വയം മന്ത്രിച്ചു:
'ശാസ്ത്രം ജയിച്ചു; മനുഷ്യനും ജയിച്ചു. സംശയില്ല'









Thursday, September 29, 2011

കൊട്ടാര ദൂത് 

ഞായറാഴ്ച.
ശാസ്ത്ര വിധി അനുസരിച്ച് അസുരജ്ഞന്‍, സര്‍,  ഡോക്ടര്‍  ചേറൂര്‍ പടിപ്പുരയില്‍ ശുക്രന്‍  പണിക്കര്‍ ബ്രാഹ്മ,  രൌദ്ര മുഹൂര്‍ത്തങ്ങളെ ഒഴിവാക്കി  ജാഗ്രത്തിലേക്ക് പ്രവേശിച്ചു.
കരാഗ്രത്തിലും, കരമൂലത്തിലും, കരമധ്യത്തിലും നോക്കി 'മുയ്മന്‍' കയ്യുമുണ്ടെന്നു ഉറപ്പാക്കി.
വാച്ചില്‍ നോക്കി. കൃത്യം പതിനൊന്നുമണി.
 ജൈവ ഘടികാരം ഉഷാറായി നടക്കുന്നു .
 അറുപതു എംഎല്‍ സ്കൊട്ച്ചു എടുത്തു  ദന്ത ശുദ്ധി വരുത്തി. നേത്രൌന്മീലനം ചിത്ര സൂത്രത്തില്‍ പറഞ്ഞ പകാരം  നടത്തിയ ശേഷം മറ്റൊരു പെഗ് ആയാലോ എന്ന് ആലോചിച്ചിരിക്കുമ്പോള്‍ വയറ്റിലെ സിക്സ് പാക്സ് പ്രതിഷേധം അറിയിച്ചു. വേഗം  കുളിമുറിയില്‍ കേറി വാതിലടച്ചു. 
ശ്രീമൂല സ്ഥാനത്തു, 'ഗതം, ഗതം, സര്‍വ മുപെക്ഷണീയം' എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് , 'മോബില്‍ ഓയില്‍' തോലൈപ്പേച്ചിയില്‍ നിന്ന് സംഗീതം ആദ്യം  ഉയര്‍ന്നത്.
കുറച്ചു നേരം പാടിയ ശേഷം കച്ചേരി താനേ  അവസാനിച്ചു.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും  കച്ചേരി. .
'പാട്, പാടിക്കൊന്ടെയിരി' എന്ന് മനസ്സില്‍ പറഞ്ഞു.
യന്ത്രം വിളിക്കുന്ന നീചന്റെ നമ്പര്‍ റീക്കാര്ടാക്കി, സംഗീതം നിര്‍ത്തി.
പരിപാടികള്‍ ഒരു വിധം വൃത്തിയായി  അവസാനിപ്പിച്ചു, നന്ദി പ്രകടനത്തിനു ശേഷം കുളിമുറി പൂട്ടി, സര്‍പ്പ ചിഹ്നമുള്ള മുദ്ര വെച്ച് ഭദ്രമാക്കി പുറത്തിറങ്ങി. മൊബൈലില്‍  സംഗീതത്തിന്റെ ഉറവിടം തേടി.
"നാദ ബ്രഹ്മത്തിന്റെ അനുഗ്രഹീത വീചികളെ എവിടെ , എവിടെയാണ് നിങ്ങളുടെ ഉറവിടം"
ഭാഗ്യം. ഭാര്‍ഗവികുട്ടിയല്ല.
തിരോന്തരത്തു നിന്നാണ്.
ശംഖു മാര്‍ക്ക് നമ്പര്‍.
ആയില്യം തിരുനാള്‍ ഞാറ്റുവേല. 
തിരിച്ചു വിളിക്കുന്നതിനു മുന്‍പ്   പഞ്ചാംഗം നോക്കി .
മൊബൈല്‍  ആദ്യം ശബ്ദിച്ച സമയം 11.25 am.  .വിശാഖം നാള്‍. ശുക്ല പക്ഷ നവമി തിഥി , പുലിക്കരണം, ശുഭ്രാ നാമ നിത്യ യോഗം  
ഒരു അറുപതു എംഎല്‍ കൂടി അകത്താക്കിയ ശേഷം ആയില്യം തിരുനാളിനെ ഫോണില്‍ സന്ധിച്ചു.സന്ധി സംഭാഷണം ആരംഭിച്ചു.

'ആശ്ലേഷം തിരുമനസ്സല്ലേ? '
'അതെ.'
'ഫ്രീ ആണോ  അതോ ആശ്ലേഷത്തിലാണോ?'
(കെട്ടില്ലമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയാണോ ?)
'ഇപ്പൊ നോം ബന്ധന മുക്തനായ അനിരുദ്ധനായി.  നോം  വിളിച്ചിരുന്നു' .
'നോക്കിയ'യില്‍  നോക്കിയപ്പോള്‍ നോനും അങ്ങിനെ  നിരീച്ചു. എന്താണാവോ  കാര്യം '
'താന്‍ പത്രത്തില്‍ കണ്ടിട്ടുണ്ടാവും.  അമ്പലത്തിലെ നിലവറകള്‍ 'മുയ്മനും'  തുറക്കണത്രെ'
' അപ്പൊ, തുറന്നു കഴിഞ്ഞില്ലേ?'
'ഇല്ല. ആറാം നമ്പര്‍  തുറന്നിട്ടില്ല. അതും തുറക്കണത്രെ '
'ആരാപ്പോ ഇത് പറഞ്ഞത്'
'സുപ്രീം കോടതി തന്നെ.'
'അപ്പൊ അപ്പീലില്ല, അല്ലെ'.
' ഇല്ല.'. 
എന്നാ പിന്നെ അത് മാത്രമായി എന്തിനാ  ബാക്കി? അതും കൂടി തുറന്നോട്ടെ.
'അത് തുറന്നാല്‍ കാര്യം ആകെ അവതാളത്തിലാകും. കൊട്ടാരം ചിലവിന്നു കാലാ കാലമായി കുറേശ്ശെ ഉരുപ്പടികള്‍ ദാസന്മാര്‍ സ്വാഹ ആക്കിയിട്ടുണ്ട്.' ആശ്ലേഷം പറഞ്ഞു 
'Royal Pilferage. രാജകീയ മോഷണം, അല്ലെ?'
'സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും, കമ്മി ബജറ്റിനെ കുറിച്ചും വിവരമില്ലാത്തവര്‍ , അങ്ങിനെ വിചാരിക്കാന്‍ ഇടയുണ്ട്'.
'ആട്ടെ, ആറാം  നിലവറയില്‍ എന്ത് ബാക്കിയുണ്ട്?'
'ജനകീയ ഭരണത്തിന്റെ പിടിപ്പു കേടിനാല്‍  കുതിച്ചുയര്‍ന്ന ജീവിത നിലവാരം കാരണം ഏതാണ്ടൊക്കെ തീര്‍ന്നു എന്ന് കരുതാം'
അപ്പൊ, കൊട്ടാരത്തില്‍ 'Prince and the Pauper' സിലിമാക്കളി ആയിരുന്നു കുറച്ചു കാലമായി  എന്ന് സാരം.'
'ദിവസ വരുമാനം ആളൊന്നുക്ക് 32 ചക്രത്തില്‍ കുറച്ചു കൂടുതലായതു കൊണ്ട് BPL Card കിട്ടിയില്ല .'
'അപ്പോള്‍ അന്ന പാനാദികള്‍? നിത്യ നിദാനങ്ങള്‍? ഒളി സേവകള്‍? '
'പായസം കാലത്ത് അമ്പലത്തില്‍ നിന്ന് തരാവും. പിന്നെ ചില്ലറ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ എന്തെങ്കിലും തടയും. പണമായിട്ടും, ഉരുപ്പടി ആയിട്ടും '
മനസ്സലിഞ്ഞു പോയ ശുക്രന്‍ ചോദിച്ചു.
'ഞാന്‍ എന്താ ചെയ്യേണ്ടത്'. 
'ഒരു അസുര പ്രശ്നം നടത്തണം. അമാന്തിക്കരുത് .'
'ദേവ പ്രശ്നം ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് കണ്ടു.'
'ഉവ്വ്. '
' അത് പോരെ'
'പോര.  Open Sesame (' കട്ട ബൊമ്മന്‍ പരിഭാഷ:  അണ്ടാ ക കസം, അബൂ ക ഹുക്കൂം, കതവേ തിറന്തിടും സീസൈം' ).  ഒഴിവാക്കാന്‍ ഇനി ഗ്രഹങ്ങളുടെ ഒരു ഗൂഡാലോചന തന്നെ  വേണ്ടി വരും.. ഗ്രഹങ്ങളെ വേണ്ട  രാശിയില്‍ പിടിച്ചു നിര്‍ത്താന്‍ തന്നെ പോലെ ഒരു രാവണന്‍ തന്നെ വേണം.'
'നാളെ, നാളെതി, നീളെതി എന്ന പ്രമാണപ്രകാരം വ്യാഴം ഒരു മൂന്നാല് വട്ടം വെച്ച് കഴിഞ്ഞിട്ടല്ലേ കോടതിയില്‍  ഒരു ഫൈനല്‍  തീര്‍പ്പാവ്ള്ളൂ.? അപ്പോഴേക്കും  കുംഭ മേള രണ്ടു , മൂന്നെണ്ണം കഴിയില്ലേ.'
നോനും അങ്ങിനെ തന്നെയാ ആദ്യം  വിചാരിച്ചത്. താന്‍ കേട്ടിടുണ്ടോ, കപ്പലോട്ടിയ തമിഴന്‍  സിന്ദബാദ് എന്ന കഥയിലെ കടല്‍ കിഴവനെ പറ്റി'.
'കുട്ടിക്കാലത്ത് വായിച്ച ഒരു ഓര്‍മയുണ്ട്. ശവി തോളില്‍ കേറി ഇരുന്നാ പിന്നെ ഇറങ്ങില്ല എന്ന് പറയുന്നു.'
'എന്നാല്‍ കേട്ടോളു,  സര്‍, ഡോക്ടര്‍ ശുക്രന്‍  സര്‍,. സംഭവം ശരിയാണ്. മാത്രമല്ല, ആ  കിഴവന്‍ ഇപ്പോഴും  ജീവിച്ചിരിപ്പുണ്ട്.'
' അതെയോ  . കിഴവന്‍ ആശ്ലെഷത്തെ കേറി ആശ്ലെഷിച്ചോ?'
'ബാധ പിന്നാലെ തന്നെ ഉണ്ട് . കിഴവന്‍ കേസില്‍ കക്ഷി ചേരാന്‍ സാധ്യതയുണ്ട്. ആറാം നിലവറയിലാണ് നോട്ടം. ഒരു തരം ആറാം തിരുമുറിവ്, ആറാം നമ്പര് പലഹാരം   '
' തിരുമനസ്സുകൊണ്ടു എന്താ ഉദ്ദേശിക്കുന്നത്.'
' ശുക്രന്‍ ഒരു അസുര പ്രശ്നം നടത്തണം. കാളിയ മര്‍ദനം നിരോധിക്കണം.. '.ആറ്റിലേക്ക് അച്ചുത ചാടല്ലോ ചാടല്ലോ' എന്ന് പറയണം. വേറെ എന്തെന്ക്കിലും  ഒരു വൈരുദ്ധ്യാത്മക ഭൌതിക പരിഹാരം നിര്‍ദേശിക്കുകയും വേണം, കിഴവനെ ഒഴിവാക്കാന്‍..'
'അത് വേണോ?'
'വേണം' ആശ്ലേഷം അസന്ദിഗ്ദ്ധമായി പറഞ്ഞു.
'നിമിത്തങ്ങള്‍ അനുകൂലമല്ല. തിരുമനസ്സിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ വാതിലടച്ചു കുളിമുറിയിലാണ്. ബന്ധനം തന്നെ.  വേറെയും ദുര്‍നിമിത്തങ്ങള്‍ കാണുന്നുണ്ട്.'.
'ഉവ്വോ. എന്തൊക്കെയാണ് പണിക്കരെ?'
'രാവിലെ നല്ല സ്കൊട്ച്ചു തുളുമ്പി പോയി. 'നമ്പര്‍ ടു' വിന്നു കിണ്ടിയില്‍ വെള്ളം അസാരം  കുറവായിരുന്നു.' 
.' ഒരു ഫൈവ് തൌസന്റ്റ് മണീസ് ഫീസ് കൂട്ടിയാല്‍ പരിഹാരം ആവില്ലേ?' 
' ഇപ്പോഴത്തെ  ആഗോള സമ്പദ് വ്യവസ്ഥയും, മന്ത്രിമാര്‍ കട്ട് മുടിക്കുന്ന തോതും കണക്കാക്കിയാല്‍ തീരെ അപര്യാപ്തം .''അപര്യാപ്തം തദസ്മാകം ബലം ആശ്ലേഷാപി രക്ഷിതം'.എന്ന് പ്രമാണം. ഒരു ഫൈവ് ഫിഗര്‍ അങ്ങട് സങ്കല്‍പ്പിക്കുക.
'അത് വളരെ അധികമാവില്ലേ ശുക്രന്‍.'
'തുറന്ന നിലവറകളിലെ സമൃദ്ധിയും തുറക്കാനിരിക്കുന്ന  ആറാം നമ്പറിലെ കൈക്രിയ സാധ്യതകളും ,   കണക്കിലെടുത്താല്‍   ഒട്ടും അധികമല്ല തിരുമനസ്സേ. കേട്ടിട്ടില്ലേ   Quality never comes cheap. And it is not an accident either;
.( വില തുച്ഛം, ഗുണം മെച്ചം ഒരു ചന്ത പ്രതിഭാസം മാത്രമാണ്. )
.' ശുക്രന്നറിയാലോ. പണ്ടത്തെ പോലെ മുലക്കരം ഒന്നും തരാവിണില്ല'.
'പായസം കൂജ യിലുമാവമല്ലോ.'
ശുക്രന്റെ thrust ആശ്ലേഷത്തിന്റെ മേനിയെ സ്പര്‍ശിച്ചു. Touche!
'എല്ലാം ശുക്രന്‍ പറയുന്ന പോലെ. പക്ഷെ ഗ്രഹങ്ങളെ വേണ്ട സ്ഥാനത്തു പിടിച്ചു നിര്‍ത്തിക്കോളണം. രാവണന്‍ ഒപ്പിച്ച പോലെ'
എല്ലാം കല്‍പ്പിച്ച പോലെ എന്ന് പറഞ്ഞില്ല. തൃശ്ശൂര്‍ ശൈലിയില്‍ 'ഫോണ് വെച്ചെ' എന്ന് പറഞ്ഞ് ഫോണ് വെപ്പിച്ചു  സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേ ദിവസം, ചൊവ്വാഴ്ച ഉദയാല്പ്പരം ഏകദേശം ഇരുപത്തി രണ്ടര  നാഴിക ജ്യേഷ്ഠ. ശേഷം മൂലം ഗണ്ടാന്ത നക്ഷത്രങ്ങള്‍. ദേവപ്രശ്നത്തില്‍ കണ്ട ലഗ്ന രാശി  വൃശ്ചികം. പ്രശ്ന നാളും പ്രശ്ന ലഗ്നവും ഒത്തു വന്നിരിക്കുന്നു. അസുര പ്രശ്നമായതിനാല്‍ ഏഴാം രാശി ലഗ്നമായി എടുത്തു. ഇടവം രാശി. ലഗ്നത്തില്‍ ചൊവ്വയും ശിഖിയും. പാമ്പാണെങ്കിലും തലയില്ലാത്തത് കൊണ്ട് വിഷ ഭയം വേണ്ട. എന്നാല്‍ ബന്ധനം ആവാം. ശത്രു സ്ഥാനമായ ആറാം ഭാവാധിപന്‍ വാക്ക്, ധന സ്ഥാനമായ രണ്ടില്‍. ബുധ ക്ഷേത്രത്തില്‍.
ബൌദ്ധികമായി ചിന്തിക്കണം.
ഒരു 'പട്ടിയാല' പെഗ് കൊണ്ട് ബുദ്ധിയെ കഴുകി വെടിപ്പാക്കി ചിന്തിച്ചപ്പോള്‍ അസുരജ്നന്നു മാര്‍ഗം മനസ്സില്‍ തെളിഞ്ഞു വന്നു.

മൊബൈലില്‍ പിടിച്ചു ഞെക്കിയപ്പോള്‍ ആശ്ലേഷത്തിന്റെ ഫോണ്‍ ശബ്ദിച്ചു.
' സര്‍, ഡോക്ടര്‍ക്ക് വല്ല ഉപായവും തോന്നിയോ?' ആശ്ലേഷം ചോദിച്ചു.
'ഉപായം തോന്നി; കൂട്ടത്തില്‍ അപായവും.'
'അപായം എന്താ'
'  BPL രേഖക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന ഒരു Royal Pauper' ആയ താങ്കള്‍ എന്റെ ഫൈവ് ഫിഗര്‍ ഫീസ് എങ്ങിനെ തരും എന്നതാണ്  അപായ സൂചന'.
'കായംകുളം രാജാവിനെ കാച്ചിയ ശേഷം ഞങ്ങള്‍ രാജാക്കാന്‍ മാര്‍ വെറും പപ്പടം മാത്രമേ കാച്ചിയിട്ടുള്ളൂ. സര്‍ ശുക്രന്നു രാജകുടുംബത്തെ വിശ്വസിക്കാം' ആശ്ലേഷം ദയനീയമായി പറഞ്ഞു.
ശുക്രന്‍ കല്യാണ്‍ ജുവേല്ലെര്സ് പരസ്യ വാചകം ഓര്‍ത്തു. 'വിശ്വാസമല്ലേ എല്ലാം.'  പിന്നെ പ്രശ്നത്തില്‍ കണ്ട 'ഷെനറിയോ'  ആശ്ലെഷത്തിന്നു വിവരിച്ചു കോടുത്തു.

'ഭാവവശാലും, ചാരവശാലും ധനസ്ഥാനത്തിന്നും, ഭാഗ്യ സ്ഥാനത്തിന്നും ദോഷം കാണുന്നു. ആറാം നമ്പര്‍ നിലവറ ഒരു ഭൂഗര്‍ഭ തുരംഗത്താല്‍ പദ്മ തീര്‍ത്ഥവുമായി സന്ധിച്ചിരിക്കുന്നതായി പ്രശ്ന വശാല്‍  കാണുന്നു. ഈ തുരംഗത്തിലൂടെ സാധനങ്ങളുടെ നിരന്തര  പോക്ക് വരുത്തും ദൃശ്യമാകുന്നു. വരും നാളുകളില്‍ ,നിധികള്‍ പുറത്തേക്കും, ചില അമൂല്യ രേഖകള്‍ അകത്തേക്കും പലായനം ചെയ്യാനുള്ള സാധ്യതകള്‍ വര്‍ധിച്ചു കാണുന്നു. നിധികളുടെ കൂട്ടത്തില്‍ പണിക്കര്‍ക്കുള്ള ഫീസും വ്യക്തമാകുന്നുണ്ട്. ഒടുവില്‍ നിലവറയില്‍ അമൂല്യ രേഖകള്‍ മാത്രം അവശേഷിക്കുന്നു. പിന്നീടു പദ്മ തീര്‍ത്ഥ ത്തിലേക്കുള്ള വഴി എന്നന്നേക്കുമായി അടയുന്നു.'

ആശ്ലേഷം അദ്ഭുതം തുളുമ്പുന്ന കണ്ണുകളോടെ  സര്‍, ഡോക്ടര്‍ ശുക്രനെ ഒരു ദൂരക്കാഴ്ചയില്‍ കണ്ടപോലെ   സങ്കല്‍പ്പിച്ചു  പറഞ്ഞു; ' കൂജകള്‍ പോകുന്ന വഴി പ്രശ്നത്തില്‍ തെളിഞ്ഞു കണ്ടുവല്ലേ? പറഞ്ഞ പോലെ ചെയ്തു കൊള്ളാം. രേഖകളില്‍ എന്താണാവോ എഴുതേണ്ടത്.'
സര്‍, ഡോക്ടര്‍ പറഞ്ഞു കോടുത്തു:
'ശ്രീ പദ്മനാഭസ്വാമിയുടെ ഉത്തമര്‍ണന്മാരുടെ പേര്‍ വിവരം:
  ൧. കഴക്കൂട്ടത്ത്‌ പിള്ള, .ചെമ്പഴന്തി പിള്ള, കുടമണ്‍ പിള്ള തുടങ്ങിയ എട്ടു വീട്ടില്‍ പിള്ളമാരുടെ അവകാശികള്‍ക്ക്. ക. ണ. പൈ.
൨. കായംകുളം രാജാവിന്റെ അവകാശികള്‍ക്ക്. ക. ണ. പൈ.
൩. മുലക്കരം തിരിച്ചുകൊടുക്കാനുള്ള വകക്ക്. ക. ണ. പൈ.
൪...രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്കുള്ള. ദക്ഷിണ, കക്ഷി തിരിച്ചു ക.ണ. പൈ.
൫........................................................................
"എഴുത്ത് ഓലയില്‍ തന്നെ ആയിക്കോട്ടെ."

അടുത്ത ദിവസം, പ്രശ്ന ഫലം വാര്‍ത്തയായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേറൂര്‍ പടിപ്പുര പണിക്കരുടെ പ്രവചനം.. 'ശത്രു സ്ഥാനമായ ആറാം ഭാവാധിപനും, ധനാധിപനുമായ ശുക്രന്‍ അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നതിനാല്‍, നിലവറ തുറന്നാല്‍ ധന നഷ്ടം, അമൂല്യ രേഖാ ലബ്ധി, പരമ്പരാഗത മാര്‍ഗ തടസ്സം എന്നിവ ഫലം'.

അന്ന് തന്നെ ഒരു ചെറിയ പക്ഷി കിഴവന്റെ ചെവിയില്‍ മന്ത്രിച്ചു: ആറ്റിലേക്ക് ചാടിയില്ലെങ്കില്‍, സ്വജനങ്ങള്‍ക്ക് ട്രസ്ടീ പദവി, അനന്തന്കാടിനെ കുറിച്ച് ഗവേഷണം നടത്താന്‍ സ്കൊളര്‍ഷിപ്, യാത്രാപ്പടി എന്നിവയും പ്രശ്നവശാല്‍ കാണുന്നു.

കിളവന്‍ ഒന്ന് കൂടി ചെരിഞ്ഞിരുന്നു. പിന്നെ  തലയാട്ടി.

'ശുഭമായി പര്യവസാനിക്കുന്നത് എല്ലാം ശുഭം തന്നെ ' എന്ന് പറഞ്ഞു സര്‍, ഡോക്ടര്‍ കുപ്പിയിലെ അവസാനത്തെ പെഗ്ഗും മോന്തി. ബോധം തിരിച്ചുകിട്ടിയപ്പോള്‍, കിടക്കയിലിരുന്നു മലര്‍ത്തി പ്പിടിച്ച കൈകളില്‍ നോക്കി ഉരുവിടുകയായിരുന്നു ;

"കരാഗ്രേ വസതെ ലക്ഷ്മീ,.................






'





Sunday, September 25, 2011

പെണ്‍വേഷം 


( ഐക്യ കേരള രൂപീകരണ സമയത്ത്, അബദ്ധത്തില്‍ കേരളത്തില്‍ പെട്ടുപോയ ഒരു ഭൂ പ്രദേശത്തു നിന്ന് ഒരു ഉഗ്രന്‍ ചോദിച്ചു. താങ്കള്‍ക്കു ഒരു പെണ്‍ ആകണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?  മലയാള നാടില്‍ കൊടുക്കാനാണ്.
പുരാതനന്‍ സൃഷ്ടികാലം തൊട്ടുള്ള സംഭവങ്ങളെ 'പുനര്‍ വായന' ചെയ്തു.......... 
ഒരിക്കല്‍, ഒരിക്കല്‍ മാത്രം.)


ആദിയില്‍ പടച്ചവന്‍ ഉണ്ടായിരുന്നില്ല. 
ഓന്‍ വെറും വാക്കായിരുന്നു.
 വാചകം കൂടി അല്ല..

പിന്നെ പടച്ചോന്‍ ഉണ്ടായി. സ്വയംഭൂ ആയി. 
തണുപ്പുള്ള രാത്രികളില്‍ താഴംപൂ ആയി.
പടച്ചോന്‍ പലതും പടച്ച ശേഷം ആദ്യത്തെ കണ്മണിയെ  പടച്ചു.
കന്നിയിലെ കാര്‍ത്തികയില്‍.
അതൊരു വൈരുദ്ധ്യാതമക  ഭൌതിക വാദത്തില്‍ വിശ്വസിച്ചിരുന്ന ഒരു ആണ്‍ പെണ്‍ വൈരുധ്യ്മില്ലാത്ത  'ഹിജഡ' പാണനാരായിരുന്നു. 

പില്‍ക്കാലത്ത് നര വംശ ശാസ്ത്രജ്ഞര്‍ പുതിയ ജന്തുവിനെ 'Homo Sapien Travancorensis' എന്ന് വര്‍ഗീകരിച്ചു, പുസ്തകങ്ങളില്‍ കേറ്റി.
 അവന്‍ വാചകം കണ്ടു പിടിച്ചു. വാചകമടി തുടങ്ങി..
 വര്‍ഗ സമരം അതിന്നു ശേഷമാണ് സംഭവിച്ചത് .

പെണ്‍ വര്‍ഗം ഉടലെടുത്തിട്ടില്ലാത്തതിനാല്‍ പാണനെ  പാണിനി എന്ന് പറയേണ്ട 'രാഷ്ട്രീയ കൃത്യത  ' ലിഖിത നിയമങ്ങളില്‍ സെക്ഷനിട്ടു നിരത്തിയിരുന്നില്ല. പഴയ നിയമങ്ങള്‍ തന്നെ ആയിരുന്നു നാട്ടു നടപ്പ്.
പുതിയ നിയമങ്ങളും, വര്‍ജീനിയ വുള്‍ഫും, ഫെമിനിസവും കാല ഗര്‍ഭത്തില്‍ സുഷുപ്തിയിലായിരുന്നു. ഓളുക്ക് മാത്രമായി ഒരു മുറിയുണ്ടായിരുന്നില്ല.( എ റൂം ഓഫ്  വണ്‍സ് ഓണ്‍ )

ആദിയില്‍ ഗീര്‍വാണം മാത്രമായിരുന്നു വിനിമയ ഭാഷ ; രാഷ്ട്ര ഭാഷ;. ലിംഗ്വ ഫ്രാങ്ക;. സദാശിവ ലിംഗം. .
പടച്ചവന്‍ അതിനാല്‍  ഗീരവാണത്തില്‍ ചിന്തിച്ചു.
 നിന്നെ ഞാന്‍ എന്ത് വിളിക്കും?
'ആദൌ ഇതി ആദം.' 
ആദി ബൂര്‍ഷ്വാ ആയ നിന്നെ ആദം എന്ന് വിളിക്കുന്നു.'.

'No man born of a woman' ആയ ആദംപാണനാര്‍ പെറ്റു വീണ ഉടന്‍ തത്വ ചിന്തകനായി, വയലാര്‍ ആയി, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി . പിന്നെ പാടി.
' പടച്ചോനെ പടച്ചതും പടച്ചോന്‍  തന്നെ
 ഞമ്മളെ പടച്ചതും പടച്ചോന്‍ തന്നെ'.

പടച്ചവന്നു തത്വ ചിന്ത ഉള്‍ക്കൊള്ളാനായില്ല. മാത്രമല്ല,  കലശലായി ദേഷ്യം വന്നു. വിശ്വ രൂപം കൈക്കൊണ്ടു. 'ദിവി സൂര്യ സഹസ്രസ്യ...

ആദം പാണനാര്‍ക്ക് ചിരിയാണ് വന്നത്.
'നോം അര്‍ജുനനല്ല, ഫല്‍ഗുനനുമല്ല. ഓപ്പന്‍ഹൈമരുമല്ല. വരും കാലത്ത് , രക്ത സാക്ഷികളുടെ രക്തത്തിന്നു തടി കേടാക്കാതെ, ഒഴിഞ്ഞു മാറി സാക്ഷ് യം വഹിക്കാന്‍ ചുമതലയുള്ള ഒരു നേതാവാണ്‌. വേഷം കെട്ട് എന്നോട് വേണ്ട.

പ്രകോപിതനായ പടച്ചവന്‍ ആദാമിന്റെ ഒരു  വാരിയെല്ല്  ഊരിയെടുത്തു .നല്ല എല്ല്. ഒസ്കാരിന്നയക്കണമോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
ആദാമിന്നു  അണ്ടി പോയ അണ്ണാന്റെ വൈഷമ്യം കൂടി ഉണ്ടായില്ല. അവന്‍ ഉറക്കെ കൂവി
.'ഇങ്ക്വിലാബ്, ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്,'

പടച്ചവന്‍ വിരണ്ടു പോയി. ഊരിയ എല്ല് തിരിച്ചു  വെക്കാന്‍ നോക്കി . പറ്റുന്നില്ല. കിം കരണീയം എന്ന അസ്തിത്വ ദുഖത്തില്‍ വീണു  പോയി പടച്ചവന്‍.

ആദം പാണനാര്‍ അവനോടു പറഞ്ഞു.( വിഷീദന്തം മിദം വച: എന്ന് ഗീര്‍വാണം)
'കവലപ്പെടാതെ, കടവുളേ. ചിന്ത മത് കര്‍ണാ. ചിന്ത ചിതാ പട്താ ഹൈ'.
(ചിന്തിക്കരുത്. ചിന്തകള്‍  അവസാനിക്കുന്നത് ചിന്ത രവിയിലാണ്.)

കടവുളിന്നു ഒരുവിധം  സമാധാനമായി.എല്ല് കൊണ്ട് ഒരു ജന്തുവിനെ കൂടി ഉണ്ടാക്കിയാലോ.? പാണന്റെ വിദഗ്ധാഭിപ്രായം ചോദിച്ചു.
പാണന്ജി, ആദംജീ ,പദംജീ, സേട്ട് നാഗ്ജീ പറഞു:  തെറ്റില്ല, ഒരു കൂട്ടായല്ലോ?'
കടവുള്‍ പറഞ്ഞു:' ആദംജി യെ എന്റെ രൂപത്തിലാണ് രൂപ  കല്പന ചെയ്തത്. ആദാമിന്റെ വാരിയെല്ല് കൊണ്ട് ഒരു അബു ആയാലോ?'
'അത് വേണ്ട. ഒരു മോഡല്‍  Mark II യന്ത്രം  ആയിക്കോട്ടെ. ഗ്രില്ലും, സസ്പെന്‍ഷനും കുറച്ചൊക്കെ മാറ്റി, ഒരു പുതിയ ലൂക്ക്. 

ഒരു സംയുക്ത സംരംഭമായി പണി തുടങ്ങി ഒരു ദൈവ മനുഷ്യ കൂട്ടായ്മ . അങ്ങിനെയുണ്ടായതാണ് മിസ്സ്‌ പാണിനി.  പാണന്‍  പെണ്‍ രൂപത്തില്‍ സ്വയം കല്പന ചെയ്തു പോയ  ഒരു അപൂര്‍വ നിമിഷം.

'ചിലപ്പോള്‍  കുറച്ചു ഓയില്‍ ലീക്ക് ഉണ്ടെങ്കില്‍ കൂടി,  ആകെക്കൂടി   ഒരു ഗെറ്റ് അപ്പ്‌ ഉണ്ട്.. ഫ്രണ്ട് ബംപ  രിലും , സീറ്റിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.' (സത്ന ഭര നാഭീ ദേശം എന്ന് specification ല്‍.). ആകെക്കൂടി തെറ്റില്ല. ആദം പാണനാര്‍ സമാധാനിച്ചു. 


പക്ഷെ യന്ത്രത്തിന്റെ CPU (മസ്തിഷ്കം) ഫിറ്റു ചെയ്തപ്പോള്‍ ആകെ പിഴച്ചു.വയറിംഗ് ആകെ തകരാറിലായി.

പിന്നീടുള്ള സൃഷ്ടികളില്‍  തറക്കല്ലിടല്‍ കര്‍മം മാത്രം നിര്‍വഹിച്ചു ആദി പാണന്‍. ഒരു പെണ്‍ ആവണമെന്ന് ഒരിക്കലും പിന്നെ തോന്നിയിട്ടില്ല .  

മേരാ ഭാരത്‌ മഹാനില്‍  മൂത്ര ശങ്ക തോന്നുന്ന സമയത്ത് പ്രതെയ്കിച്ചും.


'  






Thursday, May 26, 2011

Pension Pastime

"In taxing statute one has to look at what is clearly said. There is no room for any intendement. There is no equity about a tax. There is no presumption as to a tax. Nothing is to be read in, nothing is to be implied. One can look fairly at the language used." Justice Rowlatt.

That is precisely what one should not do with any State bank of India  Staff circular. One can look fairly at the language used only at one's peril. I suppose, nobody reads the circulars for its literary merit or to make oneself conversant with the correct and idiomatic use of the English language. Certainly, not after the Scots and Irish left and the Iyers and Iyangaars and Bhadralog took over drafting of the circulars. Certainly not after these preferred children of Macaulay were replaced by the cattle from the gangetic plains and the 'once born' hordes from the South. The circulars became  mere carriers of information and misinformation written in admirable gobbledygook. English language in the Bank as a whole became colourless, and tasteless and grammarless and style-less. An occasional comment like " This file is maintained as shabbily as the undergarments of a Roman Catholic woman".enlivened things a bit  once in a while, but those were rare exceptions. ( I cannnot testify to the factual correctness of the sweeping statement quoted, but doubtless SBI then had on it's ranks quite a few who could!)

The trigger for this rambling thoughts  was the far more rambling speeches by some of   the former livestock of SBI  in the 10th.Annual Conference of the Pensioners association at Pearl Regency, Trissur. The script and the actors  couldn't have been truer to form and  tradition. The welcome speech was  by a serving official of the Bank who was apparently not  briefed properly. He was half way through his welcome address when the 'old maidens' selected  for presenting  bouquets to the dignitaries were in place. One of them  rightly identified the General Secretary of the Staff Union as the most important guest and was presenting the bouquet to him when she was  virtually pushed forward and  made to give it to  the circle Chief General Manager to the accompaniment of insipid hand clapping. The remaining bouquets were also disposed of somehow and the speeches on predicable lines completed. CGM extolling the Bank for it's enlightened HR policy; the General Secretaries appreciating the helpful attitude of the Circle authorities; the Officers association representative assuring the Federation's fraternal  support; and the General Secretary of the Union going hammer and tongs against the Bank dripping militancy from every pore of his body.

The charade of the day however is not the main subject of this posting.  I suppose there is a dominant and recurring theme in every field of human endeavour. In staff matters in the Bank , it used to be a complicated calculation chart showing " Had I continued as a Head clerk...." which invariably  came in the wake of every salary revision/fixation. After considerable research and  effort  some guy will come up with two tabular charts, one showing the paid amount and the other the payable amount, claiming  that he would have been benefited  by an amount of, say,  Rs.113.25 had he continued as a head clerk. I dare say the benefit to the Bank in most cases would have been far more tangible if he was not promoted at all.  

 Similarly, there is a recurring theme in every pensioners meet. It is the pension being paid to pensioners' covered by the VI th bipartite settlement. It seems that for  pension calculations, the revised salary as per the relevant bipartite settlement was taken into account in all cases except in the case of the pensioners covered by  the sixth one. Like the 'manvatharams'   in the Hindu calender, period in SBI is reckoned by bipartite settlements. Currently it is the age of the IX th.bipartite manu which started on 1st November 2007. The age of each of the bipartite Manu is four years, whereafter the reign of a new bipartite Manu begins. The only hitch is that the administrative, and more importantly the pecuniary benefits, which each bipartite Manu ushers in take a couple of years to get into effect. The speed of implementation of these reforms is directly proportional to the nuisance value the beneficiaries have. Thus, those still in service get it faster compared to pensioners who register a far lower reading on the nuisance index scale. The age of the current bipartite manu  will end in October 2011 and the pensioner prajas of this manu are hoping to get the benefits before that. But no such luck for the prajas of the VI th. manu


The Government, Management, Association/Unions all know when a settlement is going to end. But by design they all conspire to ensure that a new settlement is not in place sufficiently before. The discussions start after the expiry of the earlier settlement. A series  of discussions and a couple of token strikes later an ambiguously worded settlement is reached leaving enough opportunities for the union leaders to agitate on 'anomalies' whenever they feel like. In the process 'staff experts' get entrenched in administrative offices colluding with associations/unions and abetting irrational Management whims and prejudices. Confidential reports are rewritten/ replaced, appraisal marks juggled with, postings manipulated and what not.


The reign of the VI th.manu was especially turbulent with the Bank embarking on a rationalisation of staff. Like in all such cases, rationalisation meant downsizing and attractive VRS schemes were offered to induce people to go. And quite a few left, mostly good staff. That was when the Government realised that the VRS scheme offered had a major flaw and the retirees benefited more than what was intended.  The Govt. apparently  decided to withhold  extending the benefits of the bipartite settlement to all who retired during that period. And ever since this recurring theme as an agenda item in  all Pensioners' meets. The office bearers of the Pensioners'.association would have been happy with such a convenient agenda item but for the fact that they are also aggrieved parties.

Incidentally, one other dominant and recurring theme which had helped me considerably during my tenure as Development Manager (C&I) was the Jayankondan power project.. It was a time when there was hardly any demand for corporate advances.  I was having a tough time explaining away the negative variance in advances in performance review meetings. It was then that I stumbled upon  'Jayankondan' thermal power project which was to come up somewhere near Trichy. I found out that my predecessor had managed to get away for over twenty four months by stating that the project take off was imminent and once that happens all growth targets would be met. Jayankondan helped me also to survive in the post for over twenty months.

I don't know whether the project was ever implemented.

Note: That brings me to an incident which illustrates clearly  what Rowlatt must have meant. There were allegations of irregularities in extensive DIR lending in a branch near Varanasi. The Agent was changed and an old bandicoot of pre- independence vintage posted there with instructions to ' personally verify all the loans and submit a report, pointing out inter alia whether there is any malafide in the lending". The old war horse had no intention of submitting any report and filed away the letter. Soon he started getting reminder letters and telegrams. So he decided to act and shot off a reply.
" With reference to your letter No.. dated... I have verified all the DIR lending and have to confirm that the question of inter alia does not arise"
The file was closed without any further correspondence..



Sunday, May 15, 2011

A.North Western Ballad.

(This document contains information affecting the national defence of the United States within the meaning of the Espionage Act,50 u.s.c. 31 and 32 as amended. Its transmission or revelation of its contents in any manner to an unauthorised person is prohibited by law)
Document No  213
Class     TS
DDA Memo 05/02/2011
Auth: DDA/AU/27/1703
Date 05/02/2011   By. 007
Copy No.11
ഒരു വടക്ക് പടിഞ്ഞാറന്‍ വീരഗാഥ.




"ആരോമുണ്ണി . വിഷുല്‍ കോണ്ടാക്റ്റ്"

ലൌഡ് സ്പീക്കറിലുടെ  കെര്‍ണല്‍ ബോണ്ടിന്റെ ശബ്ദം . വെടിയൊച്ച. കുറച്ചു സമയത്തിനു ശേഷം വീണ്ടും കെര്‍ണലിന്റെ ശബ്ദം.

"ആരോമുണ്ണി. E KIA (ചേകോന്‍  അങ്കത്തില്‍ ചത്തു.)

ഫോര്‍ട്ട്‌ ലാന്‍ഗ് ലിയില്‍, സി..ഐ.എ., ഡയരക്ടര്‍ ലെഓന്‍ പാനെട്ട അമേരിക്കന്‍ പ്രസിടന്റിനുള്ള ഡയരക്റ്റ് ലൈനില്‍ കൈ വെച്ചു.

വാഷിങ്ങ്ടണില്‍ വെസ്റ്റ് വിങ്ങിലെ സിറ്റുവേഷന്‍ റൂമില്‍  ഒബാമയുടെ ഫോണുകളില്‍ ഒന്ന് ശബ്ദിച്ചു. ഫോണില്‍ കാതോര്‍ത്ത ഒബാമ ഒരു നിമിഷത്തിന്നു ശേഷം എല്ലാവരെയും ഒന്ന് കണ്ണോടിച്ച  ശേഷം പറഞ്ഞു:


'We got him'. (' ഓനെ മ്മക്ക് കിട്ടി")


ഒബാമയെ കൂടാതെ റൂമിലുണ്ടായിരുന്ന പന്ത്രണ്ടു പേര്‍ കൂക്കി വിളിച്ചു. സെക്രടറി ഓഫ്  സ്റ്റേറ്റ് , ഹില്ലാരി മലയത്തി സെക്രടറി ഓഫ്  ഡിഫന്‍സ്  മലയ പുലയന്‍  ഗയ്റ്റിനെ കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചുവോ എന്ന് തീര്‍ച്ചയില്ല. ബ്രിഗേഡിയര്‍ ജനറല്‍ മാര്‍ഷല്‍ വെബ്ബ് അടുത്ത ചാകര മനസ്സില്‍ കണ്ടു കൊണ്ട് ഒരു പുതിയ വല നെയ്യാന്‍ തുടങ്ങി .സംയുക്ത പട്ടാള തലവന്‍ അഡമിറല്‍ മൈക്ക് മുള്ളന്‍ മീന്‍, വലയില്‍ നിന്നും തെന്നിമാറി. വൈസ് പ്രസിടന്റ്റ് ബിദന്റെ സുരക്ഷ ഉപദേശകന്‍ ടോണി ബ്ലിങ്കന്‍ ദേശീയ സുരക്ഷ 'ഉപദേശി' തോമസ്‌ ഡോനിലനെ നോക്കി സുവിശേഷ പ്രസംഗം ആരംഭിച്ചു. ബ്ലിങ്ക് ചെയ്തു. വൈറ്റ് ഹൌസ് കൌണ്ടര്‍ ടെറര്‍ ആന്‍ഡ്‌ ഹോം ലാന്‍ഡ് സെകുരിടി  ചീഫ് ഔദ്രി 'ഹെപ്ബെര്‍ന്‍' തോമാസണ്‍, ശിഷ്യന്‍ ജോണ്‍ 'ലെന്നന്‍' ബ്രെന്നനുമൊത്തു 'It rains in the plains of Spain' എന്ന് തെറ്റാതെ പറഞ്ഞു. ദേശീയ വിവര തലവന്‍ ജെയിംസ്‌ ക്ലാപ്പാര്‍ 'ക്ലാപ്പടിച്ച്ചു.. ബില്‍ ഡാലി ഒന്നും ചെയ്യാതെ ഡില്ലി ഡാലി ചെയ്തു. സഹ ദേശീയ വിവര തലവന്‍ മക് ഡോണോ വെള്ളം കൊടുക്കുന്ന ജോലി ശ്രീ ശാന്തിനേക്കാള്‍ നന്നായി ചെയ്തു.


ഈ പറഞ്ഞ  സംഭവങ്ങളുടെ എല്ലാം  തുടക്കം കുറെ മാസങ്ങള്‍ക്ക് മുന്‍പാണ്. ഒരു ടിപ്പ് ഓഫില്‍ നിന്ന്. ചതിയന്‍ ചന്തുവിന്റെ ഒളിത്താവളത്തെ കുറിച്ചു ആദ്യം വിവരം കിട്ടിയത് ഒരു പാണനാരില്‍ നിന്നാണ്. അവനെ ഡിസ്നി ലാണ്ടിലെ ഒരു വാട്ടര്‍ ബോര്‍ഡിംഗ് സവാരിക്ക് കൊണ്ടുപോയപ്പോള്‍ പാണന്‍ പാട്ടുപാടി.


ഒന്നുണ്ട് കേക്കേണം വാഴുന്നോരെ
പൊന്നാനി പോയിട്ട് തൊപ്പിയിട്ടു
ചുരികയില്‍ ലാടങ്ങള്‍ വിളക്കി ചേര്‍ത്തു
പാതിരി കോട്ടയില്‍ വാണിടുന്നു.


കോട്ടയ്ക്കു രണ്ടു മതിലുണ്ടല്ലോ
മതിലിന്നു രണ്ടാന പൊക്കമുണ്ട്
മൂന്നു നിലയില്‍ പണിത താണേ
നില മൂന്നില്‍  പാര്‍ക്കുന്നു ചന്തുച്ചാര്.


പാണന്റെ പാട്ട് താമസിയാതെ സി.ഐ.എ. ഡികോട്‌ ചെയ്തു. ചതിയന്‍ ചന്തു മതം മാറി ഒരു ലാടനായി ആബ്ബോട്ടബാദില്‍ ബീബികളും ബച്ച കളുമായി ഉണ്ടു താമസം ഉണ്ട്. തുടര്‍ അന്വേഷണത്തില്‍ വിവരം ടാര്‍ഗെറ്റ ബള്‍ വിവരമായി. ഒന്ന് കൂടി കെണിഞ്ഞു ശ്രമിച്ചപ്പോള്‍ ആക്ഷനബള്‍ വിവരമായി. അങ്കം കുറിക്കാന്‍ തീരുമാനമായി.


പാതിരിക്കോട്ട, ഹിന്ദുസ്ഥാന്‍ കഴിഞ്ഞു ബാക്കിയായ ബാകിസ്ഥാനില്‍ ആയതു കൊണ്ട് ചാരത്തലവന്‍ എന്ന പേരില്‍ ദേഹം മുഴുവന്‍ ചാരം  പൂശി നടക്കുന്ന  ഷൂജ പാഷ എന്ന സൂഫിയെ ഫോര്‍ട്ട്‌ ലാന്ഗ്ളിയിലേക്ക് വിളിപ്പിച്ചു. ഏപ്രില്‍ പന്ത്രണ്ടിന്നു ഷൂജ ഹാജര്‍.


'തമ്പ്രാന്‍, മേ അന്തര്‍ ആ സക്താ ഹൂം."


'അന്തര്‍ ആ ജാവോ ഷൂജാ"


' പര്‍മായിയെ പാനട്ട സാബ്" (ആത്മഗതം. ഇതെന്തൊരു അട്ടയാ പടച്ചോനെ)


കീടത്തിനെ നോക്കി പേടിപ്പിച്ചു അട്ട പറഞ്ഞു.


 "Our boys will be going on an exercise in North East Bakisthan within the next couple of months. Tell your Generals to gulp down a few more pegs of scotch than usual every night  and remain in the third state of  Mandukya consciousness."
( കണ്ണും പൂട്ടി ഉറങ്ങുക മോനെ, കണ്ണേ പുന്നാര പൊന്നു കയാനി)

'അങ്ങിനെ പറയുന്നത് കഷ്ടമാണ്. ഹിന്ദുസ്ഥാന്‍ വല്ല കുലുമാലും ഒപ്പിച്ചാലോ'

'നോട്ട് ടു വറി.. അന്തോണി പുണ്യാളന്‍ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന തിരക്കിലാണ്. പിന്നെ ബാക്കിസ്ഥാനില്‍ എന്തും ചെയ്യാന്‍ ഞങ്ങളെ  അനുവദിക്കുന്ന മുക്ത്യാര്‍ മുഷറഫ് എഴുതി രെജിസ്ടര്‍ ആക്കിയിട്ടുണ്ട്. നെല്ലായിട്ടും, ഗോതമ്പായിട്ടും ഡോളര്‍ ആയിട്ടും മൂന്നു ബില്ലിയന്‍ വെട്ടി വിഴുങ്ങുന്നുണ്ടല്ലോ..'

ഷുജാജി പുറം തിരിയാതെ വെച്ചടി പുറകോട്ടു വെച്ചു പുറത്തു കടന്നു തുര്‍ക്കിയിലേക്ക് പറന്നു. തുര്‍ക്കി തൊപ്പിയിട്ടു വിലസുന്ന  തുലുക്കനോട് പറഞ്ഞു;

"സര്‍ദാരി, സര്‍ദാരി സുനോ മേരാ സാത്തി ......"
'കാഞ്ചാരെ ,കാഞ്ചാരെ ഗീതു മേരാ സാത്തി....'

എന്നാല്‍ അത് കഴിഞ്ഞു മതി ബാകിസ്ഥാനിലേക്ക് തിരിച്ചു പോക്ക് എന്ന് സര്‍ദാരി തീരുമാനിച്ചു.ആറട്ടെ കഞ്ഞി ആറു മാസം എന്ന് പറഞ്ഞ പിശുക്കനെ, ഊന്നട്ടെ ചന്തി പന്തീരാണ്ടു എന്ന് പറഞ്ഞു നേരിട്ട മുഴു  പിശുക്കനെ പോലെ ( കഞ്ഞി കുടിച്ചിട്ടേ പോകു). 

13th. ഏപ്രില്‍:  പടിഞ്ഞാറ്റി, വൈറ്റ് ഹൌസ്. സന്നിഹിതര്‍ ഒബാമയും, മുന്‍പറഞ്ഞ പന്ത്രണ്ടു കള്ളന്മാരും പിന്നെ പാനട്ടയും.


വാഴുന്നവരുടെ മുന്നില്‍ മൂന്നു ഓപ്ഷന്‍സ്. 

ഒന്ന്, ഒന്നും ചെയ്യാതെ ചന്തൂനെ  നേരില്‍ കാണുന്നതുവരെ  നിരീക്ഷണം തുടരുക 

രണ്ടു, ബി 52 വിമാനത്തില്‍ നിന്ന് ബോംബിടുക.(ചന്തു ചത്തുവോ എന്ന് തീര്‍ച്ചയായി അറിയില്ല, വേറെ പലരും ചാവുകയും ചെയ്യും)

മൂന്നു, ഒരു കംമാണ്ടോ ആക്രമണം.  (പല കണക്കു കൂട്ടലും തെറ്റാം)


ഡിസിഷന്‍: ഓപ്ഷന്‍ ത്രീ. സി.ഐ.എ. ടു റണ്‍ ദി ഓപ്പറേഷന്‍ കോഡ് നെയിം ആരോമുണ്ണി

14th. ഏപ്രില്‍:  സിറ്റുവേഷന്‍ റൂം. 

തീരുമാനം: സീല്‍ 6 ഇല്‍ നിന്നും ഡെല്‍ടാ ഫോര്‍സില്‍ നിന്നും സി.ഐ.എ.യില്‍ നിന്നും  തിരഞ്ഞെടുത്ത ചാവേറുകള്‍. മൂന്നു BB60 Pave Hawk  ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകള്‍. ഒരു CC47 Chinook ഹെലികോപ്ടര്‍. 160 Special Operation റെജിമെന്റില്‍ നിന്ന് പൈലട്സ്. ഓപ്പറേഷന്‍ കംമാണ്ട് സി.ഐ.എ..ആകെ 79 പേര്‍.

15th ഏപ്രില്‍  

തീരുമാനും : പരിശീലനത്തിന്നു പാതിരി കോട്ടയുടെ മാതൃക ഒമാന്‍ തീരത്തുള്ള മാസിരാത് ദ്വീപില്‍ നിര്‍മിക്കാന്‍ സ്പെഷല്‍ ബോട്ട് സര്‍വീസസില്‍ നിന്നും രണ്ടു ബ്രിട്ടീഷ്‌ ആപ്പീസര്‍മാരെ ഏര്‍പ്പാടാക്കുക. വിഷ്വല്‍ കോണ്ടാക്റ്റ് ഐ.ഡി.ക്ക് വേണ്ടി ചന്തുവിനെ പരിചയമുള്ള ഒരാള്‍ വേണം.. വളരെ ചര്‍ച്ചക്ക് ശേഷം ഉണ്ണിയാര്‍ച്ചയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഓളെ പരീക്ഷിച്ച കടല്‍പന്നി സാക്ഷ്യപ്പെടുത്തി " Remarkably physicaly fit, pretty humble, analytical thinker, problem solver- someone who is very value oriented, patriotic and put service before self".ചുരുക്കത്തില്‍ ഒരു ഫീമൈല്‍ കടല്‍ പന്നി. മലയാളത്തില്‍ പറഞ്ഞാല്‍ ഒരു പഹച്ചി, ഒരു കൊച്ചു കള്ളി. ആട്ടകളി ബാക്കിസ്ഥാനില്‍ ആയതിനാല്‍ ഓള് ടീമിലുള്ള കാര്യം പുറം ലോകത്തെ അറിയിച്ചില്ല.
29th. ഏപ്രില്‍: (ഡി-ഡേ -3)  പടിഞ്ഞാറ്റി , വൈറ്റ് ഹൌസ്. സന്നിഹിതര്‍. ഒബാമയും ബാക്കി  കള്ളന്മാരും പിന്നെ  ആര്‍ച്ചയും. 

ഒബാമ ചന്തുവിനെ കാച്ചാനുള്ള അനുവാദപത്രത്തില്‍ ഒപ്പ് വെക്കുന്നു. പാനട്ടയോടു ദിവസവും മുഹൂര്‍ത്തവും    ഗണിക്കാന്‍ കല്‍പ്പിക്കുന്നു. പരപ്പനങ്ങാടി ഗുരുഭൂതനെ ധ്യാനിച്ചു കവിടി നിരത്തി  നോക്കിയതില്‍ കണ്ടത് മെയ്‌ രണ്ടു, അശ്വതി നാള്‍, കൃഷ്ണപക്ഷ ചതുര്‍ദശി, പ്രീതി നാമ നിത്യ യോഗം.ഉദയാല്‍പ്പരം മേടം ഒന്നാം തിയതി..മുഷിയില്ല.തിങ്കളാഴ്ച സംഹാര മൂര്‍ത്തി  സാക്ഷാല്‍ ശിവന്റെ ദിവസം.

30th.ഏപ്രില്‍: (ഡി-ഡേ-2) കടല്‍ പന്നികളും, പോമ്മി,യാങ്കീ പൈലട്സ് ഉം , മറ്റു പന്നികളും, ആര്‍ച്ചയും ബന്ഗാരം മിലിടരി വിമാനത്താവളത്തില്‍. കാവില്‍ അമ്മക്ക്  ആര്ച്ചയ്ടെ നേര്‍ച്ച. ഗരുഡന്‍ തൂക്കം.

1st മെയ്‌ (ഡി-ഡേ-1) സംഘം ജലാലാബാദ് വിമാന താവളത്തിലേക്ക്. വാളിന്റെ മൂര്‍ച്ചയുള്ള ആര്‍ച്ചയുടെ നാവു ഒന്ന് കൂടി രാകി കൂര്‍പ്പിക്കുന്നു. ഒരു ചെമ്പരുന്ത് രാകി പറക്കുന്നു. കടല്‍ പന്നികളും മറ്റു പന്നികളും ബുര്‍ ബോര്‍നും സ്കൊട്ച്ചും ഇട്ടു ആയുധങ്ങള്‍ ഒന്ന് കൂടി മിനുക്കുന്നു. ഒബാമയും പന്ത്രണ്ടു കള്ളന്മാരും പടിഞ്ഞാറ്റിയില്‍ ഒത്തു ചേരുന്നു. 

2nd. മെയ്‌ (ഡി-ഡേ) ആര്‍ച്ച കച്ച ഒന്നുകൂടി മുറുക്കി കെട്ടുന്നു. CC47 Chinook ഹെലികോപ്ടറില്‍ മറ്റു കടല്‍ പന്നികള്‍ക്കൊപ്പം കയറുന്നു. ഹെലികോപ്ടറുകള്‍ മങ്കര ഒടിയന്മാര്‍ തന്ന പിള്ള തൈലം പുരട്ടി അദൃശ്യമാക്കിയിരുന്നു. ഉദയത്തിനു ഏകദേശം നാല് മണിക്കൂര്‍ ബാക്കി ഇരിക്കെ ഹെലികോപ്ടറുകള്‍ ബാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നു.  ഒരു കടല്‍ പന്നി ഹെല്‍മറ്റ് ക്യാം  (Helmet Cam) തലയില്‍ ഉറപ്പിക്കുന്നു. പടിഞ്ഞാറ്റിയില്‍ ഇരിക്കുന്ന കള്ളന്മാര്‍ക്ക് തടി കേടാക്കാതെ അടി കാണുവാനുള്ള ഒരു സംവിധാനം.

പാതിരികോട്ടക്ക് മുകളില്‍. മറ്റു കടല്‍ പന്നികള്‍ക്കൊപ്പം കോട്ടയുടെ മുകളിലേക്ക് ഫാസ്റ്റ് റോപിംഗ്. പിന്‍വാതില്‍  വഴി മൂന്നാം നിലയിലേക്ക്. കടല്‍ പന്നിയുടെ ഹെല്‍മെറ്റ്‌ ക്യാം മുന്നിലുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു തത്സമയം വൈറ്റ് ഹൌസിലേക്ക് അപ്‌ലോഡ്‌ ചെയ്തു കൊണ്ടിരുന്നു, വൃത്തി കെട്ട അടുക്കളയിലുടെ, വര്‍ക്ക് എറിയയിലുടെ ചന്തുവിന്റെ കിടപ്പ് മുറിയില്‍ ആര്‍ച്ച . തൊട്ടു പുറകില്‍ ഹെല്‍മെറ്റ്‌ ക്യാം വെച്ച  കടല്‍ പന്നിയും. 

കറുപ്പില്‍ പൊതിഞ്ഞൊരു പെണ്‍ രൂപം ഉറക്കെ  നിലവിളിച്ചു മുന്നോട്ടു വന്നു. കടല്‍ പന്നി കാലില്‍ വെടിവെച്ചു  അവളെ വീഴ്ത്തി. അവളുടെ പുറകില്‍ നീണ്ടു മെലിഞ്ഞ ഒരു കിളവന്‍ നില്‍ക്കുന്നു. എത്രയോ തവണ കണ്ടു മറന്ന രൂപം ചതിയന്‍ ചന്തു തന്നെ. ചന്തുവിന്റെ പുറകില്‍  ബാത്ത് റൂം വാതില്‍  തുറന്നു കിടക്കുന്നു.വൃത്തികെട്ട കിടപ്പ് മുറി. വൃത്തികെട്ട ബാത്ത് റൂം. കട്ടിലിനടിയില്‍ ബെട്പാന്‍. മരുന്ന് കുപ്പികള്‍. ഒരു രോഗിയുടെ കിടപ്പ് മുറി.

പിന്നിലുള്ള കടല്‍ പന്നിയോടു പറഞ്ഞു . 'പോസിറ്റീവ് ഐ.ഡി.'.   അവന്‍ വിളിച്ചു  കൂവി. 'ആരോമുണ്ണി വിഷുഅല്‍ കോണ്ടാക്റ്റ്'

ചുരികത്തല പോലെ മൂര്‍ച്ചയുള്ള നാവു ചുഴറ്റി ആര്‍ച്ച അലറി. ' നാല് പെണ്ണുങ്ങള്‍ ഉണ്ടായിട്ടും, വീട് കക്കൂസാക്കിയ ചേകോന്‍ എന്ത് ചേകോന്‍'.

ചതിയന്‍ ചന്തു നാണം കേട്ട്, നിസ്തേജനായി ഹൃദയം പൊട്ടി ചത്തു വീണു. കടല്‍ പന്നി കയ്യിലുള്ള ജര്‍മന്‍ നിര്‍മ്മിത യന്ത്ര തോക്ക് തിരിച്ചും മറിച്ചും നോക്കി വെടി  പൊട്ടിയിട്ടില്ല എന്ന് ഉറപ്പാക്കി. മൈക്കില്‍ വിളിച്ചു കൂവി.

ആരോമുണ്ണി E KIA. 

മരണ സാഹചര്യങ്ങള്‍ കടല്‍ പന്നി വിവരിച്ചു. പടിഞ്ഞാറ്റിയില്‍  തമ്പടിച്ച കള്ളന്മാര്‍ വെവ്വേറെ ആലോചിച്ചു. സംഘം ചേര്‍ന്ന് ആലോചിച്ചു. കൂടി ആലോചിച്ചു. കൂടിയാട്ടം നടത്തി.ആള്‍മാറാട്ടം നടത്തി. പിന്നെ രേഖകളില്‍ കൃത്രിമം കാട്ടാന്‍ തീരുമാനിച്ചു. 

മേലെ നിന്നുള്ള ഉത്തരവ് പ്രകാരം കടല്‍  പന്നി ചത്തു കിടക്കുന്ന ചന്തുവിന്റെ ഇടതു കണ്ണിലും, നെഞ്ചത്തും നിറ ഒഴിച്ചു.പടം പിടിച്ചു. തുണിയില്‍ ചുറ്റി ഹെലികോപ്ടറില്‍ കയറ്റി. പതിവ് പോലെ ഒരു തലമുറിയന്‍ ഇടിച്ചിറക്കിയ യന്ത്രത്തിനെ യാഗാഗ്നിക്ക് സമര്‍പ്പിച്ചു ഒരുത്തന്‍ അക്കിത്തിരിയായി. സംഘം കാറല്‍ വിന്‍സന്‍ വിമാന വാഹിനി കപ്പലിലേക്ക്.

ഡെക്കില്‍ നിന്നിരുന്ന ആര്‍ച്ചയുടെ അടുത്തേക്ക്‌ ഒരു നാവികന്‍ ഫോണുമായി ഓടി വന്നു. 'പ്രസിഡന്റ്‌ ഓണ്‍ ദി ലൈന്‍ മദാം'

ആര്‍ച്ച യന്ത്രം ചെവിയോടു അടുപ്പിച്ചു. 'ആര്‍ച്ച ഹിയര്‍.'

"ആര്‍ച്ച മൈ ഡാര്‍ലിംഗ്. ഒബാമ ഹിയര്‍. അമേരിക്കന്‍ ജനത താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഒരു ഉപകാരവും കൂടി ചെയ്യണം."

"ഷൂട്ട്‌"

'ചന്തുവിന്റെ യഥാര്‍ത്ഥ മരണ വിവരങ്ങള്‍ പുറത്താക്കരുത്‌. എന്റെ ജനതയ്ക്ക് ആനന്ദിക്കുവാനും അഭിമാനിക്കുവാനും വേറെ സംഗതികളൊന്നും ഇല്ല. അത് കൊണ്ട് ചന്തുവിനെ ഞങ്ങളില്‍ ഒരാള്‍ വെടി വെച്ചു കൊന്നതാണെന്ന് ജനം തത്ക്കാലം കരുതട്ടെ. കൂട്ടത്തില്‍ ഒരു അഞ്ചു കൊല്ലം കൂടി എനിക്ക് ഈ വൈറ്റ് ഹൌസില്‍ രാപ്പാര്‍ക്കാം. ആര്‍ച്ച സഹായിക്കണം.'

" അത് കൊണ്ട് കാര്യമുണ്ടോ? 'വൈറ്റ് ഹൌസ് രഹസ്യം വിക്കി പരസ്യം' എന്നാണല്ലോ നടപ്പ് പഴഞ്ചൊല്ല്."

" താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു രണ്ടു കൊല്ലം മതി. അത് കഴിഞ്ഞാല്‍ എന്നെ പുറത്താക്കാന്‍ ഇമ്പീച്ച്മെന്റ് വേണ്ടി വരും."

" ഓ.കേ. ഒബാമ. മം ഈസ്‌ ദി വേര്‍ഡ്‌.ഞാന്‍ മൌനി ബാബയാണ്. ഐക്യ നാടുകളെ നീ  ഒരു വഴിക്കാക്ക്‌. ഞാന്‍ ഒരു കടല്‍ പന്നിയെ വേട്ടയാടട്ടെ. വേട്ടയാടു വിളയാട്."


കാലം കടന്നു പോയി.പാണന്‍ പിന്നെയും പാടി.


പന്നികള്‍ എഴ്പത്തി ഒമ്പതുണ്ടേ
ജര്‍മന്റെ തോക്കുകള്‍ കയ്യിലുണ്ടേ
ചന്തൂനെ കണ്ടിട്ട് പേടിച്ചോടി 
പന്നികള്‍ എല്ലാരും ഒന്ന് പോലെ.

ആറ്റുംമണമേലെ ഉണ്ണിയാര്‍ച്ച
പാതിരികോട്ടയില്‍ ചാടി വീണു
നാവിന്റെ തുംപോണ്ട് വെട്ടി പെണ്ണ്
ചത്തു മലച്ചു പൊയ് ചന്തുച്ചാര്













Saturday, May 7, 2011

Those Magnificent Retirees on Their Wobbly Legs.

A recent posting of a blogger I know begins like this.

"............. has not been active during the last three months as I was depressingly away from my gramophones and gramophone records. I was visiting UAEduring this period and without the records and record players by my side, obviously,.......... can only be inactive."

 He had gone on a trip to the same place not so long ago. Another of my colleagues and also a blogger makes frequent trips to Bangalore only to complain on his return about the miserable time he had, not because of lack of any  creature comforts but because of the incursions on his legitimate right for a carefree retired life. There are so many others. They go to all parts of the world, US, UK, ME, Australia etc. etc. And are invariably miserable irrespective of the place. Not for them the thrills of exploration or  wonder of sights not witnessed before. They pine for the tea and bonda available at the dilapidated, not so very  clean tea shop at the corner, or the profoundly inane discussions with the local guys in the temple compound or the old gramophone records and most importantly the peace and quiet of the house in the absence of the 'little monsters'.

These guys' frequent absences are on humanitarian missions, or for  attending to an SOS if you like, discharging  never ending parental obligations. Their son/daughter striving to survive in a hostile world and running to stay at the same place while all the time chasing the chimerical pot of gold at the end of the rainbow, needs someone to hold fort when they are away at the office. The little monster at home is a clone of Dennis the Menace and who but the old parents can be trusted to keep an eye on him. In any case, they feel that the old bandicoots  have nothing better to do back home and they can save on their pension too. That you have a bad back and are in no physical condition to run after the little hellion are all minor handicaps. To add to  your misery,   you cant even box the ears of the little rascal because that is not the correct  way anymore of bringing up children.

.................................സ്ത്രീ ജിതോ ബാലലാളീ 
വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്ത:
കപില തനുരിതി ത്വം ദേവ ഹൂ ത്യൈ ന്യഗാദി: 

(സ്ത്രീകള്‍ക്ക് കീഴടങ്ങി കൊണ്ടും കുട്ടികളെ കളിപ്പിച്ചു കൊണ്ടും നരക ദുഃഖം തന്നെ അനുഭവിക്കേണ്ടതായി വരുന്നു. ഇപ്രകാരം കപില സ്വരൂപനായ നിന്തിരുവടി ദേവഹൂതിയോട് അരുളി ചെയ്തു)

This is from Kapilopadesham in Naarayaneeyam.  In certain months I do read Narayaneeyam, a dashakam per day. I again came across this stanza when one of my retired colleagues was on a 'ബാലലാളീ ' mission. That started a train of thought which took me back quite a few years and I recalled watching a channel interview of Kovilan.  He talked on various aspects of his life, on Kovilan being a shortening of "Kandanisseri Velappan Ayyaappan' and that it has nothing to do with 'Shilappathikaaram', his army life and the struggle to bring up his children and marry them of. He virtually slaves in the army and having achieved his limited ambitions, retires and comes back for  a peaceful retired life in his village. Then the parade of events/things which needs his and only his attention starts - the delivery of the daughter, house construction of his son, admission of the grand child, his tuition and what not. At the end of the interview, Kovilan concludes that it is only when one dies, one can hope to really rest and be at peace. 


During a brief stay of a few years in US I had come across several old couples in friends' houses. Invariably most of them had a dazed look on their faces, wondering where destiny has dumped them in the terminal years of their lives. There they sit staring vacantly  or stroll listlessly, all the time dreaming about a land far away.  There they sit in freezing  winter all dressed up in winter garments when they should have been strolling about in their compound back home braving the vrischikam winds or shivering in the makaram mist. There they sit seeing with their vacant eyes the blooming of the laburnum or hearing distinctly with their half-deaf ears the  drumming of the monsoon rain on the tiled roof. There they sit waiting for their children's convenience to take them to meet a kindred soul or to the Indian grocery shop. Prisoners of parental bondage,  waiting for the next parole that will take them back to the dusty, dirty, humid, noisy yet familiar and infinitely more comforting land of their youth.  

Did our own parents face so much problem bringing us up? Or  we in bringing up our own? i think not.  I think progressively the burden of parenthood is increasing. Grandparents are drafted into the task, a sort of  geriatric slave labour force,  whether they want to be part of it or not.. Kovilan was right. The responsibility never ends. 


You would have noticed that I did not  attempt to elaborate on the phrase  "സ്ത്രീ ജിതോ"  in the shloka quoted. I think this inevitable stage in the development life cycle of the male of the species may not have escaped you either. Usually, this stage precedes the post retirement stage. So I thought it does not need any special mention. 


I myself am fast approaching the "ബാലലാളീ" stage.

Sunday, May 1, 2011

Luck of The Draw


I suppose it happens to everyone once in a while. I might even concede, reluctantly though, that it may be happening to some more frequently than to  others. But I am convinced that it does not happen with the same metronomic and irritating regularity and in as many different ways and situations as it happens to me. In this respect I must belong to Chance's carefully chosen few. 
This quasi philosophical rumination revolves around the ubiquitous mobile phone. No, I am not referring to one of that complicated 3G contraptions enabled to take videos, download GBs of music, games etc or allows you to tweet,email or post in Face Book or access your bank/demat accounts or what not. I am not scared of such monsters at all simply because I do not go anywhere near those things and have placed layers and layers of firewalls between them and myself. I also know that most owners of such contraptions do not use even 10% of the stated capabilities. For them the price (and the social status attached to the ownership) is the Unique Buying Proposition. (UBP-Copyright pending)


What I  am  referring to here is the ordinary, theft resistant (because of its cheapness)  basic 2G version  which allows you to receive and make calls and send an occasional sms. Even such versions have some 'undesirable' features like organiser, radio etc which however do not harass you if you leave those functions alone. Even these simpletons pack enough potential energy to torment you in ways unimagined and  'unthought' of. First among the torments this little monster revels in, is what provoked the caption of this blog posting. 


The caption could have been anything , say throw of the dice, turn of the cards,the way the cookie crumbles or if you insist on Ottapalam slang 'പെരച്ചന്‍ കുടുങ്ങല്‍'.But the extreme threat the contraption poses is brought out more vividly by a reference to the draw which usually has some unpleasant consequences if you call wrong or are too slow.


I am not a compulsive mobile caller nor am I in anyone's frequent caller list. There was a time when more calls for my wife than for me used to come to my mobile. I have since solved the problem by buying her an equally cheap phone with the added precaution of a pre-paid sim card, thus avoiding nasty month end surprises. So much so, if a couple of calls come to my mobile or I make one or two calls in a day, you can reasonably assume that the call traffic  is above par. And there being 15 to 16 hours in a day, excluding the unearthly hours when only ghosts or Prahlad would call, one would expect the phone to ring only when you are  relaxing at home or strolling leisurely  in the Vadakkunathan maidan or some such convenient moment. Well, most times anyway, as calls are few and the period these can  be spaced out long enough. No Sir, that is when Murphy's 'mobile laws' takes over.


" If you dislike your mobile ringing while you are pissing, that is when it will ring."
" If your mobile is ringing, you must be trying to get into a crowded bus"
" If you forget to put your mobile on silent mode, it will ring more shrilly.".


The universality of these laws are yet to be tested through statistical sampling but as I said earlier I am one of Chance's favourites. Decades ago, when working in branches where the petite bourgeoisie masquerading as clerical (working) staff generally believed that working for one's salary is a decadent  trait, the Branch Manager might have to post the General Ledger once in a while or check  a ledger occasionally. The day I am posting or checking  the ledger, the last, previous posting will be on the last line of the page, forcing one to summate and carry over the summations to the next page along with account headings etc. It is quite similar to the extension of Murphy's law on window cleaning. "It is always on the other side".  


In an age long gone by ( how many billion years ago was it?) you got on very well without the little tyrant. No longer though. Days in and days out you tote it along and you might not miss its services except for the usual interruption to your  urine discharge. But the day you forget to carry it, all hell will break loose. Your wife's frantic but futile efforts to reach you to remind you to purchase some essential ingredient for the witch's brew she plans to  make to surprise you, will create a depression in the domestic atmosphere leading to  heavy turbulence. This however is not an altogether unmitigated disaster and could even be counted among your limited  blessings. But there could be calamities too like  when your friend from out of town cannot reach you to solicit your help in polishing off the Scotch his son-in law brought from abroad. 


Besides the unexplained connection between your mobile and the fly of your trousers, like the cry of the kalan kozhi and the accompanying  news of death, there are umpteen other ways the little villain can torment you. In your official situation, when the land line was the only connection between you and the bloated egoists whiling away their time in administrative offices, you could always avoid attending to the phone by saying that you were on inspection or some such thing. That is just not possible now. They can catch you on the mobile wherever you are to convey such nationally and institutionally important news like their daughter travelling by train and her delicate stomach which can handle only curd rice made at home. You are forced to buy a packet of curd rice from the Railway Restaurant, repack it and hand it over to her with a solemn assurance that it has been specially prepared by your wife 'with more than ordinary care'.


Some of you, my readers may feel that I might be a Calamity Charlie and the misfortunes which never come alone are not accompanied by or attributable to the usually inanimate mobile phone. I assure you, you are wrong. I am not particularly prone to mishaps except where a mobile is involved. Nor do I neglect the omens. I may not be seeing such auspicious signs like  a cow shitting or the local prostitute coming my way when I emerge out of my house on an errand or for a leisurely walk. Nor do coucals exit to one's right like they did for Kuchelan on his way for the 'Aid Kuchelan Consortium' meeting with Krishna . But on the other hand, I do not see any 'lone' brahmin either. Usually I see some 'comrade' bird with red plumage  which is listed  as the very best omen in കാറല്‍ സംഹിത (വ്യാഖ്യാതാവ്: ഏലംകുളം ശങ്കരന്‍ നമ്പൂതിരിപാട്).These migratory birds exit only to the left in the best revolutionary manner  unlike coucals. But the unexplained, unnerving trysts with my  mobile continue without any let up.


As regards the mobile-pissing conundrum, you may wellask why not allow the phone to ring while one completes voiding one's bladder.One can always call back. It is a very reasonable question. I have tried several times to let the mobile continue ringing while I concentrated on emptying my bladder, while ensuring at the same time, by some deft handling of the exit tube, that the reluctant drips do not stain my trousers or wet my toes . 

But such is the state of revolutionary camaraderie in our society, even that is not a choice left to you. Some solicitous good Samaritan standing near you will poke you on your rib cage and invite your attention to the ringing mobile which all but the profoundly deaf can hear. You have to reluctantly and prematurely discontinue your strenuous effort at voiding your bladder (against all canons of Ashtangahrudayam) to attend to the mobile under the watchful eyes of your enemy of the moment. I have often thought of requesting such persons to hold on to my tool for a second so that I can attend to the mobile without interrupting an equally important task. I have not done it so far as it might prove to be one way of speeding up a localised  bloody uprising. I may, one of these days.    




















l

Tuesday, April 12, 2011

ഒരു തിരഞ്ഞെടുപ്പ് പ്രശ്നം



                                     
Ra, Gu, Ku,La

  Bu

Cha, Shi

shu





sa



Ma
                                           









 Ra=Ravi, Gu= Guru, Ku=Kujan, La= Lagnam, Cha= Chandran, Shi= Shikhi, Ma= Mandan, Sa= Sarpi, Shu=Shukran

 ഇന്നലെ ഒരു പ്രശ്നം വെക്കാന്‍ തോന്നി. മലമ്പുഴയില്‍ എന്ത് സംഭവിക്കും. പരപ്പനങ്ങാടിക്കാരന്‍ ഗുരു 'ഭൂത' ത്തിനെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചു ഒരു 'വനമാലാ' വ്യാഖ്യാനം തരാക്കി.  
" വോട്ടാര്‍ത്ഥ വിവ സം പ്രക്ത് ഔ
വോട്ടാ അര്‍ത്ഥ  പ്രതി  പത് തയെ
ജനതാ ഗര്ധഭോ വന്ദേ 
'ചുനാവോ' വിജയീ ഭവേ
( വോട്ടും പണവും എന്ന പോലെ പിരിയാതിരിക്കുന്ന ജനതയെയും കഴുതയെയും, വോട്ടും പണവും തരാക്കി 'തേര്‍ തല്‍" ജയിക്കാനായി വന്ദിക്കുന്നു.)
 ഈ വന്ദന ശ്ലോകത്തിനു ശേഷം കവിടി നിരത്തി. 'വനമാലയെ' ആവാഹിച്ചു വേണ്ട സ്ത്രീ സ്പര്‍ശം ഉറപ്പാക്കി. ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒന്ന് നുണഞ്ഞു.  

ഹരി ശ്രീ ഗണപതയേ നമ: 
അവിഘ്ന മസ്തു ശ്രീമതി  ' നളിനി നെറ്റോ'  നമ:

മലമ്പുഴ നിയോജകമണ്ഡലം പ്രശ്നം വെക്കുന്ന ത്രിശൂരിന്നു വടക്ക്- കിഴക്കാണെന്ന് സങ്കല്‍പ്പിച്ചു, ആരൂഡ  ലഗ്ന രാശി ഈശാന കോണില്‍ മീനം രാശിയായി നിശ്ചയിച്ചു  ഗ്രഹനില വരച്ചു.. ഇലക്ഷന്‍ ദിവസത്തെ നാളും, തിഥിയും, കരണവും, യോഗവും പഞ്ചാംഗത്തില്‍ നിന്നും നോക്കി കണ്ടെത്തി. ഈ പ്രശ്നത്തിനു വരാഹമിഹിര സംഹിത , പരാശര സംഹിത, മാനസ സാഗരി, പ്രശ്ന മാര്‍ഗം  തുടങ്ങിയ പ്രമാണ ഗ്രന്ഥങ്ങള്‍ എന്നിവയെ മാത്രമല്ല ആശ്രയിച്ചത്. അടുത്ത കാലത്ത് കണ്ടുകിട്ടിയ ഒരു പുരാതന സംഹിത യാണ് ഇതിനു മുഖ്യ ആശ്രയം. തിരുവില്വാമല ക്കാരന്‍ ഒരു വാമനനാണ് ഈ സംഹിതയുടെ കര്‍ത്താവ്‌  എന്നാണു കേട്ട് കേള്‍വി. ആകാരത്തില്‍ അദ്ദേഹം ഒരു ഉദ്ടണ്ടന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.  " അന്ത തന്ത ക്കിന്ത വോട്ടു' എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്..

ആയില്യം നാള്‍, ശുക്ല പക്ഷ  ദശമി തിഥി, 20  നാഴിക 25 വിനാഴിക കഴുത ക്കരണം  ശേഷം ആനക്കരണം.ശൂല നാമ നിത്യ യോഗം. 
ആത്മ ഭാവമായ  ലഗ്ന ഭാവം ,സഹോദരന്മാരെയും, ഭ്രുത്യന്മാരെയും സംബന്ധിച്ച മൂന്നാം ഭാവം, ശത്രു, ദുരിത സ്ഥാനങ്ങളായ  ആറാം ഭാവം,  എട്ടാം ഭാവം, ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവം,  കര്‍മ ഭാവമായ പത്താം ഭാവം, വ്യായ സ്ഥാനമായ പന്ത്രണ്ടാം ഭാവം എന്നിവകൊണ്ട്  ചിന്തിച്ചപ്പോള്‍ കണ്ടത്. 

ലഗ്ന ഭാവാധിപന്‍ വ്യാഴം സ്വ ക്ഷേത്രത്തില്‍, പാപന്മാരും, ക്രൂരന്മാരും, എന്നാല്‍ ബന്ധുക്കളുമായ   രവി, കുജന്മാരോട് യോഗം ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടാം ഭാവാധിപനും ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവാധിപനുമായ കുജന്‍ ലഗ്നരാശിയില്‍. സഹോദര സ്ഥാനമായ മൂന്നാം ഭാവാധിപനും  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപനുമായ ശുക്രന്‍ വ്യയ സ്ഥാനത്തു പന്ത്രണ്ടില്‍ . ശത്രു സ്ഥാനമായ  ആറാം ഭാവധിപ്നായ രവി മീനം രാശിയില്‍ ലഗ്നത്തില്‍.  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപന്‍ വ്യയ സ്ഥാനമായ പന്ത്രണ്ടില്‍ . കര്‍മ ഭാവമായ പത്തില്‍ രാഹു(ല്‍). ഏഴാം ഭാവത്ത്ല്‍ ശനി ലഗ്നത്തിലെ രവിയുമായി പരസ്പരം ദൃഷ്ടി..ചന്ദ്രന്‍ പക്ഷ ബലത്തോട് കൂടി ബുധ ക്ഷേത്രത്തില്‍. ലഗ്നാല്‍ ഏഴാം ഭാവത്തിലേക്കു രവിയുടെയും കുജന്റെയും ഗുരുവിന്റെയും   പൂര്‍ണ ദൃഷ്ടി, കര്‍മ ഭാവത്തിന്നു ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി ശനിയുടെ മുക്കാല്‍ ദൃഷ്ടി , ദുരിത സ്ഥാനത്തേക്ക് കുജന്റെ പൂര്‍ണ ദൃഷ്ടി. 
പ്രശ്ന  സമയത്തെ ഗ്രഹസ്ഥിതിയെ ആസ്പദിച്ചു വിശകലനം ചെയ്യുമ്പോള്‍ കണ്ടത്.


 " പ്രവര്‍ത്തിയേയും, മുദ്രയെയും, രാജാവിന്റെ ആനുകൂല്യം കൊണ്ടും മറ്റുമുള്ള പ്രയോജനം, രാജ്യം, ...മഹത് സ്ഥാനങ്ങളുടെ പ്രാപ്തി, ഇവയെല്ലാം രാജ്യം എന്ന് കൂടി പേരുള്ള പത്താം ഭാവത്തെ കൊണ്ട് ചിന്തിക്കണം." പത്താം ഭാവം ധനു രാശിയില്‍ രാഹു(ല്‍ ) നില്‍ക്കുന്നു. കര്‍മ ഭാവത്തിന്നു പക്ഷ ബലമുള്ള ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി. രാശ്യാധിപന്‍ , ലഗ്നത്തില്‍, സ്വക്ഷേത്രത്തില്‍, ചന്ദ്രാല്‍ പത്തില്‍.
ഗുരു ചന്ദ്രാല്‍ പത്തില്‍ നിന്നാല്‍ പുത്ര ഭാര്യാദി സകലതുമുപെക്ഷ്ച്ച്ചു തപോവൃത്തി  ചെയ്യുന്നവനായി ഭവിക്കും എന്ന് പ്രമാണം 
പത്താം ഭാവത്തിന്റെ കാരകന്മാരായ, രവി, ശനി ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ക്രമേണ ലഗ്നം, രണ്ടു, ഏഴു ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നു. "രവി ലഗ്നത്തില്‍ നിന്നാല്‍, നീചന്‍ മാരോട്  കൂടി സഹവസിക്കാന്‍ താത്പര്യമുള്ളവനും നയന രോഗമുള്ളവനും, ഗൃഹ  ഭരണത്തില്‍ പിടിപ്പും, ദൈവാധീനവും ഇല്ലാത്തവനും, അംഗങ്ങളില്‍ കലകളുള്ളവനും ആകും. ചന്ദ്രാല്‍ പത്തില്‍ രവി നിന്നാല്‍ ധനികന്മാര്‍ പോലും സമയം കാത്തു തന്റെ വാതുല്‍ക്കല്‍ നിക്കതക്കവണ്ണം പ്രതാപിയാകും. ശനി ചന്ദ്രാല്‍ നാലില്‍ നിന്നാല്‍ വലിയ പൌരുഷ ശാലിയും, ശത്രുക്കളെ നശിപ്പിക്കുന്നവനുമാകും.മാത്രമല്ല  താന്‍  സ്നേഹിക്കുന്നവരുടെ ഹിതത്തിന്നു വിധേയനും, സ്ത്രീ ജനങ്ങള്‍ക്ക്‌ സന്തോഷത്തെ ജനിപ്പിക്കുന്നവനും, ആന, കുതിര ഇവകളോട് കൂടിയവനും, മാളിക പ്പുറത്ത്   ഇരുന്നു രസിക്കുന്നവനും   ആകും. ശനി ലഗ്നാല്‍ എഴില്‍ നിന്നാല്‍ അഹങ്കാരിയകാനും, ഭാര്യാ നാശത്തിന്നും സാധ്യത. കര്‍മ സ്ഥാനത്തു രാഹു നിന്നാല്‍ പരന്മാരുടെ ധനത്തില്‍  അത്യാഗ്രഹം , വെറുതെ പുലമ്പി കൊണ്ടിരിക്കുന്ന സ്വഭാവത്തോടും, വിരക്തനും, വലിയ ദുഷ്ടനുമായി ത്തീരും. ധനു രാശി പത്താം ഭാവമായാല്‍, വലിയ കീര്‍ത്തി, ഭൂമി ഇവയോട് കൂടി രാജതുല്യ കര്‍മം ചെയ്യുന്നവനായിരിക്കും. "


 രവിയും, ഗുരുവുമാണ്‌ ഭാഗ്യസ്ഥാനത്തിന്റെ കാരക ഗ്രഹങ്ങള്‍.കാരക ഗ്രഹങ്ങള്‍ ലഗ്നത്തില്‍. ഗുരു സ്വക്ഷേത്രത്തില്‍  രവി ബന്ധു ക്ഷേത്രത്തില്‍.ശനിയുടെ ദ്ര്ഷ്ടിയോടു   കൂടി.  ഒന്‍പതാം ഭാവാധിപന്‍ കുജന്‍ ലഗ്ന രാശി കന്നിയില്‍. ചന്ദ്രാല്‍ പത്തില്‍.
"ഭാവാധിപന്‍ ലഗ്നത്തില്‍ വന്നാല്‍, വലിയ ശൂരനും, ഉപകാര സ്മരണ യില്ലാത്തവനും , രാജകീയമായ കര്‍മം ചെയ്യുന്നവനും, ലഘു ഭക്ഷണം ഇഷ്ടപ്പെടുന്നവനും ആയിരിക്കും." രവിയുടെയും ശനിയുടെയും പരസ്പര ദൃഷ്ടി ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും.


സഹോദര സ്ഥാനമായ   മൂന്നാം ഭാവാധിപന്‍ ശുക്രന്‍ പന്ത്രണ്ടില്‍.  "മിത്ര ദ്വേഷ മുള്ളവനും, തന്റെ സഹോദര്നങ്ങളെ വളരെ അധികം ദുഖി പ്പിക്കുന്നവനും, സ്വജനങ്ങളെ ഉപേക്ഷിക്കുന്നവനും ആയിരിക്കും.ശുക്രന്‍ പന്ത്രണ്ടില്‍ നിന്നാല്‍ ശിശു പ്രായത്തില്‍ പീഡ കള്‍അനുഭവിക്കുന്നവനും, കപട ഹൃദയനും , ബല ഹീനനും, മലിന വേഷത്തോട് കൂടിയവനും ആയി തീരും."


ആകെ കൂടി ചിന്തിക്കുമ്പോള്‍, 'അന്ത കാരണവര്‍ക്കിന്ത' വോട്ടു കിടക്കും. പക്ഷെ പാര്‍ടി സഹോദരങ്ങള്‍ക്ക്‌ അത്ര ഗുണകരമല്ല. ലഗ്നത്തിലെ വ്യാഴം അദ്ദേഹം  താമസിയാതെ വിര്ക്തനായി, 'തപോ വൃത്തിയില്‍' ഏര്‍പ്പെടാന്‍ സാധ്യത  കാണിക്കുന്നു. സഖാക്കള്‍ ഒരിക്കല്‍ കൂടി കട്ടന്‍ കാപ്പിയും ഗണേഷ് ബീഡിയുമായി പാര്‍ടി ആപ്പിസുകളില്‍ ഗോട്ടി കളിക്കും.


പ്രധാന എതിരാളി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലം  പ്രശ്ന ബാധിത  സ്ഥലത്തിന്റെ (രണ്ടു കമ്പനി സി.ആര്‍.പി.ഫ്നെ നിയോഗിക്കാന്‍ ഉത്തരവായിട്ടുണ്ട്) തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ആരൂ ഡ രാശി മിഥുന രാശിയായി കണക്കാക്കണം. അങ്ങിനെ വെച്ചു നോക്കുമ്പോള്‍ ലങ്ഗ്നാലും, ചന്ദ്രാലും കര്‍മ ഭാവമായ പത്തില്‍ ഗുരു സ്വക്ഷേത്രത്തില്‍ , കാരകന്മാരായ രവി കര്‍മ ക്ഷേത്രത്തിലും, ശനി നാലാം ഭാവത്തിലും.  ഭാഗ്യ ക്ഷേത്രത്തില്‍ ശുക്രന്‍  സഹോദര സ്ഥാനാധിപനായ രവി കര്‍മ സ്ഥാനത്തു കുജനോടും, ഗുരുവി നോടും യോഗം ചെയ്തു നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ആയില്യം നാളിലാകയാല്‍ കുഞ്ഞൂഞ്ഞിന്നും, മറ്റു ഞാഞ്ഞൂലുകള്‍ക്കും വിഷ ബാഹുല്യം പ്രവചിക്കണം   സീസര്‍ക്കുള്ളതും ദൈവത്തിനു വേണ്ടതും ഒന്നാകാനാണ് സാധ്യത. ജനം ഹലലൂയ പാടും, ഹാലിളകും, ഹലാക്കിലാകും.


ഒരു കൊറോബോറേട്ടിവ് എവിടന്‍സിന്നു വേണ്ടി , കമ്മു ണിസ്റ്റ് മാനിഫെസ്റോ പകുത്തു നോക്കി. ഏഴു  വരികള്‍  തള്ളി വായിച്ചു. 'അഥ: മാര്‍ക്സ് ഉവാച:  The discovery of America, the rounding of the cape,opened up fresh ground for the rising bourgeoisie. The East indian and Chinese markets ....gave.. an impulse never before known to the revolutionary element in the tottering feudal society a rapid developement. (page 47) ഫ്യൂടല്‍ വ്യവസ്ഥിതിയുടെ തിരച്ചു വരവ്. ഉദാര വല്കരണം. 

എന്നാല്‍ പിന്നെ അധ്യാത്മ രാമായണം നോക്കാം എന്ന് വിചാരിച്ചു. ഒളിയമ്പ് പ്രയോഗിച്ചു ബാലി വധം കഴിഞ്ഞു, സുഗ്രീവനെ വാഴിക്കാന്‍ ലക്ഷ്മണനെ നിയോഗിക്കുകയാണ് ശ്രീരാമന്‍. എന്നിട്ട് പറയുന്നു, വനവാസ കാലം കഴിയുന്ന വരെ ഒരു നഗരത്തിലും ഞാന്‍ പ്രവേശിക്കുകയില്ല. ലക്ഷ്മ ണനോട്  സുഗ്രീവാഭിഷേകത്തില്‍ പങ്കു കൊള്ളുവാന്‍ ആവശ്യ പ്പെടുന്നു.   എന്താണ് ഈ സൂചനകളുടെ അര്‍ഥം.   ഫ്യൂടല്‍ നേതാക്കളുടെ തിരിച്ചു വരവ്.  പുതിയ പ്രതി അക്ഷ നേതാവ്.   നേതാവിന്റെ വനവാസം. വന രോദനം. 


നക്ഷത്രങ്ങളുടെ ഗൂ ഡാ ആലോചനയില്‍   ഇങ്ങിനെയാണ്‌ തെളിഞ്ഞു കാണുന്നത്. 






The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...