Thursday, August 27, 2015


റോയൽറ്റി അഥവാ ഹിസ്‌ ഹൈനെസ്സ് ചാത്തു 


രാത്രി എപ്പോഴോ ഉണർന്നു . അടച്ച ജനലിന്റെ ചില്ല് പാളിയിലൂടെ ഇടിമിന്നലിന്റെ വെളിച്ചം തെളിഞ്ഞു. നേരിയ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു . ജനല അടച്ചത് കാരണം ശബ്ദം കേൾക്കാനില്ല .സമയം എത്രയായി എന്ന് നോക്കാൻ വാച്ചു തപ്പിയപ്പോഴാണു അയാളെ കണ്ടത് .
അയാൾ എന്ന് പറഞ്ഞത് ഊഹം മാത്രം.
ആ രൂപം എന്ന്പറയുന്നതായിരിക്കും ശരി. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമായിരുന്നില്ല .
രൂപത്തിനെ ഒട്ടാകെ കൈകണക്കും അടങ്ങൽ  പട്ടികയും പ്രകാരം  ഘനയടി, അംഗുലമാക്കി മാറ്റിയാൽ പുല്ലിംഗ സാധ്യത കൂടുതലാണെന്ന് മാത്രം പറയാം .
ഇരുണ്ട ആൾ രൂപം കട്ടിലിന്നടുത്തുള്ള കസേരയിൽ ഇരിപ്പാണ് .
 ഉറങ്ങാൻ കിടന്നപ്പോൾ ഈ വേഷം ഉണ്ടായിരുന്നില്ല എന്ന് തീര്ച്ച ഉണ്ടായിരുന്നു .
' ആരാ ' ഞാൻ ചോദിച്ചു .
ട്യൂബ് ലൈറ്റ് കത്തുന്ന പോലെ പല്ല് കാണിച്ച് രൂപം മൊഴിഞ്ഞു
' ജയൻ  മങ്ങാടല്ല '
'പിന്നെ"
"ചാത്തുവാണ് "
അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഈ രാത്രി ഇരുണ്ടു വെളുത്താലും ഈ ദേഹത്തിന്നു വർണ്ണ വ്യത്യാസം ഒന്നും ഉണ്ടാകില്ല . മെലാനിൻ പുരട്ടി കറുപ്പിച്ച കരി വീട്ടി തടിയാണ് .
' എന്താ ഈ നേരത്ത്'
' ഇതാണിപ്പോൾ ഞങ്ങടെ നേരം. മാപ്പാക്കണം. '
ഈ 'ഞങ്ങൾ' ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ പ്രയോഗത്തിനെ 'സവാരി' ചെയ്യാൻ അനുവദിച്ചു .
' ഉദ്ദേശ ശുദ്ധിക്ക് മാപ്പ് നൽകണമെങ്കിൽ ഉദ്ദേശം എന്താണെന്ന് അറിയണമല്ലോ '
' അത് തന്നെയാണ് തന്നോടും ചോദിക്കാനുള്ളത് ' കരിവീട്ടി പറഞ്ഞു
' മനസ്സിലായില്ല'
' താൻ നാണ്വാരാണോ ?'
'അല്ല'
'പയ്യൻസ് '
' നോട്ട് അറ്റ്‌ ഓൾ '
'സർ ചാത്തുവായ നോമാണോ?'
'ബിൽക്കുൽ നഹി '.
'ഹാജ്യാർ ?'
'കണ്ടിപ്പാ അല്ലെ '
' തിരുമനസ്സാണോ '
' അല്ല എന്ന് പറയുവാൻ വേറെ ഭാഷ അറിയില്ല. പക്ഷെ ഉത്തരം അല്ല എന്ന് തന്നെയാണ്'.
'പിന്നെ ഇവറ്റകളെ വെച്ച് കഥകൾ എഴുതുന്നതിന്റെ ഉദ്ദേശം?'
'എഴുതിയിരുന്ന ആശാൻ സിദ്ധി കൂടി . എനിക്കാണെങ്കിൽ എഴുതാനും അറിയില്ല . മോഷണം ആണ് ഇപ്പോഴത്തെ ട്രെൻഡ് . ഫാഷൻ ഷോ '.
' എഴുതാതിരുന്നു കൂടെ?'
' എഴുതിയില്ലെങ്കിൽ ശാസം മുട്ടും എന്നാണു സാഹിത്യ അക്കാദമിയിൽ ഡോക്ടർമാർ പറയുന്നത് '.
' നോം നിന്നെ പഞ്ചറാക്കാണോ ?'
' വേണ്ടി വരില്ല. ഏകദേശം പഞ്ചറായിരിക്കുന്നു '
നിലത്ത് അരിച്ചു പോകുന്ന ഏതോ ഒരു ക്ഷുദ്ര കീടത്തെ എന്ന പോലെ എന്നെ നോക്കി  ചാത്തു പറഞ്ഞു .
' അല്ലെങ്കിൽ നീ പൂശിക്കോ  '
' നന്ദി . അങ്ങയുടെ മനം മാറ്റത്തിനു കാരണം എന്താണെന്ന് അറിയാൻതാത്പര്യമുണ്ട് '
ഒരു ദീർഘനിശ്വാസം വിട്ട് സർ  ചാത്തു പറഞ്ഞു' പണ്ട് പണ്ട്, ഓന്തുകൾക്കും മുമ്പ് , ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ ,ചുളു വിലക്ക് എന്റെ പുസ്തകങ്ങളുടെ റോയൽറ്റി അവൻ മേടിച്ചു . അവൻ അങ്ങിനെ സുഖിക്കണ്ട .'




The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...