Tuesday, January 24, 2023

The Last Watch

Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The whole of that day and night I sat with her near and dear giving solemn company to Death. Her son had arrived sometime ago from Abu Dhabi, all shocked and tearful. Her daughter was on her way from Canada.

The still figure lying in the freezer in the final repose that Death gives was one of seven siblings. The Old Reaper had already claimed two of them, choosing the first one and the sixth in a random manner in a sort of macabre game. Now, one from the middle lay awaiting her turn on the pyre. 

She was the youngest among the first four, a girl after three boys. She was a regular hellion, more boyish than the boys, a tomboy, if ever there was one. She could outrun, outclimb, outfight and outdo any of her elder brothers. She could even outshoot them with the air gun. Ironicaly, life also made her endure physical pains much too severe than any her brothers had to bear

She lay there quietly, all the hustle and bustle wrenched out of her, all the tumultuous passions and emotions subsided forever. Not for her any more the fretting and fuming when the Corporation water dried up  or the tinkering with the inverter and solar converter when the power went off . The house will never again  reverberate with her shouted queries and full throated swearing and cursing or her boisterous greetings or enquiries of quiet concern.

Her departure marks the beginning of the final break up of a once cohesive family which had held up through illnesses, deaths, pecuniary problems and sheer spatial distances. Just as her daughter is the last link of a matriarchal 'thavazhi', she was the last link that held it up together ever since mother's departure. 

She had to bear the rigor of a heart valvotomy when she was still very young. Her mitral valve was replaced by a Bjork & Shelly metal valve. Ever since she lived with her blood thinned artificially with an anti coagulant and the beating of her heart audible to anyone nearby. With a tinkered heart she bravely faced a hysterectomy, an appendectomy and finally a brain surgery and withstood it all by sheer will power. 

But she was tired. A lifetime of struggle had sapped her energy. Though she gave the appearance of having recovered fully from her brain surgery, the merciless assault on her body had left her with a much weakened heart. When the eight bells started tolling, she lay on a cold table of the casualty ward of the hospital not responding to the frantic efforts of the attending doctor to revive her. A peaceful end to a tumultuous life. Her lifeless body dissolved into the five elements on yet another funeral pyre at Ivor Madhom .Only memories remained, 

Not quite. She left behind among the ashes an almost unscathed Bjork& Shelly metal valve which she carried inside her heart for thirty nine odd years as a mark of her resilience and defiance. Even the elements acknowledged her brave fight  through a  mellow sunshine and a soothing wind that had a trace of moisture from a distant rain.

Goodbye Kunjumol.


Monday, April 18, 2022

D-Rail

 

സമയമാം ഡി  റെയിലിൽ ഒരു സ്വപ്ന  യാത്ര


(ഇതൊരു ദിവാസ്വപ്നത്തിന്റെ വിവരണമാണ് . ദിവാസ്വപ്നം എപ്പോഴും ഫലിക്കുമെന്നു എഴുത്തച്ഛൻ  പറഞ്ഞിട്ടില്ല . ഫലിക്കില്ല എന്നും പറഞ്ഞിട്ടില്ല .ഞാനും പറയുന്നില്ല )


തൃശ്ശൂരിലേക്ക് പോകാൻ വേണ്ടി 12082  നമ്പർ ജനശതാബ്ധി കാത്തു പ്ലാറ്റ് ഫോമിൽ  ഒരു ബെഞ്ചിൽ ഇരിക്കുകയാണ്  .  തലയ്ക്കു മുകളിൽ ഒരു  പഴഞ്ചൻ ഫാൻ ശബ്ദത്തോട് കൂടി കറങ്ങുന്നുണ്ടായിരുന്നു .നല്ല ചൂട് .കണ്ണുകൾ എപ്പോഴാണ് അടഞ്ഞത് എന്നറിയില്ല.

ദിവാസ്വപ്നത്തിൽ അലഞ്ഞ മനസ്സ് ഏതോ ഒരു നിമിഷം The man who could work miracles* എന്ന കഥയിൽ എങ്ങിനെയോ എത്തിച്ചേർന്നു .  പണ്ടെപ്പോഴോ വായിച്ചു മറന്ന കഥ . കഥയിലെ പ്രോട്ടഗോണിസ്റ് തന്റെ  നാലാമത്തെയോ അഞ്ചാമത്തെയോ ഡ്രിങ്കുമായി ബാറിൽ നിന്ന് മിറക്കിൾ (Miracle )എന്താണ് എന്ന് വിശദീകരിക്കുന്നു .

(* H G Wells )

പ്ലാറ്റിനും  ലൈൻ വണ്ടി ശബ്ദമുണ്ടാക്കാതെ പ്ലാറ്റ്‌ ഫോമിൽ വന്നു നിന്നു , ബാഗ് എടുത്ത്‌ വണ്ടിയിൽ  കയറി. ലോ ഫ്ലോർ ബസ്സിലേതു പോലെ ബുദ്ധിമുട്ടില്ലാതെ വണ്ടിയിൽ  കയറാം.  കോറിഡോറിൽ ആദ്യം കണ്ടത് പൊളിഞ്ഞു തൂങ്ങി കിടക്കുന്ന മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനമാണ് . വണ്ടി ഓടാൻ  തുടങ്ങിയിട്ട് മൂന്നു മാസമായിട്ടില്ല .

യാത്രിയോം സുവിധായേം സഹി തരഹ് സെ ഇസ്തമാൽ കർണ ശുരൂ കിയാ ഹൈ 

കമ്പാർട്മെന്റിൽ പ്രവേശിച്ചു നമ്പർ നോക്കി സീറ്റ് കണ്ടു പിടിച്ചു. പോക്കറ്റിൽ നിന്നും ടവൽ എടുത്തു പൊടി തുടച്ച ശേഷം സീറ്റിൽ ഇരുന്നു . വിൻഡോ സീറ്റ് ആണ് .  യാത്രക്കാർ കയറി തുടങ്ങിയിട്ടേയുള്ളൂ .ചുറ്റും അലസമായി കണ്ണോടിച്ചു 

കംപാർട്മെന്റിനൊരറ്റത്തു, വെസ്റ്റിബിൾ തുടങ്ങുന്നിടത്ത് , മുകളിൽ വികസന നായകൻറെ ഫോട്ടോ തൂങ്ങുന്നു .വായിച്ചു മറന്ന കഥയിലെ നായകൻ ജോർജ് ഫോർതിൻഗേ.. അഞ്ചു  പെഗ് വിസ്കിയുടെ ബലത്തിൽ അയാൾ  പറയുന്ന പോലെ തോന്നി 

" A miracle is something contrariwise to the course of nature done by the power of will

സംഭവം ഒരദ്‌ഭുതം തന്നെയാണ്. സർക്കാരും പ്രതിപക്ഷവും തമ്മിൽ മാസങ്ങളോളം കല്ലിട്ടു കളി നടത്തുമ്പോൾ ആര് വിചാരിച്ചു ഈ റെയിൽ പാത  യാഥാർഥ്യമാകും എന്ന് . വികസന  നായകൻറെ ഇച്ഛാ ശക്തി തന്നെ .

അടുത്ത സീറ്റിലെ യാത്രക്കാരൻ വന്നു സീറ്റിൽ ഇരുന്നു  . മുഖത്തെ വിയർപ്പു തുടച്ച് എന്നെ നോക്കി പറഞ്ഞു 

'എന്തൂട്ട് ചൂടാണ് '

ആള് തൃശൂർ ഗഡിയാണ് . കൊഴപ്പമില്ല. ചൊവ്വര പാലത്തിനു വടക്കു ഒക്കെ ചൊവ്വു തന്നെ  

'എ സി ഇടില്ലേ '

'വണ്ടി വിടുമ്പോളെ ഇടുള്ളു . തണുവാവുമ്പോഴേക്കും  കൊല്ലം എത്തും. അത് വരെ ഉഷ്ണം ഉഷ്ണേന ശാന്തയെ  '

'അത് കുറച്ചു അക്രമം അല്ലെ ? ആയിരകണക്കിന് രൂപാ ടിക്കറ്റ് ഇനത്തിൽ ഈടാക്കിയ ശേഷവും '

" സാറ്‌ ഈ വണ്ടിയിൽ ആദ്യമായി യാത്ര ചെയ്യുകയാണോ ?'

'അതെ . എന്തെ ചോദിക്കാൻ ?' 

; ഈ റെയിലിന്റെ ഗര്ഭധാരണം അക്രമത്തിലായിരുന്നു ;ജനനനവും. പിന്നെ ഇതിന്റെ വളർച്ച എങ്ങിനെ ക്രമത്തിലാകും.' 

ഈ ബൗദ്ധിക പ്രശ്നത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു . കൊൽക്കത്തയിലെ ഒരു പ്രോജെക്ട് കൺസൽട്ടൻറ് പറയാറുള്ളത് ഓർമ്മയിൽ വന്നു  " യു ക്യാൻ മെയ്ക് മണി ഇൻ പ്യൂട്ടിങ് അപ്പ് എ പ്രോജെക്ട് , ഇൻ റണ്ണിങ് ഇറ്റ് ഓർ വൈൽ ലിക്വിഡേറ്റിംഗ് ഇറ്റ് " ഡി റെയിൽ നടപ്പാക്കുമ്പോൾ കൺസൾട്ടൻസിക്കും, പ്രൊജക്റ്റ് റിപോർട്ടിനും സ്ഥലം ഏറ്റെടുക്കുന്നതിനും സാധനങ്ങൾ മേടിക്കുന്നതിനും കിട്ടാവുന്നത്ര കമ്മീഷൻ തരാക്കി. ഇനി ഇത് നഷ്ടത്തിലോടിച്ചു സമ്പാദിക്കണം . അതിന്ന്  തുടക്കം കുറിച്ചിരിക്കുന്നു . എം പി മാരുടെയും എം ൽ എ മാരുടെയും പാർട്ടിക്കാരുടെയും ഭാര്യമാരും  ബന്ധുക്കളും ഒക്കെ ഡി റെയിലിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്‌തികകളിൽ ആണല്ലോ .

വണ്ടി പുറപ്പെടുമ്പോഴേക്കും കംപാർട്മെന്റിലെ സീറ്റുകൾ പകുതിയും നിറഞ്ഞിരിക്കുന്നു . സഹയാത്രികനോട് പകുതി ചോദ്യ രൂപത്തിൽ പറഞ്ഞു :

' ഒക്ക്യൂപ്പൻസി വലിയ മോശമില്ല അല്ലെ '

' സാറേ , ഇതിൽ പകുതി റെയിൽവേ സ്റ്റാഫ്  ആണ്.പിന്നെ കുറച്ചു എം ൽ എ മാരും അവരുടെ പി.എ. മാരും . കമ്പനി പൈസ തരുന്നുനത് കൊണ്ട്  എന്നെ പോലെ ഉള്ളവരും കയ്യിൽ നിന്ന് പണം ചിലവാക്കി സാറിനെപ്പോലുള്ള  മരപൊട്ടന്മാരും .'

മരപൊട്ടനാണെന്നു മനസ്സ് കൊണ്ട് സമ്മതിച്ചു കൊടുത്തു . ജന ശതാബ്ദിയിൽ  മതി ആയിരുന്നു യാത്ര .കൊല്ലം കഴിഞ്ഞു ചെങ്ങന്നൂർ എത്താൻ ഏകദേശം ഒരു കിലോമീറ്റർ ഉള്ളപ്പോൾ പ്ലാറ്റിനും വണ്ടി നിൽപ്പായി .ആരോ പറഞ്ഞു ഇലെക്ട്രിക്കൽ സ്റ്റാഫ്‌ മെല്ലെപോക്കിൽ ആണെന്ന്. കമ്പാർട്മെന്റിലെ ചൂടും പതുക്കെ ഉയർന്നു തുടങ്ങി. ഗ്ളാസ് പെയിനുകൾ ഉയർത്താൻ ഒരു വഴിയുമില്ല .

കടലാസ് എടുത്തു വീശിക്കൊണ്ടിരിക്കുമ്പോഴാണ് പ്ലാറ്റിനും ലൈനിന്റെ ഒരു ആപ്പീസർ വെൽക്കം ഡ്രിങ്കുമായി വരുന്നത് . വെൽക്കം കുറച്ചു വൈകി പോയി എന്നൊന്നും ആപ്പീസറുടെ മുഖത്തു നോക്കിയാൽ തോന്നില്ല .നല്ല സമര തേജസ്സ് . സ്റ്റൈറോഫോം കപ്പിൽ ആറി തുടങ്ങിയ ചായയും കാപ്പിയും വെള്ളക്കുപ്പികളും പിന്നെ വീര്യം കുറഞ്ഞ സർക്കാർ മദ്യവും . മദ്യം ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് . പണം കൊടുക്കണം .വീര്യം കുറഞ്ഞ നീരാ പ്രാശ്  തന്നെ പണം കൊടുത്ത് മേടിച്ചു . കുറച്ചു കുടിച്ചു .നോക്കി. സാമാന്യം മോശമായിട്ടുണ്ട് .

എലെക്ചറിക്കൽ സ്റ്റാഫിന് അവരുടെ ലേറ്റസ്റ്റ് ഡിമാൻഡ് അനുസരിച്ചു പതിനൊന്നു മാണിയുടെ ചായ സൗജന്യമായി കിട്ടിയപ്പോൾ വണ്ടി ഓടി തുടങ്ങി . വണ്ടി ചെങ്ങന്നൂരിലെത്തിയപ്പോൾ അവരുടെ വിജയാഘോഷം നടക്കുന്നുണ്ടായിരുന്നു . സാരമില്ല .വണ്ടി രണ്ടു മണിക്കൂർ ഓടിയപ്പോൾ ഒരു മണിക്കൂറേ ലേറ്റ് ആയിട്ടുള്ളു .

  ബാക്കിയുള്ള നീരാ പ്രാശും കൂടി കഴിച്ചിട്ട് കണ്ണടച്ചിരുന്നു . എ .സി.പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് . വീര്യം കുറഞ്ഞ മദ്യത്തിന് വാസ്തവത്തിൽ വീര്യം അത്ര  കുറവൊന്നും ഇല്ല . സിരകളിൽ പടരുന്ന ചൂടും കാലിലൂടെ അരിച്ചു കയറുന്ന തണുപ്പും . ഫ്രം ദി സബ്‌ളൈയിം ടു ദി റിഡിക്കുലസ് . ബാത്തോസ്‌ അലങ്കാരം . ജോർജ് ഫോതറിൻഗേ  ബാറിൽ ചെന്ന് തന്റെ ആറാമത്തെ ഡ്രിങ്ക് എടുത്ത് പ്രഭാഷണം തുടർന്നു  

'......something what couldnt happen without being specially willed '

ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നപ്പോൾ ജന ശതാബ്ദി കോട്ടയം സ്റ്റേഷനിൽ നിൽക്കുകയാണ്‌ . പ്ലാറ്റിനം ലൈനും വീര്യം കുറഞ്ഞ മദ്യവുമെല്ലാം സമയമാം ഡി റെയിലിലെ ഒരു സ്വപ്ന യാത്ര മാത്രം മുഷിഞ്ഞ യൂണിഫോമിട്ട ഒരു കാന്റീൻ ബോയ് ഒരു തട്ടിൽ ഓംലെറ്റുമായി വരുന്നുണ്ടായിരുന്നു 

കുറിപ്പ് : ജോർജ് ഫോതറിൻഗേ ഒരു പുരുഷായുസ്സ് ജീവിച്ച ശേഷം മരിച്ചപ്പോൾ ദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുത്തു. ശവശരീരം കീറി മുറിച്ച വൈദ്യ വിദ്യാർത്ഥികൾ ഒട്ടും അദ്‌ഭുതപ്പെടാതെ രേഖപ്പെടുത്തി ജോർജ് ഫോതറിൻഗേ സിംഗിൾ ചങ്കനായിരുന്നു .






Friday, March 12, 2021

 അമാത്യൻ 


ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി
വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാതമാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദര്ശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട് , പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു 

തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ അന്നത്തെ ഭാഗവത പാരായണം മുഴുമിക്കുകയായിരുന്നു .വേനന്റെ ദുര്ഭരണത്തിൽ ദുഃഖിതയായ ഭൂമി ദേവി സമ്പത്തു മുഴുവൻ തന്നിലേക്ക് ഒതുക്കിയ വിവരണമായിരുന്നു അന്നത്തെ പാരായണം .സമ്പത്തിനെ കുറിച്ചുള്ള അന്വേഷണ ചുമതല എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിനെ ഏൽപ്പിക്കണമോ എന്ന് ഒരു നിമിഷം ആലോചിച്ചു .പിന്നെയാകാം എന്ന് തീരുമാനിച്ചു .

പാരായണത്തിനും പ്രാതലിനും ശേഷം ഭാഗവതോത്തമൻ  പ്രയാണത്തിന് തയ്യാറായി. ചമ്രവട്ടം പാലം വഴി എടപ്പാളിലേക്കു . പാഴുർ പടിപ്പുര വരെ പോകാനാണ് ആദ്യം വിചാരിച്ചത് . സമയ ദൗർലഭ്യം കാരണം എടപ്പാൾ ദൈവജ്ഞന് നറുക്കു വീഴുകയായിരുന്നു . കൃത്യം എട്ടു മണിക്ക് ദൈവജ്ഞന്റെ പടിപ്പുരയിൽ .

" ആരാ "/? ദൈവജ്ഞൻ ചോദിച്ചു 

" ശ്രീധരൻ, മാധവൻ, ഗോപികാ വല്ലഭൻ " ഉത്തമൻ 

" ഉത്ഥാനമാണോ നവോത്ഥാനമാണോ "?

" ജാതി ചോദിക്കുന്നത് കുറ്റകരമാണ് "  ഉത്തമൻ 

" അതിന് ആരാ ജാതി ചോദിച്ചത് " 

" ഉത്ഥാനമാണ് " ഉത്തമൻ സമ്മതിച്ചു 

" കേറി വരൂ, നായരെ "  ദൈവജ്ഞൻ ക്ഷണിച്ചു 

അകത്തുകയറി തിണ്ണയിൽ ഇരുന്ന് പ്രശനം അവതരിപ്പിച്ച. പ്രശ്നം തന്നെ ആയിരുന്നു പ്രശ്നം . ദൈവജ്ഞൻ കവിടി സഞ്ചി തുറന്നു കവിടികൾ എടുത്തു സാനിറ്റയ്‌സർ തളിച്ച് ശുദ്ധി വരുത്തി. ഗ്രഹങ്ങൾ തമ്മിൽ തമ്മിൽ സാമൂഹ്യ അകലം പാലിക്കത്തക്കവിധം രാശി ചക്രം വരച്ചു 

" ജന്മനക്ഷത്രം തോന്നോ "

" ഉത്തര ഭാദ്രപാദമാണെന്നു തോന്നുന്നു "

"ജന്മ തിയ്യതിയോ "?

" 12 ജൂൺ , ജുറാസ്സിക്‌ കാലഘട്ടം "

" തോനെ പ്രായായി , അല്ലേ ?"  ദൈവജ്ഞൻ ചോദിച്ചു 

" ശ്ശി"

" നൂറു കൊല്ലത്തെ കുന്നംകുളം പഞ്ചാംഗം പ്രകാരം നാൾ ഉത്രട്ടാതി തന്നെ. ആരൂഢം വന്നിരിക്കുന്നത് മീനത്തിൽ . പ്രശ്നവശാൽ എന്താണ് ചിന്തിക്കേണ്ടത് ?"

" മന്ത്രിപദം . മുഖ്യ മന്ത്രി പദം തന്നെ . സംശയമില്ല "

" പ്രളയ പയോധിജലേ ധൃത വാനസി വേദം , കേശവാ ധൃത മീന ശരീര.......എന്നാണു കാണുന്നത് . അതായത് , പ്രളയങ്ങളിലും കോവിഡിലും ഭരണഘടന മുങ്ങി പോയിരിക്കുന്നു എന്ന് "

" വേണ്ട ഭാഗം മുങ്ങിയെടുക്കാൻ പറ്റുമോ ?"

" അമാത്യ കാരകനായ ആദിത്യൻ കേന്ദ്ര രാശിയായപത്തിൽ , മീനത്തിൽ നിൽക്കുന്നത് ശുഭ സൂചനയാണ് . അമാത്യ പദവി ലഭ്യമായേക്കാം "

" ഉറപ്പാണോ "

" പാലാരിവട്ടം പാലത്തിന്റെ ഉറപ്പ് "

" പുതിയതോ പഴയതോ ?"

" പുതുസ്സ് തന്നെ "

" ടെൻസയിൽ സ്‌ട്രെങ്ത് ?"

" ബലിച്ചാ ബലിയും , ബലി ബിട്ടാ സുറൂളും "

" കമ്പ്രെസ്സിവ് സ്‌ട്രെങ്ത് ?"

" സഹിക്കില്ല . ച്ചാൽ എന്തും സഹിക്കും "

" അപ്പൊ ഗോവർധന ഗിരി കക്ഷി സർക്കാരുണ്ടാക്കുമല്ലേ ?'

" എന്ന് പറയാൻ പറ്റില്ല. താങ്കൾക്കു അമാത്യ യോഗം ഉണ്ടെന്നേ പറഞ്ഞുള്ളു . അമാത്യൻ എന്നാൽ കൗൺസിലർ , അഡ്വൈസർ എന്നൊക്കെ അർഥം . മന്ത്രിയല്ല .'

" അതാച്ചാൽ അത്.  എങ്ങിനെ തരാവും "

"നിയമ സഭയെ തൂക്കണം"

" അതൊക്കെ പറ്റോ ?"

" പറ്റണം . താങ്കളുടെ കക്ഷി ഒരു പതിനഞ്ചു സീറ്റ് സംഘടിപ്പിക്കുകയാണെങ്കിൽ ബാക്കിയെല്ലാം ജോലി പോയ മുൻ മന്ത്രിമാർ ചെയ്തോളും ."

"എന്നാലും തൂക്കു നിയമ സഭാ ?'

"കോവിന്ദാ ! കോവിന്ദ !"




Monday, October 26, 2020

 

ഭരണത്തുടർച്ച 

രാജാവ് നഗ്നനായിരുന്നു 

പ്രജകളും 

മാനുഷരെല്ലാരും ഒന്നുപോലെ , ആമോദത്തോടെ വസിക്കും കാലം 

കേരളത്തിന്റെ അഭിമാനമുണ്ടിനും മുൻപുള്ള കാലം .

ആ മനോഹര തീരത്തിലേക്കു  തുണിയുടുത്ത ഒരു യാത്രികൻ വന്നെത്തി 

ഒന്ന് പരിഭ്രമിച്ച രാജാവ് വിളിച്ചു പറഞ്ഞു :

" അവന്നു കുഷ്ഠമാണ് ; വ്രണങ്ങൾ തുണി വെച്ച് കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?'

പ്രജകൾ തലകുലുക്കി വിളിച്ചു പറഞ്ഞു :  "അവന്ന് കുഷ്ഠമാണ് "

അവർ അവനെ കല്ലെറിഞ്ഞോടിച്ചു .

അങ്ങിനെ സോഷ്യലിസം പുനഃസ്ഥാപിതമായി 

മാനുഷരെല്ലാരും ഒന്ന് പോലെ തുണിയുടുക്കാത്തവരായി .

പ്രജാ വത്സലനായ രാജാവ് ഒരു നൂറ്റാണ്ടു കൂടി ഭരണം കയ്യാളി - 

ഭരണമാറ്റമില്ലാതെ 

Sunday, June 2, 2019

MONEY  നാദം 

( മസാല ബോണ്ടുമായോ മല  കയറ്റമായോ  ഈകഥക്കു മസാല ബോണ്ടക്കുള്ള ബന്ധമേയുള്ളു )


 കോലായിൽ കാലും  നീട്ടി ഇരുന്നു  വാണിയംകുളം കുഞ്ചി , .

പതിവ് പോലെ ഒരു സായാഹ്നത്തിൽ .               


പക്ഷെ , അന്ന് അവൾ ചിന്താവിഷ്ടയായിരുന്നു

ചന്തയിൽ അന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നില്ല ചിന്ത .മഴ വരുന്നതിനു മുൻപ് , കഴിഞ്ഞ പ്രളയത്തിൽ  തകർന്നടിഞ്ഞ വീടിന്റെ വടക്കു ഭാഗം എങ്ങിനെ നേരെ ആക്കും എന്നായിരുന്നു അവളുടെ മസ്തിഷ്ക മൈഥുനം. സെറിബെറൽ ഹെമറേജ്. മൻ കി ബാത് .

പ്രളയപയോധി ജലത്തെ  കുറിച്ച് ഓർത്തപ്പോൾ അവൾ അറിയാതെ പല്ലിറുമ്മി .

"കഴുവേറി മക്കൾ. ഡാം തുറന്നു വിട്ട്  വീട് നശിപ്പിച്ചു "

ആ ചിന്ത ജനിച്ച ഉടനെ തന്നെ  അതിനെ കൊന്നു. വേരോടെ പിഴുതെറിഞ്ഞു . മനസ്സിൽ മൂന്നു ഇൻക്വിലാബ് വിളിച്ചു പാപം ഏറ്റു  പറഞ്ഞു  ,  പാർട്ടിയോട് കൂറുള്ള സഖാവ് മാറി ചിന്തിച്ചു . പാർട്ടി ലൈനിൽ .

" മഴ കുറച്ചു അധികം തന്നെ ആയിരുന്നേ ! ഒരു പ്രോലിറ്റേറിയൻ സർക്കാറിന് താങ്ങാവുന്നതിലും കൂടുതൽ "

ദുരന്ത സഹായ നിധിയിൽ നിന്നും കുറച്ചു ദമ്പിടി പ്രതീക്ഷിച്ചു . അത് വേറൊരു ദുരന്തമായി .
കുഞ്ചി പാർട്ടി സർക്കാറിനെ പഴിച്ചില്ല .കേന്ദ്രനെ ശപിച്ചു .

ഇനിയെന്താ ഒരു വഴി ? ദേവനാഗരിയിലും ചിന്തിച്ചു നോക്കി ."കിം കരണീയം ?"

അങ്ങിനെ ചിന്തിച്ചിരിക്കെ , അയൽക്കാരനും അത്യാവശ്യം പറ്റുകാരനും, സാമ്പത്തിക ഉപദേഷ്ടാവുമായ  ഇസഹാഖ് കുരിക്കൾ  ആ വഴി ആവിർഭവിച്ചു, സംഭവിച്ചു . കുഞ്ചി പ്രശ്നം കുരുക്കൾക്കു  മുൻപിൽ അവതരിപ്പിച്ചു . തുറന്നു കാട്ടി. പ്രശ്ന മോചന ദ്രവ്യം ആവശ്യപ്പെട്ടു .

കുരിക്കൾ അഗാധ ചിന്തയിൽ ആണ്ടു പോയതായി നടിച്ചു . മുഖം കണ്ണാടിയാക്കി അതിൽ നിസ്സഹായത പ്രതിഫലിപ്പിച്ചു . പിന്നെ പറഞ്ഞു .

'ദുബായിൽ സാമ്പത്തിക മാന്ദ്യമാണെന്നു ചെക്കൻ പറയുന്നു . ഡ്രാഫ്റ്റും കുഴലും ഒന്നും വരുന്നില്ല . അഥവാ വന്നാൽത്തന്നെ ലോ ഫോർ ഡിജിറ്റിൽ കഷ്ടിച്ചേ എത്തു .രണ്ടറ്റവും എത്തണമെങ്കിൽ ബല്ലാതെ ബലിക്കണം ;ബലി  ബിട്ടാൽ സുരുളും "

"കുരിക്കൾ എന്നെ കൈയൊഴിയരുത് " കുഞ്ചി  ഗദ്ഗദകണ്ഠ .

കുരിക്കൾ ആലോചിച്ചു . ആലോചനക്ക് മേൽ വീണ്ടും ആലോചിച്ചു. തല പുണ്ണായപ്പോൾ ആലോചന നിർത്തി വെച്ചു.  സീനാ ഡിയെ (  sine die).  ഒരു ഡീസൻറ് ഇന്റെർവെല്ലിനു ശേഷം പ്രശ്നത്തെ വീണ്ടും സന്ദർശിച്ചു. റീ വിസിറ്റഡ് . അപ്പോഴുണ്ടായി വെളിപാട് .

" കുഞ്ചിയേ, ഒരു വഴിയുണ്ട് "

" ഏതാ ആ ഒരു വഴിയും കുറെ നിഴലുകളും ?" കുഞ്ചി

കുരിക്കൾ മുൻപിൽ നടന്നു വഴി തെളിച്ചു. വഴിയുടെ അറ്റത്തു വാര്യര് .

കുറച്ചു കാലമായി വാര്യര് ഭക്തി കച്ചവടം തൊടുങ്ങിയിട്ട് .കുടുംബ സ്വത്തായി ഒരു ചെറിയ അമ്പലവുമുണ്ട് . ഊരായ്മയും കാരായ്മയും .  മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും. പിന്നെ അത്യാവശ്യം പണം കടം കൊടുപ്പും.  ഭക്തിക്ക് ഡിമാൻഡ് നല്ലവണ്ണം കൂടിയിട്ടുണ്ട്.വാര്യർ ഒരു പെറ്റി ബൂർഷ്വയിൽ നിന്ന് പക്കാ ബൂർഷ്വയിലേക്കു വളർന്നു .

കുഞ്ചിയും കുരുക്കളും ഒന്നിച്ചും , വെവ്വേറെയുമായി പ്രശ്നം അവതരിപ്പിച്ചു. വാര്യർ കുഞ്ചിയുടെ ക്രെഡിറ്റ് വേർതിനെസ് ആകെ ഒന്ന് അവലോകനം ചെയ്തു. ഏറിയാൽ മുപ്പത്തഞ്ചു് വയസ്സ്  . നെയ്യ് വാർന്നു പോയിട്ടില്ല . പണം അടവ് തെറ്റിയാൽ വസൂലാക്കാൻ മാർഗ്ഗമുണ്ട് . ഒരു പതിനായിരം ഉറുപ്പിക വരെ ക്രെഡിറ്റ് റിസ്ക് ആവാം .തവണകളായി വസ്സൂലാക്കണ്ടി വരും എന്നൊരു അസൗകര്യമേ ഉള്ളു .

നൂറ്റുക്കു മൂന്നു ഉറുപ്പിക മാസ പലിശ കണക്കിൽ എടവാട് ഒറപ്പിച്ചു . മൂന്നു മാസത്തെ പലിശ മുൻകൂറായി പിടിച്ചു, പ്രോനോട്ട് ഒപ്പിട്ടു  ബാക്കി പണം കൈമാറി. കുഞ്ചി ഹാപ്പി , കുരിക്കൾ ഖുശ്. വാര്യർ ഡബിൾ ഹാപ്പി. പടച്ചവൻ സ്വർഗ്ഗത്തിൽ , ലോകം മുയ്മനും ഹാപ്പി .

എടവാടിന് ശേഷം യാത്രയാകുമ്പോൾ കുഞ്ചി ഒരാഗ്രഹം പ്രകടിപ്പിച്ചു . അമ്പലത്തിൽ ഒന്ന് മണിയടിച്ചു തൊഴുകണം.

വാരിയരുടെ 'മൗൻ സമ്മതിനു ' പുറത്തു കുഞ്ചി അമ്പലത്തിൽ മണിയടിച്ചു തൊഴുതു .

അങ്ങിനെ മണിയടിച്ചു തൊഴുത ആദ്യ ശൂദ്ര സ്ത്രീ ആയി കുഞ്ചി

ചിലർ പറയുന്നു ആ മണിയടി മൂന്നാം നവോത്ഥാനത്തിന്റെ നാന്ദി ആയിരുന്നുവെന്ന്






















Sunday, May 26, 2019



എ പ്ലസ് 



( തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപെഴുതിയതു )


മഹായോഗി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നു. പക്ഷെ ഉടനെ എഴുന്നേറ്റില്ല .ഒരു ആലസ്യത്തിന്ന് മുകളിൽ കയറി ആലോചിച്ചു " ഇന്നേക്ക് ഒരു ദിവസം ഭോഗിയായി ഭോഗ നിദ്രയിലേക്ക് വീണാലോ "

വീണില്ല .എഴുനേറ്റു . ദന്ത ശോധനത്തിനുള്ള വേപ്പിൻ കമ്പ് തിരഞ്ഞെടുത്ത് എളിയിൽ തിരുകി ഗോധുളിയിലെ മാളത്തിൽ നിന്നും പുറത്തു വന്നു. അപ്പോഴും ചൗരാഹയിൽ തലേന്ന് വൈകുന്നേരം തെളിച്ചു കൊണ്ട് പോയ ഗോക്കളുടെ കുളമ്പുകളിൽ നിന്നുയർന്ന ധൂളി  തങ്ങി  നിന്നിരുന്നു

സ്നാനഘട്ടം ലക്ഷ്യമാക്കി നടന്നു . പിന്നിൽ കൂടിയ സുരക്ഷാ ഭടന്മാരെ ആട്ടി ഓടിച്ചു. അന്നത്തെ പ്രഭാതകർമ്മങ്ങൾക്കായി ദശാശ്വമേധഘട്ടം  തിരഞ്ഞെടുത്തു. പത്തു thoroughbred കുതിരകളെ കൊന്ന് ശുദ്ധി വരുത്തി നദിയിലേക്കു ഇറങ്ങി. കൈകുമ്പിളിൽ വെള്ളെമെടുത്തു സപ്‌ത നദികളെ ആവാഹിച്ചു

" ഗംഗേ ച യമുനേ ചൈവ                             
  ഗോദാവരി സരസ്വതി
ആമസോണെ സെയ്നി തേംസെ
ജലേസ്മിൻ സന്നിധിം കുരു

ആമസോണിലെ വെള്ളത്തിനോടൊപ്പം വന്ന പിരാന മത്സ്യത്തെ ദൂരെ കളഞ്ഞു വെള്ളം തലയിലൂടെ ഒഴിച്ചു . വേപ്പിൻ കമ്പെടുത്തു  പല്ലു ശുദ്ധിയാക്കി . ഒഴുകി വന്ന ഒരു ശവത്തിനെ നദി മധ്യത്തിലേക്കു തിരിച്ചു വിട്ട് മൂന്നു വട്ടം മുങ്ങി നിവർന്നു

ചക്രവാളത്തിലേക്ക് നോക്കി . സൂര്യ നാരായണ അയ്യർ ഹാജർ,  നമസ്തേ പറഞ്ഞു . ജയ് രാം ജി കി എന്ന് അയ്യരും പ്രത്യഭിവാദനം ചെയ്തു.കൽപ്പടവുകൾ കയറി തിരിച്ചു നടന്നു.

ഇടുങ്ങിയ ഗള്ളികളിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു. പഞ്ചഗവ്യത്തിലാറാടി നിൽക്കുന്ന ലിംഗത്തെ തൊഴുതു .

' എന്താ വന്നത് ?' ഭഗവാൻ ചോദിക്കുന്നതായി തോന്നി

' ഇന്നാണ് റിസൾട്ട് വരുന്നത്. എ പ്ലസ് തന്നു അനുഗ്രഹിക്കണം '

' എ പ്ലസ്സോ ?'

' അതെ മുന്നൂറു മാർക്കിൽ കൂടുതൽ . 300 പ്ലസ് '

' അത്യാഗ്രഹം തന്നെ, അല്ലെ '

' അതെ '

' തദാസ്തു "

യോഗീശ്വരൻ മടങ്ങുമ്പോൾ ഒരു പിൻവിളി കേട്ടു തിരിഞ്ഞു നിന്നു . ഭഗവാൻ പറയുന്നതായി  തോന്നി .

' അപ്പുറത്തെ പള്ളീലും കൂടി ഒന്ന് പറഞ്ഞോളൂ "

NB:   പള്ളീൽ പറയേണ്ടി വന്നില്ല .



Monday, September 24, 2018

മത്സ്യാവതാരം



( ഇതിൽ കാണിച്ചിട്ടുള്ള നഷ്ടകണക്കുകൾ വൈദുതി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ ആണ് (മിക്കതും) Source മാതൃഭൂമി 14 09 18 )




"പ്രളയ പയോധി ജലേ, കൃഷ്ണ , ധൃത വാനസി  രാജ്യം ........"

പ്രളയ ജലത്തിൽ രാജ്യത്തെ മന്ത്രിമാർ മുക്കി. മുങ്ങി പ്പോയ രാജ്യത്തെ പുനരുദ്ധരിക്കാനും നവീകരിക്കാനുമായി ഭഗവാൻ മീന ശരീരനായി അവതരിച്ചു

പെടക്കണ കണ്ണൻ മത്സ്യമായി

ബെയ്ക്കി പോണ കയ്ച്ചിലായി

ബ്രാലായി .

പൂയം ഞാറ്റുവേല കഴിഞ്ഞ  ശേഷമാണ് മ്മടെ തൃശൂരിൽ പ്രളയം ആരംഭിച്ചത് .മറ്റു ചില സ്ഥലങ്ങളിൽ പ്രളയം നേരത്തെ  തുടങ്ങിയെത്രെ . പക്ഷെ ഈ വിഹിത വഹിത ചരിത്രം ദേവ ഭൂമിയായ തൃശൂരിനെ കുറിച്ച് മാത്രം .
കാരണം ജയദേവ കവി  സ്ഥലം എം.പി ആയിരുന്നു

അങ്ങിനെ പൂയം ഞാറ്റു വേല കഴിഞ്ഞപ്പോ ഴേക്കും പുഴകൾ പതിവ് പോലെ ഏതാണ്ട് നിറഞ്ഞിരുന്നു . അണക്കെട്ടുകളും . വെള്ളം കണ്ടു പൂസായ മന്ത്രിമാരും എഞ്ചിനീർമാരും അണക്കെട്ടു തുറക്കേണ്ട എന്ന് തീരുമാനിച്ചു.
പിന്നെ തുറന്നു .

അങ്ങിനെ പ്രളയിച്ചു

അത് ചരിത്രം .

പക്ഷെ മീന ശരീരനായ Mr .Fish അവതരിച്ചത് രാജ്യത്തിന്റെ പുനരുദ്ധാരണത്തിന്നായിരുന്നു . പറ്റുമെങ്കിൽ അസാരം നവീകരണത്തിനും
അങ്ങിനെയാണ് ശ്രീ .കണ്ണൻജി എന്ന ജനാബ് കയ്ച്ചിൽ സാഹേബ് അവതാരോദ്ദേശം പൂർത്തികരിക്കാനായി ലോക ബാങ്ക് - ഏഷ്യൻ ബാങ്ക്  പ്രതിനിധികളെ കണ്ടത്
ജില്ലയിലെ വൈദുതി വകുപ്പിന്  82,24,32,311.50 ക യുടെ നഷ്ടമുണ്ടെന്നു കണക്കുകൾ കാണിച്ചു.

'കൃത്യം' ?

'കൊടുങ്ങല്ലൂരമ്മയാണേ !'

'അമ്പത് പൈസയും വേണോ ?'

'കിട്ടിയാൽ മുഷിയില്ല'

ലോ .ബാ പ്രതിനിധിയുടെ നിർദ്ദേശപ്രകാരം മിസ്റ്റർ ബ്രാൽ  നഷ്ടം Rs .82 .24 കോടി എന്ന് റൗൺദീകരിച്ചു. മനസ്സില്ലാ മനസ്സോടെ.
ലോക ബാങ്കിലെ അനന്ത രാമൻ, CA ചോദിച്ചു

Mr .Fish ! Can you give us the break - up  ?

കണ്ണൻജി  കണക്കുകൾ നിരത്തി

വെള്ളത്തിനടിയിലായ കണക്ഷൻസ്  428403
നശിച്ച വൈദ്യുത ലൈൻ  723  കി.മി
നശിച്ച ട്രാൻസ്ഫോർമറുകൾ 637

ഏഷ്യൻ ബാങ്കിലെ വിദഗ്ധൻ അന്തപ്പൻ ചോദിച്ചു:

ഷോക്കടിച്ചു എത്ര പേര് മയ്യത്തായി?

നിർഭാഗ്യവശാൽ രക്തസാക്ഷികൾ ഇല്ല

ഇതൊക്കെ പുനഃസ്ഥാപിച്ചുവോ ?

ഉവ്വ്

എപ്പോൾ ?

വെള്ളം ഇറങ്ങിയതോടു കൂടി തന്നെ .

എങ്ങിനെ സാധിച്ചു

വൺ , ടു , ത്രീ

അന്തപ്പൻ ബോധം കെട്ടു .പിന്നെ കമാ എന്നൊരക്ഷരം മിണ്ടിയില്ല .

അവതാരോദ്ദേശ്യം സാധിച്ച മീന ശരീരനോട് പത്രക്കാർ ചോദിച്ചു:

ഇനി എപ്പോഴാണ് ഈ വഴിക്കു ?

കലിയുഗത്തിന്റെ അവസാന കാലത്ത്

എന്താ ഉദ്ദേശ്യം

മ്ലേച്ഛന്മാരെ വധിക്കുക

അതെങ്ങിനെ സാധിക്കും?

ഞാൻ കെട്ടി തൂങ്ങി ചാവും. എന്നെക്കാൾ വലിയ മ്ലേച്ഛനില്ല .


വാൽകഷ്ണം : മീറ്റിംഗിന് ശേഷം വീട്ടിലെത്തിയ അന്തപ്പൻ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയെ വിളിച്ചു .മറുപടി കിട്ടി . ട്രാൻസ്‌ഫോർമർ കേടായിട്ടു രണ്ടാഴ്ചയായി. ഞങ്ങൾ ജനറേറ്ററിൽ ആണ്





The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...