Friday, December 26, 2014


രക്ഷ, രക്ഷ മഹാമന്ത്രീ ......

മൂന്നു തരം ഭൂപ്രദേശങ്ങൾ ദേവാലയ നിർമ്മിതിക്ക് അനുയോജ്യമായി പറയപ്പെടുന്നു. ഭൂ പ്രദേശത്തിൻറെ കിടപ്പും അവിടെത്തെ ഫല വൃക്ഷ സമ്പത്തും ജല സ്രോതസ്സുകളും നോക്കിയാണ് ഈ വിഭജനം. 'സുപദ്മാ ' 'ഭദ്രാ' ' പൂർണാ ' എന്നിങ്ങനെ .

 ' ഭദ്രാ' എന്ന് വിളിക്കപ്പെടുന്ന ഭൂ പ്രദേശത്തിനെ ഇപ്രകാരം  വർണ്ണിച്ചിരിക്കുന്നു :


സമുദ്രം, നദി, തീർത്ഥം ഇവയുടെ തീരത്തുള്ളതും, തെക്ക് ഭാഗത്തോ, വലത്തോ നെൽപ്പാടങ്ങളും പടിഞ്ഞാറ് ഭാഗത്ത് യാഗാദികൾ ക്കുള്ള വൃക്ഷ ലതാദികളോടു കൂടിയതും നിറച്ചും പൂക്കളും കായ്കളും വൃക്ഷങ്ങളോട് കൂടിയതും ആയ ഭൂമിക്ക് 'ഭദ്ര' എന്ന് പറയു(ന്നു. ഈ പ്രദേശത്ത്‌ ക്ഷേത്രം പണിയിച്ച് സേവിച്ചാൽ അഭീഷ്ട സിദ്ധിയുണ്ടാകും  


( തീരം വാരിധേ: ശ്രീതാfഥ സരിത സ്ത്രീർഥസ്യ വാ ദക്ഷിണേ 

വ്രീഹി ക്ഷേത്ര വിചിത്രിതാf പ്യ ദിശിയ ജ്ഞാർഹാം ഘ്രി പൈരങ്കിതാ 
കീർണ്ണാ പൂർണ്ണ ഫല പ്രസൂനതരുഭിശ്ചോദ്യാന ഹൃദ്യാപി വാ 
'ഭദ്രാ' സാ പരിഗീയതെ വസുമതി പ്രീതി പ്രദായ ജ്വനാം ')

ചമ്രവട്ടം ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഈ ലക്ഷണങ്ങൾ തികഞ്ഞ സ്ഥലമാണെന്ന് തോന്നുന്നു, ഭാരതപ്പുഴയുടെ തെക്കേ തീരത്തുള്ള ഒരു തുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ക്ഷേത്രം അതി സുന്ദരമായിരുന്നു.  നമ്മുടെ പൂർവീകർക്കു നല്ല സൌന്ദര്യ ബോധം ഉണ്ടായിരുന്നു  ശബരിമല, കുടശാദ്രി , തൃപ്രയാർ, തിരുന്നാവായ, തിരുനെല്ലി,.....  പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ, കേരള വാസതുകലാശൈലിയുടെ എല്ലാ ചാരുതയോടെ നിർമ്മിച്ച അതി മനോഹരങ്ങളായ ക്ഷേത്രങ്ങളായിരുന്നു ഇവയെല്ലാം . 



മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഭാരതപുഴയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന  അമ്പലം ഭംഗിയുള്ള ഒരു കാഴ്ചയാണ്  . പൂജകൾ കൂടി തോണിയിൽ പോയി നിർവഹിക്കേണ്ട സ്ഥിതി. കല്യാണങ്ങളും മറ്റു മംഗള കാര്യങ്ങളും മഴ പെയ്തു അലംകോലമാവാതിരിക്കാൻ ചമ്രവട്ടത്തപ്പന്നു വഴിവാടുകൾ പതിവായി.

പിന്നീടെപ്പോഴോ ദേവസ്വം ഭരണമായി . ആപ്പീസർമാർക്കും ഗുമസ്തന്മാർക്കും ഇരിക്കാൻ കോണ്‍ക്രീറ്റ് ഭൂതങ്ങൾ ഉയർന്നു വന്നു. പീടിക മുറികളായി . അമ്പലത്തിലേക്കുള്ള വഴി ഒരു വിധം അസുന്ദരമാക്കി .



എന്നാലും അമ്പലം സ്ഥിതി ചെയ്യുന്ന തുരുത്തിന്ന് വലിയ പരുക്ക് പറ്റിയില്ല. പക്ഷെ അധികകാലം 'പുരോഗതി' യെ തടുത്തു നിർത്താൻ ചമ്രവട്ടത്തപ്പനും ആയില്ല. ദശകങ്ങളോളം പ്ലാനുകളിലും പ്രസ്താവനകളിലും ഒതുങ്ങി നിന്നിരുന്ന ചമ്രവട്ടം പദ്ധതി ഒരുനാൾ പൂർത്തിയായി .







. ഒരു മനോഹരമായ കൃത്രിമ തടാകം രൂപം പൂണ്ടു. കൊറ്റികളും ,എരണ്ട പക്ഷികളും സ്ഥിരം അതിഥികൾ ആയി . പക്ഷെ ദേവാലയത്തിൻറെ മുഖം ഒന്ന് കൂടി വികൃതമായി. അമ്പലത്തിലേക്ക് നടന്നു പോകാനായി ഒരു നടപ്പാലം നിർമ്മിച്ചു , ഭാരതപ്പുഴയുടെ കൈവഴിയുടെ തീരം കോണ്‍ക്രീറ്റ് മതിൽ  കെട്ടി ബല പ്പെടുത്തി.  ഈ മഹാ പാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച ജന പ്രതിനിധിയുടെ പേർ കല്ലിൽ കൊത്തി വെച്ചു .










ഒരു നല്ല വാസ്തു ശിൽപ കലാകാരൻറെ സഹായത്തോടെ അമ്പലത്തിൻറെ ഭംഗി നഷ്ട്ടപ്പെദുത്താതെ ചെയ്യാമായിരുന്ന മാറ്റങ്ങൾ ഒരു കണ്ണിൽ കരടാക്കി മാറ്റി ദേവസ്വം അധികാരികളും മറ്റു അധികാരികളും ചേർന്ന് .. എം.എൽ എ ഒരു മാപ്പുസാക്ഷി . സഞ്ജയജി - മാധവ്ജി ഒരു ഹാസ്യ കവിതയിൽ ചോദിച്ച പോലെ ഇതിനിടെ ഫണ്ട് എത്ര ' ചോർത്തി , അല്ല ദൈവമേ ചോർന്നു  പോയ്‌". 














ഇതിലും അഭംഗിയായി ഒരു പാലം രൂപകൽപന ചെയ്യാനും നിർമ്മിക്കാനും പ്രയാസമാണ് . ചുരുക്കം ഭക്തന്മാർ മാത്രമേ ഇത് ഉപയോഗിക്കുന്നത് കണ്ടുള്ളൂ,  ക്ഷേത്ര നവീകരണവും പുനരുദ്ധാരണവും എങ്ങിനെ ചെയ്യരുത് എന്നതിനു ഒരു ഉത്തമ മാതൃക.










വികസനപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. ചമ്രവട്ടം പാലത്തിലെക്കുള്ള അപ്പ്രോച് റോഡ്‌ അമ്പലത്തിന്നു മുൻവശത്തുള്ള പാടശേഖരത്തിന്റെ ഒരം ചേർന്നാണ് പോകുന്നത്. ആ റോഡിനു ഇരു വശത്തും പാടത്ത് പുതിയ കെട്ടിട 'കൃഷി' തുടങ്ങി. അധികം താമസിയാതെ ഈ പാടവും അപ്രത്യക്ഷമാവും. സഹകരണ അടിസ്ഥാനത്തിൽ ഇവിടെ കുറച്ചു വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന നോവലിസ്റ്റ് ശ്രീ രാധാകൃഷ്ണന്റെ കാലശേഷം തീർച്ചയായും .

എല്ലാ കൊല്ലവും ശബരിമലക്ക് പോകാറുണ്ടായിരുന്നു. ശബരിമല കെട്ടിടങ്ങൾകൊണ്ടും ഉദ്യോഗസ്ഥരെ കൊണ്ടും നിറഞ്ഞപ്പോൾ മണ്ഡലകാല യാത്ര  ചമ്രവട്ടത്തേക്ക് മാറ്റി . വലിയ ബഹളം ഒന്നും ഉണ്ടായിരുന്നില്ല  പൂജക്കിടയിലെ മണിയൊച്ച മാത്രമാണ് നിശ്ശബ്ദതയെ ഇടയ്ക്കു ഭന്ജിച്ചിരുന്നത് . ഇയ്യിടെ പോയപ്പോൾ ,പാലത്തിന്നു മുകളിൽ  കൂടി പോകുന്ന വാഹനങ്ങളുടെ  ആരവത്തിന്നു പുറമേ ലൌഡ് സ്പീക്കറിലൂടെ ''രക്ഷ രക്ഷ മഹാ ബാഹോ ശാസ്തെ തുഭ്യം നമാമ്യഹം' അഖന്ടമായി ഒഴുകി വന്നിരുന്നു. ശാസ്താവ് പണ്ടേ സ്ഥലം വിട്ടു കാണണം.  അല്ലെങ്കിൽ ദേവസ്വം മന്ത്രിയോട് രക്ഷ രക്ഷ മഹാമന്ത്രീ എന്ന് യാചിക്കുന്നുണ്ടാവണം  


പണ്ട് , ഷൊർണൂർ ജങ്ക്ഷൻ ചെറുവണ്ണൂർ സന്ധി ആയിരുന്ന കാലത്ത് ത്രിശൂരിന്നും ഷൊർണൂറിന്നും ഇടക്ക് ആറോ  ഏഴോ ലവൽ ക്രോസിംഗ് ഉണ്ടായിരുന്നു. മലബാറിൽ മദ്യനിരോധനം ഉണ്ടായിരുന്നത് കൊണ്ട് അത്താണിയിലെ എക്സൈസ് ചെക്ക് പോസ്റ്റിലും അകമല ശാസ്താവിന്റെ മുൻപിലും വാഹനങ്ങൾ നിറുത്തുമായിരുന്നു . തീവെട്ടി കൊള്ളക്കാരെ ഭയന്നാണെത്രെ ശാസ്താപ്രതിഷ്ട . അക്കാലത്ത്, അത്താണിയിൽ ആയിരുന്നു കൂടുതൽ  കൊള്ള . മറ്റു തരം കൊള്ളകളും തുടങ്ങിയപ്പോൾ  ക്ഷേത്രം റിസീവർ ഭരണത്തിലായി. ക്രമേണ ചുറ്റുമുള്ള മരങ്ങളും വനവും അപ്രത്യക്ഷമായി.  ക്ഷേത്രം ' പുരോഗമിച്ചു' .  കൊള്ളക്കാരും താവളങ്ങൾ മാറ്റി. സെക്രട്ടെരിയറ്റ് ആണ് പുതിയ താവളം. പന്തം കൊളുത്തി പ്രകടനമായി ചിലപ്പോളവർ  വരും.   അധികം സമയവും ചുകപ്പു ലൈറ്റ് ഘടിപ്പിച്ച ആഡംബര കാറുകളിലാണ് വരവ്.  ഉദ്ദേശ്യം  കൊള്ള  തന്നെ.

Tuesday, November 4, 2014

അചുംബിതം




പാർക്ക് ബെഞ്ചിൽ 45* യിൽ ചെരിച്ചു പിടിച്ച്‌ സുന്ദരിയെ ചുംബിക്കുന്നതിന്നു ഒരു അർദ്ധവിരാമമിട്ടു,  ഹിപ്പ് പോക്കറ്റിൽ നിന്നും ഫ്ലാസ്ക്കെടുത്ത് ഒരു പെഗ് വിസ്കി കവിൾ കൊണ്ടു .

ചുണ്ട് തുടച്ച്  വീ ണ്ടും കർമ്മ നിരതനായപ്പൊൾ സുന്ദരി ചുണ്ടുകൾ കൊണ്ടൊരു ചോദ്യചിഹ്നം .

' കലക്കീട്ടുണ്ടെടി '  ചുണ്ടുകളെ  കൊണ്ട് തന്നെ ഒരു ആശ്ചര്യ ചിഹ്നമിട്ടുകൊണ്ട് ചുംബനൻ മറുപടി പറഞ്ഞു.

ചുംബനം ഒരു കോമയോ, ക്വെസ്റ്യൻ മാർക്കോ, എസ്ക്ലമെഷൻ മാർക്കോ ആകാം എന്ന് ഏതോ ഒരു ബൂർഷ്വാസി പറഞ്ഞത് ഒരു നിമിഷം ഓർത്തു . വേറെ വല്ല ചിഹ്നങ്ങൾക്കും സ്കോപ്പുണ്ടോ എന്ന് ഒരു .ക്വിക്ക്' അവലോകനം നടത്തി .

There is no percentage in such thoughts.


അത്തരം ചിന്തകളിൽ ഒരു ശതമാനചിഹ്നവും  ഇല്ല എന്ന് തീരുമാനിച്ച് കയ്യിലുള്ള പണിയിൽ ശ്രദ്ധവെച്ചു. കൃത്യമായി പറയുകയാണെങ്കിൽ, ചുണ്ടിലുള്ള പണിയിൽ.

എല്ലാം 'റീലെറ്റീവ് ' ആണെന്ന് റിലെറ്റിവിറ്റിക്കാരൻ പറഞ്ഞിട്ടുണ്ടല്ലോ.. " കാർ  ഓടിക്കുമ്പോൾ  ചുംബിക്കാൻ ശ്രമിക്കുന്നവൻ രണ്ടും വൃത്തിയായി ചെയ്യുന്നില്ല".

അത് കൊണ്ട് " Kiss and make up"

മേക്കപ്പ് കേടുവരുത്താതെ 'ഉമ്മോത്ത് '.

കാര്യങ്ങൾ നേരമ്പോക്കിലേക്ക് പുരോഗമിക്കണമോ എന്നു ചുണ്ടുകൾ  കൊണ്ട് ചോദിക്കുമ്പോഴാണ് സിവിൽ  ഡിഫൻസ് ആപ്പീസർ പ്രത്യക്ഷനായത് സി.ഡി.ഓ..ഒരു കഥകളി പദം മനസ്സിൽ മൂളി.

" ആകൃതി കണ്ടാലതി രംഭേയം
ആരാലിവൾ തന്നധരം പേയം".

(പ്രകാശം)


" സമരമാണോ?" സി.ഡി .ഓ.

" അങ്ങിനെയും വ്യാഖ്യാനിക്കാം"  ചുംബനൻ

" ആരുടെ വ്യാഖ്യാനം?"  കണ്‍ഷെബൾ

"ഒരു യാദവന്റെ" 

" ലോർഡ്‌ കിച്ചനർ ആണോ? " പോലീസ് ചോദിച്ചു.

" അങ്ങേരുടെ ചേട്ടൻ. ബലറാം"

" സ്മാൾ അടിയും അങ്ങേരുടെ കാരികയിൽ ഉള്ളതാണോ? ".

" യു സെഡ് ഇറ്റ്‌"

" പക്ഷെ, മൂത്താർ കുംഭത്തിൽ അല്ലെ സാധി ച്ചി രുന്നത് "

" കന്നിയി ൽ പിറന്നാലും, കാർത്തിക നാളായാലും ആവാം എന്ന് പാഠ ഭേദമുണ്ട് " 'ചുംബിത സുന്ദരി ' സംഭാഷണം  ഒരു 'ത്രീ സം" ആക്കി.

" സമരം തടുക്കെണ്ടെന്നു 'ആർഡർ ' ഉണ്ട്. പക്ഷെ ഇത് ഒരു 'ലാ ആൻഡ്‌ ആർഡർ' പ്രശ്നം അല്ലിയോ ?

" പ്രശ്നത്തിൽ അങ്ങിനെ തെളിഞ്ഞോ" ചുംബനൻ  ചോദിച്ചു.

" രാജ്യദ്രോഹവും വേണമെങ്കിൽ  തെളിയിക്കാം" സി. ഡി .ഓ..

" അത് കുറച്ചു അധികമാവില്ലേ? ചുംബനത്തിന്റെ സാധ്യതകളെ കുറിച്ച് താങ്കൾക്കറിയുമോ ?"

" സാറേ , ശാകുന്തളത്തിലും  ഐ.പി.സി.യിലും ഇല്ലാത്ത കുറ്റങ്ങൾ വേറെ എവിടെയുമില്ല."  .

" ആരു  പറഞ്ഞു?"

" ഒരു ജർമ്മൻ സായിപ്പ് . ഗീഥെ "

" അത് ജർമനിയിൽ പോയി പറഞ്ഞാൽ  മതി.. പ്രണയികൾ ചുംബിച്ചൊട്ടെ എന്ന് അഭ്യന്തരൻ പറഞ്ഞിട്ടുണ്ട്"

" തന്നെ? നമ്മുടെ അഭ്യന്തരനോ  "

" തന്നെ, തന്നെ.. സാക്ഷാൽ ചെന്നിനായകം."

" എന്നാ സാറ് ചുംബിച്ചാട്ടെ . പക്ഷെ എന്തിനാ സാറേ സ്മാള് "

" വല്ലാത്ത വായ്നാറ്റം" ചുംബനൻ

സി ഡി ഓ വീണു മണ്ണ് കപ്പി. . Kissed the dust.

" എന്നാ സാറേ ഞാനും ഒന്ന് ചുംബിച്ചൊട്ടെ "

" എൻറെ കഴുതയെ ചുംബിച്ചൊ "

" അതിനു സാറേ കഴുത എവിടെയാ"

" ഞാൻ പറഞ്ഞത് ഇംഗ്ലീഷിൽ ആക്കി  വായിച്ചോ . പിടി കിട്ടും."

.





Tuesday, May 13, 2014

ഹൈക്കൂ 2

ആലിപ്പഴം എന്ന പേർ എങ്ങിനെയാണാ വോ വന്നത്. ഒന്നോ , രണ്ടോ ചെറിയ കല്ലുകൾ വീഴുന്ന നാട്ടിലെ ആലി പ്പഴ വർഷം , കാറുകളെ  ഞണുക്കുന്ന , മാരകമായ ഷിക്കാഗോ hail  storm , ഇതിന്നിടയിൽ പെടുന്നവ അങ്ങിനെ വിവിധ തരം കൽമാരികൾ  കണ്ടിട്ടുണ്ട്. മനസ്സിനെ തണുപ്പിക്കുന്ന ഒരു പ്രതിഭാസം. ആലിപ്പഴം എന്ന മനോഹരമായ പേർ എങ്ങിനെ വന്നു ആവോ? Hail എന്ന പദത്തിനു സംഭവിച്ച മാറ്റമാ യിരിക്കുമൊ?





ആത്മാവ് മരവിച്ച 
മഴത്തുള്ളികൾ ; 
കൽമാരിയായി പെയ്തിറങ്ങി.

മേഘങ്ങളുടെ 
ഘനീഭൂത ദുഃഖം 
ആലിപ്പഴ വർഷം

the cloud weeps
tears frozen in grief
 masquerading as hail.


ആദ്യത്തെ തീവണ്ടി യാത്രകൾ അച്ഛനോടൊപ്പം ഒറ്റപ്പാലം-മങ്കര-ഒറ്റപ്പാലം റൂട്ടിൽ. അറുപതു കൊല്ലങ്ങൾക്ക് മുൻപ് .'ഒറ്റപ്പാലം സ്റ്റെഷൻ മാസ്റ്റർ , ചക്കത്തുണ്ടം വെട്ടിത്തിന്നു' എന്ന
തീവണ്ടിയുടെ സംഗീതം. പാസഞ്ചർ ട്രെയിനിലെ 'ജനാല' സീറ്റിൽ നിന്നുമുള്ള കാഴ്ച .


speeding train;
trees pirouetting
like models on a catwalk.







" ഇവിടെ ഒരു മനുഷ്യാലയം നിർമ്മിക്കുന്നതിന്നായി മുഖം അസുന്ദരമാക്കുമ്പൊൾ  പ്രകൃതിദേവി ക്ഷമിച്ചാലും; ഇതിന്നായി മരങ്ങൾ മുറിക്കുമ്പോൾ കൂടുകൾ നഷ്ട്ടപ്പെടുന്ന പക്ഷികളെ നിങ്ങളും പൊറുത്താലും.






മുറിക്കുകയല്ല 
താമസക്കാരെ ഒഴിപ്പിക്കുകയാണ് 
മരത്തിന്നു പ്രായവുമായി.



ഒരു നൂറു കുടകൾ വിടരുന്ന തൃശ്ശൂർ പൂരത്തിൻറെ തെക്കൊട്ടിറക്കത്തെ ഓർമിപ്പിക്കുന്നു ഒരു ഇടിവെട്ടിലും മഴയിലും വിരിയുന്ന ഒരായിരം കൂണുകൾ.






ഇടിവെട്ടോടെ 
മഴയുടെ തെക്കോട്ടിറക്കം 
വെണ്‍കുട  മാറ്റം.











ചുവന്ന കണ്ണുകളും, പുള്ളികുത്തുള്ള ചിറകുകളും ഉള്ള അരിപ്രാവുകൾ സുന്ദരികൾ ആണ്. ജീവനുള്ളപ്പോൾ. ആകാശത്തിൽ അടയാളങ്ങൾ രേഖപ്പെടുത്താതെ അതിവേഗം പതിക്കുന്ന പ്രാപ്പിടിയൻ, ചോര തുള്ളികൾ പുരണ്ട ഒടിഞ്ഞ കഴുത്തുമായി ഒരു ഇര .







the falcon dives,
invisible trail of speed
dove's soft feathers.












 ഉടയുന്ന നാളികേരത്തിൽ ഈശ്വര പ്രീതി ദർശിക്കുന്ന ഭക്തർ . നാളികേരം രണ്ടായി ഉടഞ്ഞുവോ അതോ കഷണങ്ങളായി ചിതറിയോ?







അമ്പലമണികൾ
ബലിക്കല്ലിൽ ഉടയുന്ന നാളികേരം
ദേവിയെ! അമ്മെ!

an arm descends
the coconut breaks cleanly
faith reinforced.





"The essence of haiku is "cutting" (kiru). This is often represented by the juxtaposition of two images or ideas and a kireji("cutting word") between them, a kind of verbal punctuation mark which signals the moment of separation and colors the manner in which the juxtaposed elements are related." 
"മാർറ്റിനി ഒരിക്കലും ഇളക്കാറില്ല, കുലുക്കുകയാണ് വേണ്ടത് " എന്ന് ജെയിംസ് ബോണ്ട്‌ 




he was a connoisseur
his martinis were always shaken,
he died of cirrhosis.






മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമം കേരളത്തിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ മാസത്തിൽ. ഉച്ചത്തിൽ, തേജോമയനായി സൂര്യൻ. 

വിഷു സംക്രമം 
കണ്ണു മഞ്ഞപ്പിക്കുന്ന വെയിൽ 
കൊന്നപ്പൂവുകളുടെ കുളിർമ 


  .



spring equinox

 tree cooling itself 

in a Golden shower.






മഴക്കാലത്ത് ഹരിതാഭമായി മതിലുകളിലും , ചുമരുകളിലും, കല്ലുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂപ്പലുകളും പായലുകളും , വേനലിൽ ഉണങ്ങി,കരിഞ്ഞു നിൽക്കുന്നു . ആ ചൂടിലാണ് 'മെയ്‌ ഫ്ലവർ' എന്നറിയപ്പെടുന്ന ഗുൾമോഹർ പുഷ്പ്പിക്കുന്നത്. കാടുകൾക്ക് തീപ്പിടിച്ച പോലെ. ആ തീ നാളത്തിലാണോ ചെടികൾ കരിഞ്ഞുണങ്ങിയത് ?


         






once green moss and ferns
now all brown and dried up
 in the flame of the gulmohar





ഒരിക്കൽ ഭാരതപുഴയിൽ കനത്ത മണൽ  തിട്ട ഉണ്ടായിരുന്നു. ആ മണലിൽ  പരിചി തരുടെയും അപരിചിതരുടെയും കാൽപ്പാടുകൾ .കുട്ടിക്കാലത്തെ ഓർമ്മകൾ. മണൽ വാരി മണ്‍തിട്ടകളായ പുഴയിൽ  ചങ്ങണം പുല്ലു തഴച്ചു വളരുന്നു.




 footprints
 on the river banks
 now overgrown with weeds.









     ഹൊ ! പുഴയിലെത്ര പുല്ല് !
     ഓർമ്മയിൽ 
     മണലിൽ കാലടികൾ   









         Spring rain;                                          
         The little girl teaches the cat
         To dance.
-        Haiku by Issa
            വാസന്ത വര്‍ഷം 
            ബാലികയ്ക്കൊപ്പം - 
            മാര്‍ജാര ലാസ്യം !
( സോണി വെല്ലുക്കാരൻ)

           വേനൽ മഴ
           കുറുക്കന്റെ കല്യാണത്തിന്നു 
            മുറുക്കി തുപ്പ്‌


                                                                                  (എൻറെ തര്ജമ)

യാത്രാവസാനത്തിൽ കാത്തിരിക്കുന്ന ദുഃഖ വാർത്തയുടെ മുന്നോടി.. ഒരു  കണ്ണീർ തുള്ളി
പോലെ കാറിന്റെ ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന ഒരു തുള്ളി വെള്ളം. ശോകത്താൽ മുഖം 
കറുത്ത ചക്രവാളം. 

           horizons visor darkened.,
           a tear drop rolled down 
           the windshield;
 .
           
            കാർ  ചില്ലിൽ 
            ഒരു തുള്ളി കണ്ണുനീർ
            മുഖം കറുക്കുന്ന ചക്രവാളം  

മഴവില്ലിന്റെ അറ്റത്തുണ്ടെന്നു പറയുന്ന സാങ്കൽപ്പിക കനക കുംഭം. പ്രതീക്ഷയുടെ ആ ഭാരം  ചുമന്നാണോ മഴവില്ല് വളഞ്ഞു പോയത്.            






      സ്വർണ്ണ കലശമേന്തി 
      വളഞ്ഞു പോയി 
      ഇന്ദ്രധനുസ്സ്


       the rainbow 
       stooping to lift
       the pot of gold.


കാലൻ കോഴിയുടെ കരച്ചിൽ ഒരു മരണത്തെ സൂചിപ്പിക്കുന്നു എന്ന് ഒരു വിശ്വാസം.




നെഞ്ചിൻകൂട്ടിൽ ക്ഷീണിച്ച കുറുകൽ
അകലെ, കാലൻ കോഴി വിളിച്ചു
പൂവ്വാാ ............















Advancing Spring
to quell the riot of colours 

water cannons.




മഴ കഴിഞ്ഞ ശരത്കാല ആകാശത്തിന്നാണ് ഏറ്റവും തെളിമ. കരഞ്ഞു തോര്ന്ന മനസ്സിന്നും. അമാവാസിക്ക് കറുത്ത ചന്ദ്രൻ നിഴല വീഴ്ത്തുന്നില്ല. This autumn night
I walk alone with the new moon;
my shadow has left.

വന നശീകരണം കാലാവസ്ഥയെ തക്ടം മറിച്ചു . ജീവന്റെ പുതു നാമ്പുകൾ പൊടിപ്പിക്കുന്ന മഴയും മരിക്കുകയാണ്.




മഴുവിൽ തട്ടി 
മരിച്ച മരം വീണ് 
മഴയും മരിച്ചു





ആർത്ത് ചിരിച്ച് ഉല്ലസിക്കുന്ന  കുട്ടികൾ  മഴയെ വരവേൽക്കുന്നു. 



hush!

don't make a noise
children are playing in the rain.








പുലർച്ചയ്ക്ക് 
ഒരു കൊള്ളിയാൻ മിന്നി.
തെക്കിനിയിൽ ഒരു തേങ്ങൽ.




എത്ര കാലമായി 
ഞാൻ മരിച്ചിട്ട് 
ചിത തയ്യാറായില്ലേ ?


അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
ആദി കവി എവിടെ?
Mirror, Mirror
Who is the fairest of all;
You will be the rarest soon, dear.
മുൻപ്.ജലാശയങ്ങളിൽ ഞാനെന്നെകണ്ടു.മരങ്ങളോടൊപ്പം മറ്റൊരു നഷ്ടം.








ഓലത്തുമ്പിനറ്റത്ത് 
ഉറഞ്ഞു കൂടുന്ന ജലകണം;
ഒരു ഇളം കാറ്റു വീശി


A rain drop
clinging to the tip of the palm leaf;

suddenly a soft breeze.









ശിശിര ഋതു കുളിർ
ഈ പഴയ ശരീരത്തെ വിറപ്പിക്കുന്നു
പോകാൻ സമയമായി
This ancient body
shivers in the winter cold;
it is time to leave.

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...