Monday, June 4, 2012

'thus indeed, in this tradition’

 'പുളിക്കൊമ്പത്തെ  പോതി'  എന്ന കെ.പി.നിര്‍മ്മല്കുമാറിന്റെ കഥ/ലേഖനം ആണ് ഈ പോസ്റ്റിങ്ങിന്നു ആധാരം. മാതൃഭൂമി ആഴ്ചപതിപ്പ് (പുസ്തകം 90 ലക്കം 11) ഒരു പത്ര പ്രവര്‍ത്തകനുമായുള്ള അഭിമുഖം എന്ന പോലെ  മെനെഞ്ഞെടുത്ത ആ കഥ, രവിയുടെ ചിറ്റമ്മയെയും,ഇതിഹാസത്തില്‍, ഒരു 'പാസ്സിംഗ്' പരമാര്‍ശ്വത്തിലൂടെ മാത്രമായി    അനുസ്മരിക്കുന്ന അവരുടെ ഇരട്ട മക്കളെയും, പദ്മയേയും, ഒരു പുതിയ ദൃഷ്ടി കോണിലൂടെ നോക്കി കാണുവാനുള്ള ശ്രമമാണ്. വിജയന്‍റെ മൌനങ്ങളും, ഇതിഹാസത്തിലെ 'പൊരൂത്തമില്ലായ്മ'കളും, 'പിശകുകളും'  ഒരു പുനര്‍വായനക്ക് കളമൊരുക്കുകയാണ്. ആ ദൌത്യം എഴുത്തുകാരന്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ട്.


'പുളിക്കൊമ്പത്തെ  പോതി' മാതൃഭൂമിയില്‍ വരുന്നതിനു മുന്‍പ് തന്നെ, മുഖ പുസ്തകത്തില്‍ (Face Book) ശ്രീ നിര്‍മല്‍കുമാര്‍ ഈ  വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നു. ഇതിഹാസം ആദ്യമായി വായിച്ച കാലത്ത് തന്നെ ,അന്നു നൂതനവും, വിപ്ലവാത്മകവുമായ സാഹിത്യാഭിരുചികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു വളരെ ശ്രദ്ധയോടു കൂടി ശ്രീ വിജയന്‍ സൃഷ്ടിച്ചതാണ് ആ നോവല്‍ എന്ന് തോന്നിയിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം  പരന്ന വായന നിഷേധിച്ചിട്ടുണ്ടെങ്കിലും, Kierkagaard, Freud, Kafka, Camus എന്നിവര്‍ ഉദ്ഘോഷിച്ചിരുന്ന  അസ്തിത്വ വാദം, അരക്ഷിതത്വം, ഗര്‍ഭ പാത്രത്തിലെക്കുള്ള തിരിച്ചു പോക്ക് , പാപഭാരം  തുടങ്ങിയ സങ്കേതങ്ങളുടെ ശ്രദ്ധാ പൂര്‍വമായ ഉപയോഗം ഇതിഹാസത്തില്‍ കാണാന്‍ സാധിക്കും.      
ഈ ചര്‍ച്ചകള്‍ ഖസാക്കിലേക്ക് ഒന്ന് തിരിച്ചു പോകാനുള്ള 'ജിജ്ഞാസ' എന്നിലും  ഉണര്‍ത്തി. നാല്‍പ്പതില്‍ പരം കൊല്ലങ്ങള്‍ക്ക് ശേഷം ഖസ്സാക്കിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? ഇതിഹാസം ആദ്യമായി വായിച്ചപ്പോള്‍ തോന്നിയ ആവേശവും പുതുമയും ഒരിക്കല്‍ കൂടി അനുഭവിക്കുക സാദ്ധ്യമാണോ? കാലം മനസ്സിന്നും, ബുദ്ധിക്കും കനിഞ്ഞ് ഏല്‍പ്പിച്ച പ്രഹരങ്ങളെയും  വൃണങ്ങളെയും അതിജീവിച്ചും അവഗണിച്ചും,    ലഭിച്ച അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ,അന്നത്തെ രവിയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എത്രത്തോളം വിജയിക്കും? 
ഇതിഹാസകാരന്‍ ഖസാക്കിന്റെ കഥ വായനക്കാരെ ആദ്യമായി ചൊല്ലി കേള്‍പ്പിച്ച കാലത്തിന്റെ മുഖ മുദ്രകള്‍ എന്തായിരുന്നു എന്ന് ഒര്മിചെടുക്കണം. ഇന്നത്തെ കാഴ്ചപ്പാടുകള്‍ വെച്ച് അറുപതുകളില്‍ രചിക്കപ്പെട്ട ഒരു കൃതിയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ശരിയായിരിക്കില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഇതിഹാസം ഒരു പരമ്പരയായി വന്ന കാലത്ത് അരങ്ങു വാണിരുന്നത് എം.പി. നാരായണ പിള്ള, കാക്കനാടന്‍ തുടങ്ങിയ 'ആധുനികന്‍' മാര്‍ ആയിരുന്നു.  സോറന്‍ കീര്‍ക്കഗാര്ദ്‌, കാമു, കാഫ്ക, സാര്‍ത്ര്, ഫ്രോയ്ഡ് (ഇംഗ്ലിഷ് സ്പെല്ലിംഗ് അനുസരിച്ചാണ് ഈ പേരുകള്‍ എഴുതിയിരിക്കുന്നത്. ശരിയായ ഉച്ചാരണം വ്യത്യസ്തമായിരിക്കാം)  തുടങ്ങിയ വിശ്രുത എഴുത്തുകാര്‍ ഉപയോഗിച്ചിരുന്ന അസ്തിത്വ വാദം, അന്യതാ ബോധം, അരക്ഷിതത്വം തുടങ്ങിയ സങ്കേതങ്ങള്‍ മലയാള എഴുത്തുകാരുടെ ഭാവുകത്തില്‍ അമിതമായ സ്വാധീനം ചെലുത്തി തുടങ്ങിയ കാലം. അന്നത്തെ കേരള സമൂഹവും അത്തരം ചിന്തകളെ സ്വീകരിക്കുവാന്‍ സന്നദ്ധമായ ഒരു മാനസിക അവസ്ഥയിലുമായിരുന്നു. തൊഴിലില്ലയ്മയും, 'ചെ' യും, വിപ്ലവവും ഒക്കെ ലക്ഷ്യ ബോധമില്ലാത്ത ഒരു യുവതയെ ആകര്‍ഷിച്ചിരുന്ന ഒരു കാലം. ഇതിഹാസം പോലുള്ള ഒരു പുസ്തകത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഒരു യുവ വായനാസമൂഹത്തിന്നിടയിലെക്കാണ് രവിയും, ഖസ്സാക്കും പിറന്നു വീണത്‌.  കുറ്റ ബോധം, ഒറ്റപ്പെടല്‍, അരക്ഷിതാവസ്ഥ ,  ലൈംഗിക അരാജകത്വം, കൂടെ കൂടെ പ്രത്യക്ഷപ്പെടുന്ന ചില   മോടിഫ്സ് (motifs) ഇവയുടെ വെളിച്ചത്തില്‍ , കഥാ സന്ദര്‍ഭങ്ങളെയോ  സങ്കേതങ്ങളോ ഒരു പുനര്‍ വായനക്ക്  വിധേയമാക്കാതെ തന്നെ , വിജയമൌനങ്ങളെ വാചലമാക്കാതെ തന്നെ,ഇതിഹാസത്തെ ഒന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും എന്ന് തോന്നുന്നു.
ഈ അന്വേഷണത്തിന്റെ തുടക്കം Guilt (കുറ്റബോധം, പാപഭാരം) ല്‍ നിന്ന് തന്നെ ആയിരിക്കണം. രവിയുടെ പലായനത്തിന്നും തുടര്‍ന്ന്  ഒരു പ്രളയ രാത്രിയില്‍ വിജനമായ ഖസാക്കിലെ ബസ്‌ സ്ടാണ്ടില്‍ ഒടുങ്ങി തീരുന്ന ജീവിതത്തിന്നും കാരണം രവി അബോധ മനസ്സിലും ബോധമനസ്സിലും കൊണ്ട് നടന്ന ഈ പാപഭാരം തന്നെയാണല്ലോ.

"guilt is an affective state in which one experiences conflict at having done something that one believes one should not have done (or conversely, having not done something one believes one should have done). It gives rise to a feeling which does not go away easily, driven by 'conscience'. Sigmund Freud described this as the result of a struggle between the ego and the superego ..........."the obstacle of an unconscious sense of guilt...as the most powerful of all obstacles to recovery."
"Guilt can sometimes be remedied by: punishment (a common action and advised or required in many legal and moral codes); forgiveness (as in transformative justice); making amends (see reparation (legal) or acts of reparation), or 'restitution...an important step in finding freedom from real guilt'; or by sincere  remorse  Guilt can also be remedied through intellectualisation or cognition (the understanding that the source of the guilty feelings was illogical or irrelevant). Helping other people can also help relieve guilt feelings: 'thus guilty people are often helpful people...helping, like receiving an external reward, seemed to get people feeling better " ..........................
"Finally, although the research has not been done, guilt (like many other emotions) can sometimes wear out and be forgotten in the passage of time."
വിജയന്‍ കുറ്റബോധത്തിന്റെ ഈ വിവിധ ഘട്ടങ്ങള്‍ രവിയുടെ പാത്ര സൃഷ്ടിയില്‍ വ്യക്തമായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിറ്റമ്മയുമായുള്ള നിഷിദ്ധ വേഴ്ചയും , തന്മൂലം രോഗിയും അവശനുമായ അച്ഛനോട് കാണിച്ച വഞ്ചനയുമാണല്ലോ  രവിയുടെ പലായനത്തിന്നും പില്‍ക്കാല അരാജക ജീവിതത്തിന്നും പ്രധാന പ്രത്യക്ഷ  കാരണങ്ങള്‍. ചിറ്റമ്മയുമായുള്ള വേഴ്ച രവിയുടെ  മനസ്സില്‍ ഒരു പാപ ബോധം   ഉളവാക്കിയിട്ടുന്ടെന്കില്‍  കൂടി അത് അയാള്‍ അംഗീകരിക്കാതെ വളരെക്കാലം അബോധ മനസ്സിലേക്ക് അടിച്ചമര്ത്തിയതായാണ്  കഥാകൃത്ത് കാണിച്ചിരിക്കുന്നത്. 
'ചിറ്റമ്മ കരയാണോ?' ചോദിക്കുന്നു.
തന്റെ ചുമലില്‍ ചുണ്ടാമര്‍ത്തിക്കൊണ്ട് അവര്‍ കരയുന്നു. അവര്‍ പറയുന്നു. 'എനിക്ക് എന്തോ ഒരു വല്ലായ്മ'
പാപം അല്ലെ'
ഈശ്വരാ'
നേരിയ പട്ടുരോമങ്ങള്‍ കുരുത്ത അവരുടെ മേല്ച്ചുണ്ടുകളില്‍ ചുണ്ടുകള്‍ അമര്‍ത്തുന്നു. 
എനിക്കൊന്നും തോന്നണില്ലഖേദത്തോടെ   അവരോടു പറയുന്നു.'
പാപം ചെയ്തതായി രവി സ്വയം അന്ഗീകരിക്കുന്നതെയില്ല. പക്ഷെ, അംഗീകരിച്ചാലും ഇല്ലെങ്കിലും കുറ്റബോധം അബോധ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. 

'......കാപ്പി ചെടികള്‍ക്കിടയിലൂടെ നടന്നതോര്‍ക്കുന്നുഎന്നിട്ടും ആ ഒര്മകളിലോന്നും തന്നെ വേദന
കലരുന്നില്ല' ( അദ്ധ്യായം വിളയാട്ടം
ഈ ഒരു തിരസ്കാരം രവിയുടെ നില ന്ല്പ്പിന്നു തന്നെ ആവശ്യമായിരുന്നു. ഈ അവിഹിത വേഴ്ച ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു എന്നാണ് തോന്നുന്നത്  'പുളിക്കൊമ്പത്തെ പോതി'യില്‍  ശ്രീ. നിര്‍മല്‍കുമാര്‍ ഭാവന ചെയ്ത പോലെ വര്‍ഷങ്ങള്‍ നീണ്ട ഒരു ബന്ധം ആയിരുന്നില്ല അത്.
'അകലെ കിടന്ന മഞ്ഞപുല്തട്ടുകളിലേക്ക് നോക്കിയ കിടപ്പറയുണ്ട്.. അവിടെയാണ് താന്‍ ചിറ്റമ്മയെ അറിഞ്ഞത്. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞ വേനല്‍ പൂട്ടലില്‍ ആയിരുന്നു അത്. അത് കഴിഞ്ഞിട്ടിപ്പോള്‍ പത്തോളം കൊല്ലങ്ങളായി.' ( അധ്യായം: അച്ഛന്‍)
'മകനെ, നീ അച്ഛനെ, ഇപ്പോള്‍ കണ്ടാല്‍ അറിയില്ല. എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതി പോകുന്നത്. '

'അച്ഛന്‍ എന്നെ പ്രതീക്ഷിക്കരുത് . ...ആ ഓര്‍മകളില്‍ നിന്നു എന്നെയും അച്ഛനെയും വിടര്‍ത്താനാണ് ഞാന്‍ ആ വീട്ടില്‍ വരാതിരിക്കുന്നത് . ആ ഓര്‍മയില്‍ നിന്നും എന്നില്‍ നിന്നും അകലാന്‍ ഒരു അവധൂതനെപ്പോലെ ഞാന്‍ നടണ്‌ു നടന്നു പോകുന്നു. '(ശ്രാദ്ധം)
ചിറ്റമ്മയെ ' ആദ്യമായി' അറിഞ്ഞത് എന്നല്ല പറയുന്നത്; അറിഞ്ഞത് എന്ന് മാത്രമാണ് പറയുന്നത് . രവി വീട് വിട്ടറങ്ങിയ ശേഷം അച്ഛനുമായുള്ള ബന്ധം കേവലം എഴ്ത്തുകുത്തില്‍ മാത്രമായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി പ്പോയ ദിവസം മുതല്‍ ആ ബന്ധവും അവസാനിച്ചു.
 പാപബോധം അയാളില്‍ വളര്ന്നുകൊണ്ടെ ഇരുന്നു. ഈ പാപബോധത്തിന്റെ വളര്‍ച്ചക്ക് ചിറ്റമ്മയുമായി നിരന്തര ബന്ധം ആവശ്യമില്ല. മാത്രമല്ല അത്തരം തുടരുന്ന ബന്ധം പാപഭാരത്തിന്‍റെ ഊക്ക് കുറക്കാനെ സാധ്യതയുള്ളൂ.
'വീണ്ടും ചോദിച്ചു പോകുകയാണ്. ചോദ്യം അപാരമായ ഉത്തരത്തിന്റെ സന്നിധിയില്‍  രവിയെ എത്തിച്ചു.അറ്റമില്ലാത്ത കരിമ്പനക്കാട് പോലെ ഉദിക്കാത്തതും അസ്തമിക്കാത്തതുമായ സന്ധ്യ പോലെ , പടര്‍ന്ന തന്റെ പാപത്തില്‍ നൊടിനേരം അയാള്‍ ആബദ്ധനായി.തൂണിലും, തുരുമ്പിലും കാവല്‍ നിന്ന ഈശ്വരന്മാര്‍ അതിന്റെ ധന്യതയുടെ സാക്ഷികളായി .'(പൂവിന്റെ മണം)

മഹാ പാപം ചെയ്തു എന്ന പൂര്‍ണമായ തിരിച്ചറിവ് , കുറ്റബോധം അയാളില്‍ അവഗണിക്കാന്‍ പറ്റാത്ത വിധം പ്രതിഷ്ടിതമാകുന്നത്   പദ്മയുടെ രണ്ടാം വരവോടുകൂടിയാണ്. 
'രവി’ അവള്‍ ചോദിച്ചു, ‘രവി ആരില്‍ നിന്നാണ്  ഒഴി ഞോടാന്‍ ശ്രമിക്കുന്നത്’
'ആ പൊരുളിലേക്ക് നോക്കി കൊണ്ട് രവി  നിന്നു. നോക്കി നോക്കി കണ്ണ് കടഞ്ഞു. കണ്‍ തടം ചുവന്നു. മുഖം അഴിഞ്ഞുലയണം പ്രാപിച്ചു." (വഴിയമ്പലം) 
പിന്നീട് അയാള്‍ക്കൊരു നില നില്പ്പില്ല. സര്‍വ സംഹാരിയായ പ്രളയകാലം വന്നു കഴിഞ്ഞു.
"ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുളള ഒരു  തരം പരല്‍ മീനുണ്ട് ചെതലിയുടെ കാട്ടു ചോലയില്‍ കല്പ്പടവിന്റെ അഗാധമായ വിള്ളല്കളില്‍ അവന്‍ ഉറങ്ങി കിടന്നു. കാലം ചെല്ലുമ്പോള്‍ ഒരിക്കല്‍ അവന്‍ തോട്ടിലേക്ക് തുഴഞ്ഞു വന്നു. തീമഴ പെയ്യുംപോഴാണെത്രേ അവന്‍ വരുക."
അന്ന് രാത്രി കൊടുംകാറ്റ്  വീശി" (കഥാന്തരം)
രവിയുടെ അബോധ മനസ്സിലെ ഏതോ വിള്ളലുകളില്‍  അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന, നെറ്റിയില്‍ ചുവന്ന പൊട്ടും  സിന്ദൂരക്കുറിയുള്ള പാപബോധം ബോധമണ്ഡലത്തിലേക്ക് തുഴഞ്ഞു വരുന്നു .അതോട് കൂടി അവന്നു അവസാനത്തെ വഴിയമ്പലം കൂടി നഷ്ടപ്പെട്ടു. പോകുന്നു.
ഇതിന്നിടക്കുള്ള കാലത്തില്‍, സ്വയം ശിക്ഷ (punishment), മാപ്പ് ചോദിക്കല്‍ (seeking forgiveness), പ്രായശ്ചിത്തം (acts of reparation), ബൌദ്ധിക ന്യായീകരണം (intellecualisation) എന്നിങ്ങനെയുള്ള എല്ലാ അവസ്തകളിലൂടെയും രവി കടന്നു പോകുന്നുണ്ട്.  ചിറ്റമ്മയുമായി ബന്ധപ്പെട്ട ആ രാത്രി തന്നെ മയങ്ങി കിടക്കുന്ന അച്ഛന്റെ കാല്‍ പിടിച്ചു മൌനമായ മാപ്പപേക്ഷ, ലൈബ്രറിയില്‍ നിന്ന് ആസ്ട്രോ ഫിസിക്സ്, ഉപനിഷത്തുക്കള്‍ വായിച്ചു അതി വിശാലമായ ഈ ലോകത്തില്‍ മനുഷ്യന്റെ നിസ്സാരതയെ അടിവരയിട്ടു ചെയ്തു പോയ പാപത്തിനു ഒരു ബൌദ്ധിക ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാട്, നീണ്ട അലച്ചിലും കുഷ്ഠ രോഗികള്ക്കിടയിലും മറ്റും ജീവിച്ചുള്ള സ്വയം പീഡനം, റ്റെറാഡാക്ടിലുകളെ അന്സ്മരിപ്പിക്കുന്ന കാക്കകളും, നരകപടം പ്രദര്‍ശിപ്പിച്ച, ജുറാസ്സിക്‌ കാലഘട്ടത്തില്‍ നിന്നും വളരെയോന്നുപുരോഗമിക്കാത്ത, 'വേവട പിടിച്ച നരക പടം' എതിരേല്‍ക്കുന്ന ഖസ്സാക്‌ എന്ന purgatory,  ഖസ്സാക്കിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും, അള്ള പിച്ച മൊയിലിയാരോട് കാണിക്കുന്ന അനുകമ്പ തുടങ്ങിയ ചെറിയ ചെറിയ നല്ല കാര്യങ്ങളിലൂടെ പാപ മോചനത്തിന്നുള്ള വൃഥാ ശ്രമം;    എല്ലാം തിരക്കഥക്കനുസരിച്ചു തന്നെ പുരോഗമിക്കുന്നു. 

പദ്മയോടു ഒരു കുമ്പസാരം (Confession) നടക്കുന്നില്ല. അത് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന രവിയുടെ മരണം സംഭവിക്കുമായിരുന്നില്ല.  " guilt (like many other emotions) can sometimes wear out and be forgotten in the passage of time' ഇതും  രവിയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. രവി  amoral ആയിരുന്നുവെങ്കില്‍ ഇങ്ങിനെ  ഒരു പ്രതിസന്ധി നേരിടില്ലായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു സൈറ്റില്‍ ഒരു ചോദ്യവും അതിന്നു പലരും കൊടുത്ത ഉത്തരങ്ങളും കാണുകയുണ്ടായി. ചോദ്യകര്‍ത്താവ്, രവിയെ പോലെ, ചിറ്റമ്മയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരാളായിരുന്നു. അങ്ങിനെയുള്ള ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ചായിരുന്നു ചോദ്യം. അതിന്നു ഒരു ഉത്തരം ഇങ്ങിനെയായിരുന്നു. 
" If she is hot, why not?'
ഇതൊരു പാശ്ചാത്യന്റെ പ്രതികരണമാണ്.രവിക്കും അത്ത രമൊരു മാനസിക ഘടനയായിരുന്നെന്കില്‍ ആ പലായനമോ, നിരര്‍ഥകമായ അലച്ചിലുകളോ സംഭവിക്കുമായിരുന്നില്ല.
ചിറ്റമ്മയുടെ ആഗമനത്തിന്നു മുന്‍പ്, മൂന്നു വയസ്സുകാരനായ രവിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു അച്ഛന്‍. ഉച്ച സൂര്യനെ പോലെ.
'ഒരു ഉച്ച തണലിലെവിടെയോ രവിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നു. കുട്ടിക്കാലം. സിന്ദ്രല്ലയുടെ കഥ....അച്ഛന്‍ വായിചു തന്ന കഥകള്‍ ......"
"നെറ്റിയിലെ വിയര്‍പ്പ് പൊടികള്‍ തുടച്ചു തരികയാണ്. അച്ഛന്റെ കൈകളില്‍ കിടന്നു ഉറങ്ങി പോകുന്നു. അച്ഛന്റെ ചെറു വിരലില്‍ പിടിച്ചു കൊണ്ട് നടക്കാനിറങ്ങുന്നു." 
സായം സന്ധ്യകളുടെ അച്ഛന്‍. ചിറ്റമ്മയും അച്ഛനും  അകത്ത് ഉച്ച മയങ്ങുമ്പോള്‍ 'അച്ഛന്‍ വായിച്ചു തന്ന കഥകള്‍  ആവര്‍ത്തിച്ചാവര്‍ത്തിച്ച്, മുന്നില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി വെച്ച് അയാള്‍ തിണ്ണയില്‍ തനിച്ചിരിക്കും.'
അച്ഛനെ തട്ടിയെടുത്ത ചിറ്റമ്മയോടുള്ള വിദ്വേഷം ഒരു 'conquest' ലൂടെ തീര്‍ത്തതുമാവാം. പക്ഷെ ' മുല്ലവള്ളികള്‍ പിണഞാടിയ ആ രാത്രി' രവിക്ക് വേറൊരു സ്വകാര്യ വ്യഥ കൂടി നല്‍കി. ചിറ്റമ്മയുമായി ബന്ധപ്പെട്ടത്‌ അച്ഛന്‍ അറിഞ്ഞുവോ എന്ന സംശയം ?
' മുല്ല മണമുള്ള രാത്രിയില്‍, കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛന്‍ പുനര്‍ജനിക്കുമോ? സുക്രുതശാലിയാണെങ്കില്‍ പുനര്ജനിക്കയില്ലായിരിക്കാം. അല്ലെങ്കില്‍ ഒരു എട്ടുകാലിയായി  ജനിച്ചാലോ? പൂര്‍വജന്മ സ്മരണയുള്ള ഒരു വിഷചിലന്തി.......ചുമരിലിരുന്നു കൊണ്ട് ചിലന്തി തന്നെ നോക്കുമ്പോള്‍ അറച്ചു പോയി.......ചെരുപ്പിന്റെ അടിയേറ്റു അത് ചതഞ്ഞു പോയി .........ജന്മാന്തരങ്ങളുടെ കൃതഞ്ജത കള്‍ ഉണരുകയായി.......അയാള്‍ സ്വയം പറഞ്ഞു. എന്തൊരു ശ്രാദ്ധം ' (മതം മാറ്റം)
' വയ്യ എനിക്കങ്ങിനെ മരിച്ചു കൂടാ.അങ്ങിനെ മരിച്ചാല്‍ എന്റെ മരണം പൂര്ത്തിയാവാതെ കിടക്കും...' (ശ്രാദ്ധം)
അങ്ങിനെ രവി സ്വന്തം മനസ്സില്‍ 'പും' എന്ന നരകത്തില്‍ നിന്നും അച്ഛന്റെ ആത്മാവിനെ ത്രാണനം ചെയ്തു പുത്ര ധര്‍മ്മം നിറവേറ്റുന്നു.
 രവിയുടെ അമിത ലൈംഗികതയുടെ ഉറവിടം ഗര്‍ഭ പാത്രത്തിന്റെ സുരക്ഷിതത്തിലേക്ക് തിരിച്ചു പോകാനുള്ള അടങ്ങാത്ത ത്വരയാണ്.

"He then makes a fascinating leap that the most “Uncanny” experience a man can have is one relating to the female womb because of its power to create and comfort and the womb is something a man can never really understand except in aesthetic hauntings from a logical mind about what could be or might be.Freud then associates the idea of wanting to be in love with a longing to return to home — or to return to the womb — which men hope to replicate with sexual intercourse to give their longings both meaning and purpose; but men are never able move beyond the Uncannily sexually perplexed as they release and shrivel away instead of staying home and being loved forever. Is sexual intercourse an Uncanny experience for women as well?" .(From a review of Uncanny Mind by Sigmund Freud)


'ഗര്‍ഭത്തിന്റെ കരുണയില്‍ വിശ്രമിക്കുന്നു. ഓര്‍മയുടെ കരുണയില്‍ പുനര്‍ജനിക്കുന്നു.പിന്നെ വളരുന്നു.'
'രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു; ‘നക്ഷത്ര കുട്ടാ കല്പക വൃക്ഷത്തിന്റെ തൊണ്ട് കാണാണോ’. ദേവന്മാര്‍ കല്പക വൃക്ഷത്തിനെ ഇളനീര്‍ കുടിച്ചു തോന്ടുകള്‍ താഴോട്ടു എറിയുകയാനെത്രേ.'
'യാഥാര്‍ത്യത്തിന്റെയും മിഥ്യയുടെയും അപാരതകളില്‍ നിന്ന് ഓടിയകന്നു താനും  ഈ ഗ്രാമത്തിന്റെ ദൈവപ്പുരയില്‍ അഭയം തേടുകയായിരുന്നു. അതിന്റെ ഗര്‍ഭത്തില്‍ അവളുടെ കൂടെ ചുരുണ്ടുറങ്ങാന്‍ അയാള്‍ കൊതിച്ചു. ആ സായൂജ്യതിലാകട്ടെ അയാള്‍ അവളുമായി ദുഃഖം പന്കിടുകയായി. അതോടെ അത് നിരര്‍ത്ഥമല്ലെന്ന്  അയാളറിഞ്ഞു. മറിച്ച് അര്‍ത്ഥ ങ്ങള്‍ക്കതീതമായി , പ്രതീകങ്ങള്‍ ക്കതീതമായി, അത് പടര്‍ന്നു പൊങ്ങി. അതിന്റെ പടപ്പില്‍ എല്ലാം എല്ലാം അടങ്ങി. അത് പാപിയുടെ കറയായിരുന്നു. അനാഥ ശിശുവിന്റെ ഉരുകുന്ന മനസ്സായിരുന്നു. അറിവ് ആരാഞ്ഞവന്റെ വ്യര്തതയായിരുന്നു. അതിന്റെ വേരുകളൂന്നിയ മൂര്ധാവ് ഇതിന്നായി തപം ചെയ്തു. സ്നിഗ്ദ്ധമായ  വാള്‍ മുന. ഇത്തിരി വേദന.'
വിജയന്‍ ആവര്‍ത്തിച്ച്ചുപയോഗിക്കുന്ന ഒരു മോടിഫ്‌ ആണ് പെരുവിരല്‍. 
'ചന്ദന നിറമുള്ള വയറ്റില്‍ ഒരു അനുജത്തിയുണ്ട്. വളരെക്കാലം മുന്‍പ് തന്റെ കൂടെ അമ്മയുടെ കാലിന്റെ പെരുവിരലിനകത്ത് താമസിക്കുകയായിരുന്നു.'
'പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികള്‍ മാത്രമാവും.ഞാനെന്ന ഭാവം അവയില്‍ കുടി കൊള്ളും. കാലം ചെല്ലുമ്പോള്‍ അവയും തേഞ്ഞു പോകും. പരിണമിക്കും'
'ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി '
പത്തി വിടര്‍ത്തി ആടിയ കാല സര്‍പ്പത്തിന്റെ കടിയേറ്റു തന്നെയാവണം രവിയുടെ മരണം. അനിയന്ത്രിതമായ കാമത്തിനെ പത്തി വിടര്‍ത്തിയ സര്‍പ്പമായി സങ്കല്പ്പിക്കാറുണ്ടല്ലോ. 
സര്‍പ്പദംശനം എറ്റ് ആനന്ദ മൂര്‍ച്ചയില്‍ തന്നെയാവണം രവിയുടെ അവസാനത്തെ യാത്ര.
 'അവസാനത്തെ കടല്‍പ്പുറത്തു തിര വരാനായി കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മകള്‍ അരുത്.'

രവി അവസാനത്തെ  ബസ്സു (തിര) വരാനായി കാത്തു കിടന്നു.
"ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി "  
ഫ്രോയ്ഡും , അസ്തിത്വദുഖ്:വും, ഗര്‍ഭപാത്രത്തിലെക്കുള്ള തിരിച്ചു പോക്കും എല്ലാം കാലഹരണപ്പെട്ട  സങ്കല്പങ്ങള്‍ ആയിരിക്കാം. പക്ഷെ ഇതിഹാസം പുറത്തിറങ്ങിയ കാലത്ത് അവ നൂതന ചിന്തകള്‍ ആയിരുന്നു.ശ്രീ വിജയന്‍ അന്നത്തെ ഭാവുകത്വ ,താത്വിക സങ്കല്പ്പങ്ങള്‍ക്കനുസൃതമായി വളരെ ശ്രദ്ധിച്ചു സൃഷ്ടിച്ചതാണ് ഇതിഹാസം.   അക്കാലത്തെ കഥകളിലെല്ലാം ഒഴുകി പരന്നിരുന്ന ആര്‍ത്തവ രക്തത്തിന്റെ 'കറയില്‍' കുഞാമീനയുടെ ആര്‍ത്തവത്തെ കൂടി മനസ്സിലാക്കാവുന്നതാണ്.










.



Saturday, May 19, 2012

ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.

(Published in Malayalanatu Vol 3 Issue 7)
തികച്ചും അപരിചിതനായിരുന്നില്ല. മുഖപുസ്തകത്തില്‍ ഇടക്കൊക്കെ കണ്ട പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സുഹൃദ്‌ ബന്ധം ഒട്ടു സ്ഥാപിച്ചിട്ടു മുണ്ടായിരുന്നില്ല.

ഇടക്കിടക്കുള്ള, ഒലവക്കോട്   മുന്‍പ് താമസിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളുടെ അയവിറക്കലും , വിക്ടോറിയ കോളേജ് കിസ്സകളും കാരണം ആളു ഒരു  പാലക്കാടുകാരനാണെന്നു മനസ്സില്‍ രെജിസ്ടര്‍ ചെയ്തിരുന്നു. പിന്നെ കൊത്തനൂര്‍ പുരാണങ്ങളും. എന്റെ വിചാരം കൊത്തനൂര്‍ പാലക്കാട്‌-തമിഴ്നാട് അതിര്‍ത്തിയില്‍ എവിടെയോ ആണ് എന്നായിരുന്നു. വളരെ കാലത്തിനു ശേഷം മനസ്സിലായി ഈ 'മാകൊണ്ടോ' ഈ  'മാല്‍ഗുഡി' ബെന്ഗളൂരില്‍ ആണെന്ന്. 

അക്ഷരശ്ലോകം ഒക്കെ ചൊല്ലി , ചില കവിതകള്‍ ഒക്കെ മൂളി അങ്ങിനെ മുഖ പുസ്തകത്തില്‍ മന്ദം ഉലാത്തുന്ന ഒരു സീനിയര്‍ പൌരന്‍. പെട്ടെന്ന് ലോകം നേരെയാക്കാനുള്ള വിപ്ലവ വീര്യം ഒന്നും പോക്കറ്റില്‍ കൊണ്ട് നടക്കുന്നില്ല. ആരോടും പ്രതെയ്കിച്ചു വൈരാഗ്യം ഒന്നുമില്ല. കുറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട് താനും. വല്ലപ്പോഴും ഒരു അമേരിക്കന്‍ കിസ്സ അടിക്കും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഒരു 'സുജായി'. എന്നായിരുന്നു എന്റെ വിശ്വാസം.

അത് കൊണ്ട് ഒക്കെയാണ് ഒരു 'സുഹൃദ് ക്ഷണനം'  കിട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചത്. പ്രതി പെണ്ണല്ല; മധ്യ വയസ്കനാണ്; പാലക്കാടനാണ്; അത്യന്താധുനിക കവിയല്ല. സ്വത്വം തലയില്‍ കയറിയ സത്വവും അല്ല. ചുരുക്കത്തില്‍ ഒരു ബാങ്ക് അക്കൌന്റ് തുറക്കാനുള്ള KYC ഒക്കെ ഉണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത നീക്കം അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു. 

നീക്കം ചാറ്റ് മെസ്സജിലൂടെ ആയിരുന്നു. ഈ ആഖ്യായനത്തിന്റെ കെട്ടുറപ്പ് നഷ്ട പ്പെടാതിരിക്കാന്‍ അത് ആ രൂപത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. കാര്യങ്ങളുടെ യതാര്‍ത്ഥ  കിടപ്പ് വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാകുവാന്‍ വേണ്ടി 'ആത്മഗതം' 'പ്രകാശം' എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡ്രാക്കുള നോവലിലെ പോലെ ഒരു 'ജര്‍ണല്‍' വിവരണം ആണ് സ്വീകരിച്ചിരിക്കുന്നത്.  സംഭവങ്ങള്‍ തുടങ്ങുന്നത് മാര്‍ച് 12ന് ആണ്.

മാര്‍ച്ചു 12,
സഖാവ് കൊത്തനൂര്‍ :  'മലയാള നാട് വാരികയിലേയ്ക്ക് ഒരു ലേഖനം ചോദിക്കാമെന്നു കരുതി നോക്കിയപ്പോഴാണ് 'friend' അല്ല എന്നറിഞ്ഞത് -:) ഇപ്പോള്‍,സുഹൃത്തായ സ്ഥിതിക്ക് ചോദിക്കട്ടെ ,ഒന്ന് ആലോചിക്കാമോ ?'
ഞാന്‍ : ( ആത്മഗതം)  'ഇയ്യാള്‍ക്ക് എന്ത് പറ്റി. KYC തകരാറായോ' (പ്രകാശം) '
 നമസ്കാരം. ഞാന്‍ മുംബയില്‍ നിന്നും തിരിച്ചെത്തിയതെ ഉള്ളു. ചില്വാനം തരാവുന്ന ഒരു പണി ചെയ്തു കൊണ്ടിരിക്കുകയുമാണ്. എന്റെ ബ്ലോഗിലെ വല്ലതും നല്ലത് എന്ന് തോന്നുന്നുടെന്കില്‍ എടുക്കാം. അതില്‍ ചില മലയാള സാഹസങ്ങളും ഉണ്ട്.'
സ.കൊ: 'ബ്ലോഗുകളില്‍ വന്നു കഴിഞ്ഞവ വാരികക്കായി എടുക്കേണ്ട എന്നൊരു പക്ഷമുണ്ട്. പക്ഷെ എനിക്കതിനോട് യോജിപ്പില്ല. മാതൃഭൂമിയിലെ ബ്ലോഗാന ചെയ്യുന്നത്  അത് തന്നെയല്ലേ? ബ്ലോഗ്‌ വായിക്കാത്തവര്‍ ആയിരിക്കും കൂടുതല്‍. എന്തായാലും തിരക്കൊഴിയുമ്പോള്‍ മലയാള നാടിന്നായും എഴുതാന്‍ സമയം കണ്ടെത്തണം. '

ഞാന്‍: 'ശ്രീ കൊ.എന്താ, ഇപ്പോള്‍ പത്രാധിപര്‍ ആണോ?'
സ.കൊ.: 'ഒന്നും പറയണ്ട സുഹൃത്തെ. പത്രാധിപ സമിതിയില്‍ ഒരു 'കൂ ദാത്ത'.. ഒരു കൊട്ടാര വിപ്ലവം. അകത്തെ കാളി പുറത്ത്, പുറത്തെ ദാസന്‍ അകത്ത്, തൂണും ചാരി നിന്നവന്‍ ലീവില്‍. ഒടുക്കം ഞാന്‍ ഫയറിംഗ്  റേഞ്ച് ല്‍..'
ഞാന്‍: 'മുന്‍ പ്രവര്‍ത്തി പരിചയം വല്ലതും കാണും.'
സ.കൊ. 'ഉവ്വ്, ഉവ്വ്. എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്നു.'
ഞാന്‍: 'എന്‍ സി സിയില്‍ വല്ല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നോ.?'
സ.കൊ: 'ഇല്ല. ഫയറിംഗ് ഉണ്ടായിരുന്നു. തോക്ക് കൊണ്ടും, നാവു കൊണ്ടും.'
ഞാന്‍: (ആത്മഗതം) 'എന്റിഷ്ടാ, എന്നെയല്ലാതെ  വേറെ ആരെയും കിട്ടീലെ.' (പ്രകാശം) 'ശ്രമിക്കാം. ബാങ്കില്‍ ആയിരുന്നത് കൊണ്ട് ലക്ഷ്മി ദേവി ആയിരുന്നു അധിക സമയവും കൂട്ട്. സരസ്വതി ഇണങ്ങി വരുന്നതെ ഉള്ളു.' 
സ.കൊ.:   ''തിരുവില്വാമല' സരസ്വതിയമ്മയുടെ കടാക്ഷം വേണ്ടത്രയുണ്ട്---:))'
ഞാന്‍: 'ചെമ്പ് കാലണ പോളിഷു ചെയ്തു കുതിരപ്പവനാനെന്നു പറഞ്ഞു രാത്രി തടി തപ്പിയ പയ്യന്‍ പഠിപ്പിച്ച ഓരോ വികൃതികള്‍. എന്നാല്‍ എല്ലാം പറഞ്ഞ പോലെ. ശേഷം മുഖദാവില്‍' (ഫേസ് ബുക്കില്‍)

അന്നങ്ങനെ പിരിഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. പ്രൊഫൈലിലെ ഫോട്ടോയില്‍ തല മുഴുവന്‍ നരച്ചിരിക്കുന്നു. ഹ്രസ്വ കാല ഓര്‍മ്മയും ദുര്‍ബലമായിരിക്കും. ഇതൊക്കെ ഇപ്പോള്‍ തന്നെ മറന്നിട്ടുണ്ടാവും. ആ വിശ്വാസത്തിന്നു തികച്ചും  ഒരാഴ്ച ആയുസ്സുണ്ടായിരുന്നു.
മാര്‍ച്ച് 18
സ.കൊ:
  'വാരികയുടെ കഴിഞ്ഞ ലക്കത്തിനും ചില എഴുത്തുകാരെ ശ്രീ.---- നിര്‍ദ്ദേശിച്ചിരുന്നു -അവര്‍ക്കും നേരത്തെ requests പോയിരുന്നു - ഇത്തവണ താങ്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞ് മൂപ്പരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ആ ആവര്‍ത്തമാനത്തിന്‍റെ രസത്തില്‍ അങ്ങനെ എഴുതിയെന്നു മാത്രം --അതൊരു ദു:സ്വാതന്ത്ര്യമായി തോന്നിയോ? '
ഞാന്‍: (ആത്മഗതം) 'ഇയ്യാള്‍ പുലിയാണ്. പ്രായോഗിക മനശാസ്ത്രവും, വിപണന തന്ത്രവും ഒക്കെ ഹൃദിസ്ഥം.; (പ്രകാശം) ' തീര്‍ച്ചയായും ഇല്ല. എന്റെ കമ്മന്ടു വായിച്ചപ്പോള്‍ അങ്ങിനെ തോന്നിയോ?. എങ്കില്‍ ക്ഷമാപണം. 'ഇട്ടില്‍ കട്ടിലായും, പുലി പൂസികനായും, ദംശനം സ്പര്‍ശനമായും' സംഭവിക്കാവുന്ന കാലമാണ്. അല്ലെങ്കില്‍ 'അഭിസാരിക കറിവേപ്പിലയായും'. സരസസ്വതിയോട് ലോഹ്യമില്ലാത്തത് കൊണ്ട് അവള്‍ 'നിത്യത്വം' 'നിദ്രത്വം' ആക്കി മാറ്റിക്കളയും ചിലപ്പോള്‍. തെറ്റിദ്ധരിക്കരുത്.https://s-static.ak.facebook.com/images/blank.gif'
സ.കൊ.  ക്ഷമാപണം തള്ളിക്കളഞ്ഞിരിക്കുന്നു -:)) മുകളില്‍ എഴുതിയിരിക്കുന്ന ഈ comment ഒന്നുമതി എഴുത്തിനെ വിലയിരുത്താന്‍ -ഇന്നല്ലെങ്കില്‍ നാളെ --പഴയ പരസ്യത്തില്‍ പറഞ്ഞ പോലെ 'നാന്‍ കാത്തിര്പ്പേ ന്‍!'
ഞാന്‍ വിചാരിച്ചു, സംഗതി കുഴഞ്ഞു. 'ആറട്ടെ കഞ്ഞി ആറു മാസം' എന്ന് പറഞ്ഞ പിശുക്കനോട് 'ഊന്നട്ടെ ചന്തി പന്തീരാണ്ടു' എന്ന് പറഞ്ഞ അറു പിശുക്കന്റെ ശിഷ്യനാണ് സ.കൊ. തപ്പിക്ക മുടിയാത്. യമന്‍ തമിഴിലും കൊലയാളിയാണ്.
ഞാന്‍: 'എങ്കള്ക്കും 
 കാലം വരും, കാലം വന്താല്‍..... ..' (ആത്മഗതം) 'ഉടന്‍ മുങ്ങും.'
സ.കൊ.:
... വാഴ്വ് വരും ---വാഴ്വ് വന്താല്‍ അനൈവരെയും വാഴ കൃഷിയിലേയ്ക്ക് നയിക്കും' --- (ആത്മഗതം) 'കളി കയ്യിലിരിക്കട്ടെ മോനെ.'
സഖാവ് കൊത്തനൂര്‍  ഈ റൌണ്ടില്‍ തന്നെ അടിച്ചു ഫ്ലാറ്റ് ആക്കി എന്ന തിരിച്ചറിവില്‍ ഒരു വളിപ്പന്‍ ചിരിയോടെ ഞാന്‍  പറഞ്ഞു:
ഞാന്‍: 'ഹ, ഹാ ഹാ. 
കാറ്റ് വീഴ്ച ശ്രദ്ധിക്കണം.'
സ.കൊ.വിന്റെ ഓര്മക്ക് ഒരു കുഴപ്പവും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഭീതിയുടെ ദിനങ്ങള്‍ ആയിരുന്നു അവ എനിക്ക് എന്ന് പ്രതെയ്കം പറയേണ്ടതില്ലല്ലോ.
അടുത്ത മിസ്സയില്‍ മന്ഗ്ലിഷില്‍ ആയിരുന്നു:
ഏപ്രില്‍ 15
സ.കൊ.' മലയാളനാട് വാരികക്ക് വേണ്ടി എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചോ? വാരികയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം സൗകര്യം പോലെ അതിനെ ബ്ലോഗീകരിക്കാമല്ലോ.'
ഞാന്‍:  (ആത്മഗതം) 'മോനെ, രാജു , നിനക്കായി ഒരു വാതിലും തുറന്നിരിക്കുന്നില്ല. പതിനാലു നായയും പുലിയും കളിയില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു.' വംഗ സിലിമാക്കളി ' ബാഘ് ബന്ധി ഖേലാ'യിലെ ഉത്തം കുമാറാണ് ഇപ്പോള്‍  നീ . തപ്പിക്ക മുടിയാത്.  (പ്രകാശം)  'ശ്രമിക്കാം. ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്ന് അറിയാമല്ലോ.എന്തെങ്കിലും ചവര്‍ എഴുതി അയക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെയിരിക്കെ വല്ലതും സംഭവിച്ചേക്കാം. നാട്യം ഒന്നുമല്ല.'
സ.കൊ : 'ഇവിടെ കണ്ടിട്ടുള്ളതോന്നും ചവറല്ല. താന്കള്‍ എഴുതുന്ന രീതിയും അവയ്ക്ക് സ്വീകരിക്കുന്ന വിഷയങ്ങളും എന്നും  നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു 'കോഴി' ഫാന്‍ ആണ്. '(ആത്മഗതം) 'തന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്. വേല വേലായുധനോടോ?' 
ഞാന്‍: 'മലയാളനാട് വാരിക നന്നാകുന്നുണ്ട്.' (ആത്മഗതം) 'താനെത്രത്തോളം പൊങ്ങും എന്നറിയണമല്ലോ. 
      
     'സ.കൊ: 'എല്ലാം ഒരു കൂട്ടം ഉത്സാഹികളുടെ വിയര്‍പ്പ്.' (ആത്മഗതം) മനസ്സില്‍ വെച്ചാല്‍ മതി. "വിനയം കൊത്തനൂര്‍ കുത്തക." 
     
     ഞാനും വിചാരിച്ചു. ഒരുത്തന്‍, അയാള്‍ പത്രാധിപനും മാന്യനും ആയിരുന്നാല്‍ പോലും, കാലം മോശമാവുമ്പോള്‍ ബുദ്ധിയും വിപരീതമാവും. സ്വര്‍ണമാന്‍ അസംഭവമാണെന്നറിഞ്ഞിട്ടു കൂടി ഒരു പെണ്‍കോന്തന്‍ അതിന്നു പിന്നാലെ ഓടിയില്ലേ? എന്റെ പെന്നു കൊണ്ടാണ് ഒരാളുടെ പത്രാധിപ ജീവിതാന്ത്യം എന്ന് നോസ്ട്രഡാമസ് പ്രവചിചിട്ടുന്ടെന്കില്‍ അങ്ങിനെ തന്നെ സംഭവിക്കട്ടെ. 
     
      അനിവാര്യതയെ കുറിച്ചുള്ള ഈ തത്ത്വ ചിന്തകളെല്ലാം മനസ്സില്‍ കറങ്ങി നടന്നിട്ടും, എഴുതുവാനായി പെന്നെടുത്തപ്പോള്‍ 'off with his head' എന്ന് എഴുതാന്‍ പോകുന്ന ഒരു പ്രതീതി ആയിരുന്നു. പിന്നെ തോന്നി 'Comma kills a person' എന്നാണല്ലോ നാട്ടുനടപ്പ്. രക്ഷപ്പെടാന്‍ വല്ല കോമയും  സഖാവ് അടിച്ചു മാറ്റിക്കാണും . എന്തൊക്കെയോ എഴുതി ഈമെയിലില്‍ സ.കൊവിന്റെ അകപ്പെട്ടിയില്‍ നിക്ഷേപിച്ചു. 

     ഏപ്രില്‍ 20
     സ.കൊ: ' സാഹിത്യം  ഒന്ന് കോപി ചെയ്തു എന്റെ ഈമെയിലിലേക്ക് അയക്കാമോ?'
     ഞാന്‍: ' സംഭവം കുറച്ചു നേരമായി താങ്കളുടെ അകപ്പെട്ടിയില്‍ വിശ്രമിക്കുന്നുണ്ട്'.
     കുറച്ചു സമയത്തിനു ശേഷം:
     സ.കോ: 'കിട്ടിയും വായിച്ചും ബോധ്യപ്പെട്ടു. വാരികക്ക് അയച്ച് കൈ കഴുകി.'
ഞാന്‍: (ആത്മഗതം)  ' കൈ കഴുകിയത് നന്നായി, പിലാത്തോസ്. ഞാന്‍ അത് ആദ്യം ചെയ്തതാണ്. (പ്രകാശം) ഞാന്‍ ഒരു ദൂര യാത്രക്ക് പോകുകയാണ്. 
     സ.കൊ: 'അതെയോ. ഈമെയിലില്‍ സമ്പര്‍ക്കം പുലര്‍ത്താം.' (ആത്മഗതം) 'ഓന്ത് ഓടിയാല്‍ ഏതു വരെ ഓടും '
     ഞാന്‍: 'ഇനി ഒരു കഥാ പ്രസംഗം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല'.
സ.കൊ: ' സാരമില്ല. ഞാനും പത്രാധിപ സ്ഥാനം ഒഴിഞ്ഞു. താങ്കള്‍ക്കു എഴുതിയ പോലെ പലര്‍ക്കും എഴുതിയിരുന്നു. താങ്കള്‍ക്കു മനസ്സിലാവില്ല ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.'
     ഞാന്‍: ' എന്നിട്ട് പലരും കൃതികള്‍ അയച്ചു തന്നോ?'
     സ.കൊ: ' ധാരാളം. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. താങ്കളുടെ കൃതി ചവറു തന്നെയാണ്. വെറുതെ  ക്ഷണിച്ചു വാങ്ങിയ ഒരു ക്ഷണനം.'


     


   


സ 




      

Tuesday, May 1, 2012

മാലിന്യം 


(Published in Malayalanatu Vol 3 Issue 6)
(ഉത്തരവാദിത്വ നിഷേധം: താഴെ വിവരിക്കുന്ന സംഗതികള്‍/സംഭവങ്ങള്‍ ഒരു ആദരച്ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍,  ദിവാസ്വപ്നരോഗം ബാധിച്ച ഒരാളുടെ ഓര്‍മകളാണ്. കുറെ സ്വപ്നം  ;കുറച്ചൊക്കെ യാഥാര്‍ത്ഥ്യം . ദിവാസ്വപ്ന സമയത്ത് amigdala, hippocampus തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങളില്‍ തെളിഞ്ഞു കണ്ട രൂപങ്ങള്‍ക്കും, സംഭവങ്ങള്‍ക്കും ആരോടെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തികച്ചും ആകസ്മികമാകണമെന്നില്ല.പ്രസ്തുത ഭാഗങ്ങള്‍ക്ക് സ്വയം ഭരണ അവകാശമുണ്ട്. സാദൃശ്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്ത്വം സാമ്യം തോന്നുന്ന  കക്ഷികളുടെതാണ്. )

കഥ തുടരുന്നു:
സാഹിത്യ ചന്തയുടെ പടി കടക്കുമ്പോള്‍ സമയം കിറുകൃത്യം വൈകുന്നേരം അഞ്ചു മണി.
ഏതോ ഒരു ഓട്ടു കമ്പനിയില്‍ നിന്നും സൈറന്‍ മുഴങ്ങി.
കമ്പനി പണ്ടേ നിലച്ചു  പോയി എങ്കിലും ചൊട്ടയിലെ ശീലം ഇലക്ട്രിക് ക്രിമിറ്റൊറിയത്തിലെ അവസാനിപ്പിക്കു എന്ന് കമ്പനിക്ക് ഒരു വാശി. വാശി കൊണ്ട് ഏതായാലും നാശം വേണ്ടി വന്നില്ല. അതിന്നു മുന്‍പേ വിപ്ലവം ചെടുക്കനെ വന്നു കമ്പനി പൂട്ടിച്ചു. ഇപ്പോള്‍ സൈറന്‍ മാത്രം.
ചന്തയുടെ ഗേയ്റ്റില്‍  വിലങ്ങനെ ബാനറുകള്‍.
അടുത്ത ഒരാഴ്ച പോസ്റ്റ്‌ മോഡേണ്‍ കവികള്‍ അങ്ങോട്ടും ഇങ്ങോട്ടും, തലങ്ങും വിലങ്ങും കൊടുക്കുന്ന അവാര്‍ഡുകളുടെ അറിയിപ്പുകള്‍.
നായര്‍ എഴ്ത്തച്ചന്നും, എഴ്ത്തച്ചന്‍ നായര്‍ക്കും, ഇരുവരും ചേര്‍ന്ന് നസറാണിക്കും, റവറിന്റെ വില കൂടിയത് കൊണ്ട് നസ്രാണി ഒറ്റയ്ക്ക് ഈഴവ-നായര്‍ കവികള്‍ക്കും അവാര്‍ഡ് കൊടുക്കുന്ന കൊലവരി ഡി. എല്ലാത്തിന്നും മിനിമം ഒരു മന്ത്രി, എഴ്ത്തു ചന്തയിലെ അട്ടിമറി തൊഴിലാളി യുണിയനിലെ ഒരു ഭാരവാഹി സാക്ഷി. ചുരുക്കത്തില്‍ സംഭവ ബഹുലമായ ഒരു  വരും ആഴ്ച.
കോയമാര്‍ അവാര്‍ഡുകള്‍ പാണക്കാട് നിന്നും മേടിച്ചു കൊള്ളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്ന് ശ്രുതി.
അകത്ത് കടന്നു.
 മാവിന്റെ ചുവട്ടില്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് സാഹിത്യ ചര്‍ച്ച നടക്കുന്നുണ്ട്. അട്ടിമറി കൂലി ആണ് പ്രശ്നം.
വിദേശ പുസ്തകങ്ങളില്‍ ചുമത്തിയ നികുതി അവയുടെ ലബ്ധിയെയും തദ്വാര പുതിയ മലയാള കവിതകളുടെ ഉല്പാദനത്തെയും  ബാധിക്കുന്നുണ്ടെന്ന് ഒരു താടിക്കാരന്‍. 'ആഡിയന്സി'ല്‍ പെട്ട മറ്റു രണ്ടു ക്രാന്ത ദര്ശികള്‍ ആകാശത്തില്‍ നോക്കി വരും കാലത്തെ ഭാവനയില്‍ കണ്ടു കൊണ്ട് നിന്നു. ചില്വാനത്തിന്നു സ്കോപ്പ് കുറയുന്നുണ്ടോ എന്ന് ഒരു ഭയം, ചില്ലറ പേടി. ഒരു ചില്ലറ ക്ഷാമം. ഉത്പാദന ഘടകങ്ങള്‍ സവര്‍ണ-ബൂര്‍ഷ്വാ-സാമ്രാജ്യ ശക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നുള്ള തിരിച്ചറിവ്. വിപ്ലവകാരികള്‍ മനസ്സില്‍ ഒരു ഇന്ക്‌ിലാബ് സിന്ദാബാദും, മൂന്ന് ഈശോ, മറിയേ, ഔസേപ്പും വിളിച്ചു. മേമ്പൊടിക്ക് വടക്കുനാഥന്നു ഒരു പുഷ്പ്പാന്ജലിയും  നേര്‍ന്നു.

തന്നാല്‍ കഴിയുന്ന കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കി, തല തല്ലി ഉറഞ്ഞു ചിരിച്ചു സ്ഥലം കാലിയാക്കിയ ഒരു തിരുവില്വാമലക്കാരനെ ആദരിക്കലാണ് അന്നത്തെ കൊലവെറി. പക്കാ മേളത്തിനു  രണ്ടു പദ്മശ്രീകള്‍ , ഒരു ചാക്യാര്‍ , മന്ത്രി ഒരു തരം, പിന്നെ ഒരു തിരുമേനി, തിരുമേനിയെ കൂടാതെ വേറെ രണ്ടു എഴുത്ത് തൊഴിലാളികള്‍, എഴുത്ത് ചന്ത ഭാരവാഹികള്‍. അങ്ങിനെ നീളുന്നു  ആദരത്തിന്റെ വാദ്യക്കാരുടെ പട്ടിക.  തിരുമേനിയാണ് മേള പ്രമാണി.  കൃത്യം അഞ്ചു മണിക്ക് ആദരം തുടങ്ങുമെന്ന് നോട്ടീസ്.
ആദരത്തിന്റെ ഭാഗമായി വിദൂഷകന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ഒരു സഹ എഡിറ്റര്‍ക്ക് മന്ത്രി സമ്മാനിക്കും. പത്രങ്ങളെ പോലെ നല്ല ഹാസ്യ കൃതികള്‍ ഇപ്പോള്‍  ഇല്ല എന്നായിരുന്നു അനുസ്മരണ സമിതിയുടെ ഉറച്ച വിലയിരുത്തല്‍ .
ഹാളില്‍ പ്രവേശിച്ചു.
അരങ്ങു മേക്കെ ദിക്കിലേക്ക് മാറ്റി, കിഴക്ക് ദര്‍ശനമാക്കിയിരിക്കുന്നു . വിപ്ലവ പാര്‍ട്ടി അനുകൂലികളായ മുന്‍പത്തെ യുണിയന്‍കാരുടെ പണിയാണ്. അണികളില്‍ പലരും കരള്‍ സംബന്ധമായ അസുഖം കൊണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കിയപ്പോള്‍ അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ട പരിഹാരമാണ്. അരങ്ങിന്റെ സ്ഥാനം മാറ്റണം. സര്‍പ്പ കോപ ശമനത്തിന്നു ജെഫ് കോര്‍ബിനും, വിറ്റാക്കാര്‍ക്കും നൂറും പാലും;  അനുശോചന ചിലവുകള്‍ കുറക്കണം.
ഹാളില്‍ .
മുന്‍ നിരയില്‍ പരേതനായ വിദൂഷകന്റെ പത്നി. ഒന്ന് രണ്ടു ബന്ധുക്കള്‍  അടുത്തു തന്നെ ഒരു വനിതാ  പദ്മശ്രീ. കുറച്ച മാറി മേള പ്രമാണി  തിരുമേനി. ഇനിയും എഴുതി തെളിയാത്ത ഒന്ന് രണ്ടു എഴുത്ത് തൊഴിലാളികള്‍. ഒരു അനുസ്മരണ സമിതി ഭാരവാഹി. കഴിഞ്ഞു. ബാക്കി കലാകാരന്മാരും പൗരാവലിയും എത്തിയിട്ടില്ല. പൌരാവലി മന്ത്രിയുടെ ഒപ്പമേ വരുള്ളൂ. പൌരാവളിയെ കിട്ടാന്‍ വേണ്ടിയാണല്ലോ നീചന്മാരെ ക്ഷണിക്കുന്നത്.
അനുസ്മരണ ഭാരവാഹി പരിചയ ഭാവത്തില്‍ ചിരിച്ചു. ചങ്ങാതിയെ എവിടെ വെച്ചും കണ്ടിട്ടില്ല. ഒരു ഓണ്‍ മാന്‍ അനുസ്മരണ സമിതിയാണെന്നു തോന്നുന്നു. പ്രഥമ അവാര്‍ഡ്‌ അവസാനത്തെ അവാര്‍ഡ്‌ ആവാനാണ് സാധ്യത.
മൂന്നാം നിരയില്‍ പുറത്തേക്കുള്ള വാതിലിന്നടുത്തു ഒരു സീറ്റ്‌ തരാക്കി. ചുമരുകളില്‍ തൂങ്ങി കിടക്കുന്ന പരേതന്‍മാരെ അലസമായി ഒന്ന് കണ്ണോടിച്ചു നോക്കി. ഒരു മുക്കില്‍ വിദൂഷകന്‍ തൂങ്ങി നില്‍പ്പുണ്ട്. ആദരത്തിന്നു വേണ്ടി വേറെ ഒരു ഫോട്ടോ അരങ്ങില്‍ ഒരു കസേരയുടെ കാലില്‍ ചാരിവെച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വല്ലാതെ ചിരിച്ചത് കൊണ്ടാണോ എന്നറിയില്ല, പടത്തിലെ ചിരിക്ക്  ഒരു തെളിച്ച കുറവ്.
ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു ചെറിയ മയക്കം. പിന്നീട് കണ്ടതെല്ലാം പകുതി അടഞ്ഞ കണ്‍ പോള കള്‍ക്കിടയിലൂടെയാണ്. അത് കൊണ്ട് ഇനിയുള്ള വിവരണത്തിന്നു മുകളിലെ ഡിസ്ക്ലൈമര്‍ ബാധകം.
പിന്നീട് എപ്പോഴോ മറ്റേ പദ്മശ്രീയും എത്തി ചേര്ന്നു. തറവാടി ആരെയും ഉപദ്രവിക്കാതെ അഞ്ചാം വരിയില്‍ ചെന്നിരുന്നു. ചാക്യാരെ ആരോ പിടിച്ചു ഒന്നാം നിരയില്‍ ഒരു  മൂലക്കിരുത്തി.
പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞു. പരേതന്‍മാരുടെ പടങ്ങളില്‍ പണ്ട് പഠിപ്പിച്ച ബാലകൃഷ്ണ വാരിയരുടെ പടം തിരയുകയായിരുന്നു. കാണാനില്ല. മറ്റു പരേതന്മാര്‍ ഇരച്ചു കയറിയപ്പോള്‍  ചങ്ങാതിയെ വേറെ എങ്ങോട്ടോ നാട് കടത്തിയിരിക്കാം.
തിരുമേനിക്ക് താമസം കാരണം ഒരു ചെറിയ പൊറുതി മുട്ട് ഉണ്ടായി എന്ന് തോന്നുന്നു. അദ്ദേഹം  മുണ്ട് മാടി കുത്തി ഒന്ന് രണ്ടു ചാല്‍ നടന്നു. പിന്നെ ഭാരവാഹിയോടെ ചോദിച്ചു.
'തുടങ്ങല്ലേ'
ശൂന്യമായി കിടക്കുന്ന ഹാളിനെ നോക്കി ഭാ. വാ പറഞ്ഞു.
'ഒരു പത്തു മിനുട്ട് കൂടി മന്ത്രിയെ കാക്കാം സര്‍'
'അതൊക്കെ മതിയെടോ. നമുക്ക് തുടങ്ങാം'. പുരാതന ജന്മി പറഞ്ഞു. പ്രമാണി  വൈകുന്നേരം സൂര്യനെ പിടിച്ചു താഴ്ത്തി കെട്ടുന്ന ഗ്രൂപ്പില്‍ പെടുമെന്ന് തോന്നുന്നു. അസാരം ജലസേചനം പതിവുണ്ടായിരിക്കും.
'ശരി സര്‍. പരിപാടിയിലെ ആദ്യത്തെ ഇനം ഉടനെ തുടങ്ങി കളയാം'.
ഭാ.വാ ആരോടോ എന്തൊക്കെയോ കുശു കുശുത്തു. ഒരു പെണ്ണും പിള്ളയും ഒരു വയലിനും, തബലയുമായി രണ്ടു ആണുങ്ങളും എഴുനേറ്റു.
അരങ്ങത്തു.
ഭാ.വാ. പറഞ്ഞു. 'സുഹൃത്തുക്കളെ. ഇന്നത്തെ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ മുസിക്‌ തെറാപ്പി സെഷന്‍.'
അതോട് കൂടി പെണ്ണും പിള്ള തൊള്ള തുറന്നു, തലമുടി മിനിട്ടിനു മൂന്നു പ്രാവശ്യം  എറിഞ്ഞു സെറ്റാക്കി . ചികിത്സ ഹിന്ദിയില്‍ ആയിരുന്നു. അര മണിക്കൂര്‍ വാദ്യങ്ങളുടെ അകമ്പടിയോടെ കൂകി തെളിഞ്ഞ ശേഷം സദസ്സില്‍ ചികിത്സ ഫലിക്കാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് നോക്കി, തീര്‍ച്ചപ്പെടുത്തി. അടുത്ത ഇനം മുഖ്യ തെറാപ്പിസ്റ്റ്‌ ആയ വയലിന്‍ കാരെന്റെതായിരുന്നു.. തുടക്കം ശരിക്കും വയോലെന്റ്റ്‌ ആയിരുന്നു. അദ്ദേഹം വേഗം അവസാനിപ്പിച്ചോട്ടെ എന്ന് വിചാരിച്ചു പാട്ടിന്റെ അവസാനത്തില്‍  കൈ അടിച്ചു . അത്  ഒരു വമ്പന്‍ തെറ്റായി പോയി. വീണ്ടും ഊര്‍ജം സംഭരിച്ച അദ്ദേഹം വയലിന്‍  വായിച്ചു വായിച്ചു തകര്‍ത്തു.
സമയം ഏഴു മണി.
മന്ത്രി എത്തിയിട്ടില്ല. മേള പ്രമാണിയുടെ നിര്‍ബന്ധം കാരണം വന്ന പക്കാ മേളക്കാരെയെല്ലാം ആട്ടി തെളിച്ചു സ്റെജില്‍ കയറ്റി. കസേരയുടെ കാലില്‍ വിശ്രമിച്ചിരുന്ന വിദൂഷകന്റെ പടം ഒരു സ്ടൂളില്‍ കയറ്റി. പുക പിടിച്ച ഒരു നിലവിളക്കില്‍ എണ്ണ  ഒഴിച്ചു തിരികള്‍ ഇട്ടു വിദൂഷകന്റെ പത്നിയെ കൊണ്ട് തിരി തെളിയിച്ചു. പിന്നെ ചാക്യാര്‍,  പദ്മ ശ്രീകള്‍, മേള പ്രമാണി തുടങ്ങിയവര്‍.മറ്റു രണ്ടു എഴുത്ത് തൊഴിലാളികള്‍ വേറിട്ട കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയ്ക്ക് ആദരം മറന്നു പോയി എന്ന് തോന്നുന്നു. രണ്ടും മുങ്ങി.
ചന്തയുടെ പ്രതിനിധി സ്വാഗതം പറഞ്ഞു. പരേതനായ വിദൂഷകന്‍ ഒരു പ്രസംഗവും രണ്ടു മിനിട്ടില്‍ അധികം ചെയ്യാറില്ലെന്നു പറഞ്ഞ്, തിരുമേനി തന്റെ  പ്രസംഗം രണ്ടു മിനിട്ടില്‍ അവസാനിപ്പിച്ചു. Right on cue മന്ത്രിയും പരിവാരങ്ങളും പ്രത്യക്ഷപ്പെട്ടു. ഹാള്‍ നിറഞ്ഞു കവിഞ്ഞു. 
മന്ത്രവാദം.
താമസിച്ചു വന്നതിനു ഒരു കാരണവും പറയാതെ, വേദിയില്‍ വന്നെത്തുവാന്‍ എന്തെല്ലാം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു എന്ന് മന്ത്രി. ഒരു കുറ്റ ബോധം തോന്നി. പിന്നെയും  എന്തൊക്കെയോ പറഞ്ഞു. പുസ്തകങ്ങള്‍ ഒന്നും വായിക്കാറി ല്ലെന്നു പറഞ്ഞു. സുഹൃത്തും ഒരു പത്രത്തിന്റെ സഹ പത്രാധിപരുമായ ഒരാള്‍ക്കാണ് പുരസ്കാരം എന്നത് കൊണ്ട് മാത്രം വന്നതാണ് എന്ന് പറഞ്ഞു. ജന സേവനം ചെയ്യുന്നവര്‍ക്ക് പുസ്തകം വായിക്കാന്‍ സമയം എവിടെ എന്നും ചോദിച്ചു.
പുറകിലെ വാതിലിലൂടെ രക്ഷപ്പെട്ടു. ചന്തയുടെ ഗൈറ്റ് കടന്ന ശേഷം കയ്യില്‍ നുള്ളി നോക്കി. ദുസ്വപ്നം ഒന്നും അല്ല. 
പിറ്റേ ദിവസം.
ദിവസത്തെ പത്രത്തില്‍ പ്രൌഡ ഗംഭീരമായ ചടങ്ങിനെ കുറിച്ച് വായിച്ചപ്പോള്‍ ശേഷിച്ച സംശയവും തീര്‍ന്നു.
വൈകുന്നേരം അമ്പല പറമ്പില്‍ നടക്കാനിറങ്ങി. തെക്കേ ഗോപുര നടയില്‍ എത്തിയപ്പോള്‍ ഒന്ന് രണ്ടു ബെഞ്ചും മേശകളും കുറച്ചു ചെറുപ്പക്കാരും. കണ്ടപ്പോള്‍ ഒരു അപരിചിതത്വവും തോന്നിയില്ല. തലേ ദിവസത്തെ ആദരത്തിന്റെ ഭാരവാഹി.
തെറപ്പിസ്ടുകളെ എവിടെയും കണ്ടില്ല. അമ്പലത്തിലെ ലൌഡ് സ്പീക്കറിലൂടെ വേണ്ട തെറാപ്പി ഒഴുകി വരുന്നുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജനമാണ് പുതിയ ദൌത്യം.
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'പുസ്തക ചന്തയിലെ പരേതന്മാരുടെ പഴയ പടങ്ങള്‍ മാലിന്യങ്ങളില്‍ പെടുമോ? '
ആരെയാണാവോ ആദരിക്കുന്നത്.



Sunday, March 18, 2012

A Rebel without a Cause




“When I am dead you’ll find it hard, said he.

To ever find another man like me.
What makes you think as I suppose you do,
I’d ever want another man like you!”
~ Eugene Fitch Ware
(1841-1911)




He was a compulsive 'emailer'. And he had an impressive contact list. Interesting emails received from his contacts and anecdotes ferreted out from his colourful past used to be forwarded to each one in his contact list regularly. He seems to have had an unofficial Certification Board categorising his mails into 'U' 'R' or "A' category. This was necessary as his correspondents included from the very young to the very old.  The last email I received was on 3rd March 2012 and contained fading black and white photographs of Rail Engines from the S.I.R days.
All his emails used to have a quote at the foot of the message. Sometimes it varied but mostly it was:
"You just live and die; the rest is trash."
Not in the last few mails though. 
He lived; and now he is dead. 
'നീണ്ട മൂക്കും മെല്ലിച്ച ദേഹവുമുള്ള സുന്ദരന്‍ ശിന്ന പയ്യന്‍' 
 'ദിസ്‌ ഫ്രണ്ട് ശിന്ന പയ്യന്‍ ' എന്ന് ഹിപ്പിനിക്ക് പയ്യന്‍ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ 'പയ്യന്‍ സാര്‍ മൈ ഗുരു' എന്ന് തലകുലുക്കി സമ്മതിച്ച തലമുറിയന്‍. 
കഥാവസാനത്തില്‍ മടിക്കുത്തില്‍ നിന്നും മിന്നല്‍ വേഗത്തില്‍ ലൈഫ് ബോയ്‌ സോപ്പെടുത്തു ഹിപ്പിനിക്ക് കൊടുത്ത വത്സല ശിഷ്യന്‍. (ഹിപ്പിനി. വി.കെ.എന്‍.)

Certainly he lived. 
He is dead now. 
He died yesterday in his son's apartment in UAE. He had gone there on a visit, a week ago.

I knew him since our school days. He was a couple of years senior to me in school. In those days when everyone knew everyone  else, he was Achath Gopalan Nair's son.  Younger brother of Devidasan ,Vijayan  and Sivadas. He was a class mate of my eldest brother. 
I don't think he played any team game.  Students of NSS KPTHigh School, Ottapalam in those days used to play  baseball (with a soft ball),hockey, besides football, volley ball etc. I do not remember having seen him in the playing fields. He left for Calicut for his college education. Devagiri College took him in. 
I do not know much about his Devagiri College days. Knowing him, I do not think it could have been all smooth sailing. He became part of Ottapalam life again when he came back after graduation. In those days, the Head Cashier State Bank of India could offer appointment in the Bank as cashier. The Head cashier assumed personal responsibility for the Cash dept and that personal responsibility gave him the right to chose the cashiers he wanted. Achath Gopalan Nair's son's antecedents could not be faulted and Mukundan joined the Shoranur branch of SBI as a cashier.
By the time I had joined Victoria College but nevertheless used to receive news of him. Besides making life miserable for the officers, he had engineered a 'pen down' strike at Shoranur branch. He had also befriended V.K.N who was a bigger hellion both in physical proportions and the range of 'activities'. In a write up which appeared in one of the news papers immediately after Sri Azheekode's death (Azheekode was his professor in Devagiri college) with the caption 'പ്രിയപ്പെട്ട ശിന്ന പയ്യന്നു ഇത് ജനുവരിയുടെ മറ്റൊരു നഷ്ടം.....'( VKN also died in one January, some years ago) the author recollects that during the strike days VKN sent a letter to Mukundan: "പ്രിയ ശിന്ന പയ്യന്‍. അപമര്യാദയായി പെരുമാറിയ കാഷിയന്‍ ആര്‍? മറ്റു പത്തൊന്‍പതു നീചന്‍ മാരെയും നമ്മുടെ ധാര്‍മിക പിന്തുണ അറിയിക്കുക."
He was a quintessential rebel. He couldn't resist the temptation of tilting his lance at every windmill he saw, which he imagined were dragons to be subdued . During one of the agitation days, he locked up the Branch Manager and the Officers inside the branch and disconnected the electricity and telephone lines. They were trapped inside the branch for a whole night. He used the RTI Act widely, complained about the BSNL, the Railways and did not spare his own Bank or his colleagues. He met with limited success as the grievances were many a time imaginary or even frivolous. He did not particularly want to succeed either and seldom followed up his efforts to their logical end. The very gesture of defiance satisfied him. 
But he left behind bitterness too. He antagonised all his brothers. And quite a few of his colleagues. I do not know whether he succeeded in developing any abiding friendship. He was like Jonas Cord of Carpetbaggers, a book he liked,  disagreeable for no reason, unpredictable. Yet he had a robust sense of humour and was well read.
The last time I met him was about a year ago. He was an in patient in Mother hospital. Close friendship with Bacchus had started taking its toll. He used to drink everyday but I never saw him drunk. The fatty liver had turned cirrhotic. He gave up liquor.
A week before he left for UAE, his pet dog died. It has been his friend for the last so many years when he drifted apart from his brothers and close relatives and few friends. Possibly he may have felt that they have all abandoned him. It is doubtful whether he saw any fault in his own make up. He may have felt that his last, true friend had abandoned him. He brooded on its death.
He was 67 on 3rd March. He sent photos of the celebration at his son's house to some of his correspondents. I was not among them. I am told he was cremated in UAE yesterday.
The prodigal will not be returning. 
All the rebellion in him  has subsided.
Certainly he lived. 
And now he is very dead.
Rest of it is trash.
Or ash. 
Possibly his children will be bringing it back for the dried up Bharthapusha to receive it.
 Trash to trash. Ashes to ashes.
Life goes on. 





Thursday, March 15, 2012

Close Encounter of the Ayyappan Kind

On 17th Jan 2012, I left New Delhi after a stay of almost two weeks. Good bye to West Inn. Good bye to buffet breakfasts and dinners. Good bye to the suits and neckties and the bitter cold. Good bye to formal, soulless, tiring, hypocritical greetings to all and sundry:  'How are you today' 'I am fine" 'Have a nice day'..


It was a morning flight departing New Delhi at 7.00am. I had originally booked for an Air India flight but changed it to Spice flight as there was a strike threat by Air India staff, which was not unusual. Kingfisher flights were in total disarray.Vijay Mallya was finally succeeding in squandering away completely the immense fortune built up by his father from his liquor business.


The Spice flight, after a stop at Hyderabad, was supposed to reach Kochi. by around 11.00am. Normally, no free  food is served on Spice flights and  I was not expecting any breakfast to be served. So I decided to get some shut-eye to compensate  for the sleep lost due to the hassles of early rising to catch the morning flight.I was in a pleasant REM stage of sleep with the alpha waves swirling around the frontal-central location of the brain indicating a semi-arousal state when the plane touched down at Hyderabad airport.


It was a smooth landing but nevertheless the slight bump when the wheels of the aircraft touched down on the runway brought me to the world of Vaisvanara.. I surveyed the interior of the aircraft through half opened eyes, decided that everything was as it should be and once again surrendered my brain to the soothing, redolent alpha rhythms.


It did not last long  though. I was once again brought to full wakefulness by the penetrating odour of Vibhuti  and sounds as if a wild heard of cape buffaloes were charging towards me. The surmise was not far fetched. The onrushing crowd of Telugu Ayyappans , in their black shirts and dhotis, unkempt hair and beard a-flying and the guttural noises emanating from their mouths did resemble a snorting  herd of wild cape buffaloes. In the cold morning they even had whiffs of condensed water vapour escaping their nostrils. The irumudi kettu covered by black clothes  had a passable resemblance to the flaring horns of the buffaloes. In no time they were all over the plane, wrenching open the overhead lockers, jumping over passengers, pushing aside the air hostesses and flight pursers. When the dust finally settled, or rather the Bhasmam finally settled,  the cabin crew had succeeded through a heroic demonstration of passenger management to strap down all the members of the  unruly crowd to  the available seats from cockpit to the tail.


The Caucasian pilot on loan from one of the CIS countries had a dazed look on his face and hurriedly started taxiing the plane to get it airborne. The cabin crew flopped down on their flight stations unable to fully  fathom the magnitude of the task accomplished or fearfully anticipating the challenges ahead. Finally to the accompaniment of 'swaamiye saranamayyappa' shouted in unison, we were air borne.


After the aircraft was in flight for some time, and the ayyappans had their fill of the  morning sun, the cumulus  clouds, the ground far below etc., they  gave their undivided  attention  to fiddling with the overhead switches. Soon one of them  found out that a touch on one of them made a lamp to light up followed by a 'twim' sound  and what more, brought one of the cabin crew hurrying. Information of the great discovery soon travelled to the ayyappans sitting in the front row to the back row and  lights started lighting up sporadically everywhere accompanied by 'twim' sounds.


In the  'Close Encounter of the Third Kind' an electrician  driving his jeep through a lonely stretch of road sees an UFO. He also hears 'a five-tone musical phrase in a major scale' accompanied by flashing lights. The situation was not much different now. Lights began flashing almost non stop followed by the sound and it was a  'Close Encounter of the Ayyappan Kind' .The flashing lights and sounds soon assumed a fractal pattern. The whole atmosphere became a bit psychedelic.


Meanwhile, one of the ayyappans found out that bottled mineral water is available free of charge. That  speeded up the light-sound show and the cabin crew soon ran out of mineral water bottles stocked for the flight. For a time they tried ignoring the lights and sound summons but soon realised that they were fighting a loosing battle. They had to dip into the stock of mineral water bottles stocked for subsequent flights but still was not able to satiate the never ending demand. The Ayyappans collected and stocked enough drinking water for the arduous climb ahead and more.


It was the Guruswami's turn now. The plethora of 'rudraksha' 'thulasi' 'bead' maalas adorning his neck amply proclaimed his status to the whole world.  If that were not enough, he frequently conversed in English with the flight crew and gave immediate translation in Telugu for the benefit of his flock. He had that smug ' Been there, Done that ' look on his face. He got into action by pulling out a full plastic sack which was thrust under the seat. With the fully laden sack he strode purposefully to the front row and opening the sack invited the ayyappans sitting on the front row to help themselves. A variety of eatables came out of the bag and he proceeded from row to row until he reached the last row near the tail. Even then the bag was only half empty. The cabin crew watched in dismay. Guruswami gave them a meaningful  look which seemed to say: ' Doesn't matter if Spice does not serve any food. We have our own'. In one final act of utmost temerity he invited a passing crew to take a handful from the bag. The girl's face reddened, not out of bashfulness, I suspect.


The plane was finally shouted down at Kochi airport by the Ayappans, not too late. Apparently, they  had decided , no doubt on the omniscient, omnipotent  Guruswami's instructions, to disembark only after the other passengers had left. He was standing near the exit when I slowly manoeuvred my way through the milling cape buffaloes. He looked up when I reached him. 


I could not resist a parting shot; 'Have a nice day' I said and hurried out before he could say 'You too'.

.. 



Friday, December 30, 2011

basheerinte katthukal







പ്രിയപ്പെട്ട മാധവന്‍ തുക്ടി സായിപ്പിന്ന്,


അണ്ഡ  കടാഹത്തിലെ കറുത്ത ഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനം വായിച്ചു. സംഭവം 
ശരിയാണ്. ഉമ്മയുടെ വയറ്റില്‍ നിന്നും എന്നാണു പുറത്തു ചാടിയതെന്ന് വല്യ പുടിയൊന്നുമില്ല. ചുറ്റി പറ്റി നിന്നിരുന്ന ഇബിലീസുകള്‍ക്ക് ഭാവിയിലെ ഒരു മഹാ സാഹിത്യകാരന്റെ പിറവി തിരിച്ചറിയാനുള്ള പുത്തിയും ഉണ്ടായില്ല. പാത്തുമ്മായുടെ ആടിന്റെ തള്ളേടെ തള്ള മൂന്നു പ്രാവശ്യം മ്പേ ..... എന്ന് കരഞ്ഞതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വീട്ടിലെ കോയീനെ സാപ്പിടാന്‍ വന്ന കുറുക്കനെ കണ്ടിട്ടാനെന്നാണ് ശൈത്താന്മാര്‍ വിചാരിച്ചത്.
അയ്യപ്പന്മാര്‍ ഇന്നത്തെ പോലെ മാസം തികയാതെ മലക്ക് പോകാറില്ലായിരുന്നു. ഒന്ന് രണ്ട്‌ പേരെ ഒരു നരിമാന്‍ സാപ്പിട്ട ശേഷം അവര്‍ കൂട്ടമായി, മകര വിളക്കിന്നു മാത്രമായിരുന്നു പോക്ക്. (നരിമാനെ കോര്‍ബറ്റ് സായിപ്പ് പിന്നീട് കാച്ചി) ഞാന്‍ ഈ ദുനിയാവിലേക്ക് തിര നീക്കി പുറത്തു വന്ന സമയത്ത് കുറെ സാമിമാര്‍ 'കല്ലും മുള്ളും കാലിനു മെത്ത' എന്ന് കൂക്കി വിളിച്ചു വീട്ടിന്നു മുന്‍പില്‍ കൂടി പോയി എന്ന് പറയുന്നു. പേറിന്റെ വിവരം കേട്ട് പൌരസ്ത്യ ഗ്രാമങ്ങളില്‍ നിന്നും വന്ന മൂന്നു ബുദ്ധി ജീവികളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു, അവര്‍ എല്‍.ജി.കായവും, കര്‍പ്പൂരവും, കമ്മുനിസ്റ്റ്‌ മാനിഫെസ്റ്റൊവും കൊണ്ട് വന്നിരുന്നു. പൊന്ന് അവര്‍ ഇസ്ക്കി. ഇക്കാരണങ്ങളാണ് മകരം എട്ടിന്നാണ് ജനനം എന്ന് സ്ഥല പുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം വലിയ പുടിയില്ല. അപ്പറത്തെ വീട്ടിലെ നായര് ലോക മഹയുദ്ധത്തിന്നു പോകുമ്പോള്‍ എനിക്ക് ആറേഴു വയസ്സുണ്ട്. ഓനെ ചാവേറായി അയച്ചപ്പോ മാലയിട്ടത് ഞമ്മളാണ്.
പിന്നെ പത്തു കൊല്ലത്തെ പ്രവാസം. ( അക്കാലത്ത് തെണ്ടല്‍ എന്നാ പ്രവാസത്തിന്നു പറയുന്നത്.). പത്തു കൊല്ലം തികയോ എന്നറിയില്ല. ശാപ്പാട് അടിക്കാതെ, വെള്ളം കുടിച്ചു കിടക്കുമ്പോ ഓരോ ദിവസവും മുമ്മൂന്നു ദിവസായി തോന്നും. ഇപ്പൊ ജയില്‍ വാസം കണക്കാക്കണ പോലെ , ചില ദിവസങ്ങള്‍ പെരുക്കി കൂട്ടും. മ്മുക്ക് പെരുക്കാനും കൂട്ടാനും വല്യ പുടീല്യ. കാശീലൊക്കെ സന്യാസിമാരുടെ കൂടെ അലഞ്ഞിട്ടുണ്ട്. സമയാ സമയം ശാപ്പാട് തരാവാന്‍ ഒരു വഴി. ചിലപ്പോ നല്ല കണ്ജാവും പുകക്കാം. ചിലോടത്തു സൂഫികള്‍ക്കാണ് നല്ല ഡിമാണ്ട്. ഹജ്ജു കപ്പലില്‍ പോയത് നേരാ. സൌദീല് ഇറങ്ങി സ്ഥാലം കാണണം എന്നും മോഹണ്ടായിരുന്നു. പക്ഷെ കപ്പിത്താന്‍ കപ്പലിന്റെ എഞ്ചിന്‍ റൂം വൃത്തിയാക്കാന്‍ ഓര്‍ഡര്‍ ഇട്ടു. അന്ന് കമ്പ്ലൈന്റ് ചെയ്യാന്‍ 'മൈനോരിറ്റി കമ്മിഷന്‍' ഇല്ല. പിന്നെ കപ്പലിലിരുന്നാല്‍ ഒന്ന് രണ്ടെണ്ണം വീശാം. അറബ്യയിലിരുന്നു വീശാന്‍ നോക്കിയാല്‍ അവര്‍ തല വീശും.
ങ്ങള് ഈ ചെക്കന്മാര്‍ പറയുന്നത് കാര്യാക്കണ്ട. ' കടന്നു പോകുന്ന ഹേ, അജ്ഞാത സുഹുത്തെ, നിരൂപിക്കാന്‍ കഴിയുമെങ്കില്‍ ഒരു ചുടു നിരൂപണത്താല്‍ എന്റെ കിത്താബുകളെ ഒരു വഴിക്കാക്കിയാലും. സമയ കാല ബന്ധിതമല്ലാത്ത ഒരു ജീവിതത്തെ നിരൂപിച്ചു വധിച്ചിട്ട് പോകൂ! എന്നെ ഒന്ന് വധിച്ചിട്ട് പോകു."
മംഗളം
വൈക്കം മുഹമ്മദ്‌ ബഷീര്‍
പറുദീസാ
31-12-2011

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...