Sunday, May 1, 2011

Luck of The Draw


I suppose it happens to everyone once in a while. I might even concede, reluctantly though, that it may be happening to some more frequently than to  others. But I am convinced that it does not happen with the same metronomic and irritating regularity and in as many different ways and situations as it happens to me. In this respect I must belong to Chance's carefully chosen few. 
This quasi philosophical rumination revolves around the ubiquitous mobile phone. No, I am not referring to one of that complicated 3G contraptions enabled to take videos, download GBs of music, games etc or allows you to tweet,email or post in Face Book or access your bank/demat accounts or what not. I am not scared of such monsters at all simply because I do not go anywhere near those things and have placed layers and layers of firewalls between them and myself. I also know that most owners of such contraptions do not use even 10% of the stated capabilities. For them the price (and the social status attached to the ownership) is the Unique Buying Proposition. (UBP-Copyright pending)


What I  am  referring to here is the ordinary, theft resistant (because of its cheapness)  basic 2G version  which allows you to receive and make calls and send an occasional sms. Even such versions have some 'undesirable' features like organiser, radio etc which however do not harass you if you leave those functions alone. Even these simpletons pack enough potential energy to torment you in ways unimagined and  'unthought' of. First among the torments this little monster revels in, is what provoked the caption of this blog posting. 


The caption could have been anything , say throw of the dice, turn of the cards,the way the cookie crumbles or if you insist on Ottapalam slang 'പെരച്ചന്‍ കുടുങ്ങല്‍'.But the extreme threat the contraption poses is brought out more vividly by a reference to the draw which usually has some unpleasant consequences if you call wrong or are too slow.


I am not a compulsive mobile caller nor am I in anyone's frequent caller list. There was a time when more calls for my wife than for me used to come to my mobile. I have since solved the problem by buying her an equally cheap phone with the added precaution of a pre-paid sim card, thus avoiding nasty month end surprises. So much so, if a couple of calls come to my mobile or I make one or two calls in a day, you can reasonably assume that the call traffic  is above par. And there being 15 to 16 hours in a day, excluding the unearthly hours when only ghosts or Prahlad would call, one would expect the phone to ring only when you are  relaxing at home or strolling leisurely  in the Vadakkunathan maidan or some such convenient moment. Well, most times anyway, as calls are few and the period these can  be spaced out long enough. No Sir, that is when Murphy's 'mobile laws' takes over.


" If you dislike your mobile ringing while you are pissing, that is when it will ring."
" If your mobile is ringing, you must be trying to get into a crowded bus"
" If you forget to put your mobile on silent mode, it will ring more shrilly.".


The universality of these laws are yet to be tested through statistical sampling but as I said earlier I am one of Chance's favourites. Decades ago, when working in branches where the petite bourgeoisie masquerading as clerical (working) staff generally believed that working for one's salary is a decadent  trait, the Branch Manager might have to post the General Ledger once in a while or check  a ledger occasionally. The day I am posting or checking  the ledger, the last, previous posting will be on the last line of the page, forcing one to summate and carry over the summations to the next page along with account headings etc. It is quite similar to the extension of Murphy's law on window cleaning. "It is always on the other side".  


In an age long gone by ( how many billion years ago was it?) you got on very well without the little tyrant. No longer though. Days in and days out you tote it along and you might not miss its services except for the usual interruption to your  urine discharge. But the day you forget to carry it, all hell will break loose. Your wife's frantic but futile efforts to reach you to remind you to purchase some essential ingredient for the witch's brew she plans to  make to surprise you, will create a depression in the domestic atmosphere leading to  heavy turbulence. This however is not an altogether unmitigated disaster and could even be counted among your limited  blessings. But there could be calamities too like  when your friend from out of town cannot reach you to solicit your help in polishing off the Scotch his son-in law brought from abroad. 


Besides the unexplained connection between your mobile and the fly of your trousers, like the cry of the kalan kozhi and the accompanying  news of death, there are umpteen other ways the little villain can torment you. In your official situation, when the land line was the only connection between you and the bloated egoists whiling away their time in administrative offices, you could always avoid attending to the phone by saying that you were on inspection or some such thing. That is just not possible now. They can catch you on the mobile wherever you are to convey such nationally and institutionally important news like their daughter travelling by train and her delicate stomach which can handle only curd rice made at home. You are forced to buy a packet of curd rice from the Railway Restaurant, repack it and hand it over to her with a solemn assurance that it has been specially prepared by your wife 'with more than ordinary care'.


Some of you, my readers may feel that I might be a Calamity Charlie and the misfortunes which never come alone are not accompanied by or attributable to the usually inanimate mobile phone. I assure you, you are wrong. I am not particularly prone to mishaps except where a mobile is involved. Nor do I neglect the omens. I may not be seeing such auspicious signs like  a cow shitting or the local prostitute coming my way when I emerge out of my house on an errand or for a leisurely walk. Nor do coucals exit to one's right like they did for Kuchelan on his way for the 'Aid Kuchelan Consortium' meeting with Krishna . But on the other hand, I do not see any 'lone' brahmin either. Usually I see some 'comrade' bird with red plumage  which is listed  as the very best omen in കാറല്‍ സംഹിത (വ്യാഖ്യാതാവ്: ഏലംകുളം ശങ്കരന്‍ നമ്പൂതിരിപാട്).These migratory birds exit only to the left in the best revolutionary manner  unlike coucals. But the unexplained, unnerving trysts with my  mobile continue without any let up.


As regards the mobile-pissing conundrum, you may wellask why not allow the phone to ring while one completes voiding one's bladder.One can always call back. It is a very reasonable question. I have tried several times to let the mobile continue ringing while I concentrated on emptying my bladder, while ensuring at the same time, by some deft handling of the exit tube, that the reluctant drips do not stain my trousers or wet my toes . 

But such is the state of revolutionary camaraderie in our society, even that is not a choice left to you. Some solicitous good Samaritan standing near you will poke you on your rib cage and invite your attention to the ringing mobile which all but the profoundly deaf can hear. You have to reluctantly and prematurely discontinue your strenuous effort at voiding your bladder (against all canons of Ashtangahrudayam) to attend to the mobile under the watchful eyes of your enemy of the moment. I have often thought of requesting such persons to hold on to my tool for a second so that I can attend to the mobile without interrupting an equally important task. I have not done it so far as it might prove to be one way of speeding up a localised  bloody uprising. I may, one of these days.    




















l

Tuesday, April 12, 2011

ഒരു തിരഞ്ഞെടുപ്പ് പ്രശ്നം



                                     
Ra, Gu, Ku,La

  Bu

Cha, Shi

shu





sa



Ma
                                           









 Ra=Ravi, Gu= Guru, Ku=Kujan, La= Lagnam, Cha= Chandran, Shi= Shikhi, Ma= Mandan, Sa= Sarpi, Shu=Shukran

 ഇന്നലെ ഒരു പ്രശ്നം വെക്കാന്‍ തോന്നി. മലമ്പുഴയില്‍ എന്ത് സംഭവിക്കും. പരപ്പനങ്ങാടിക്കാരന്‍ ഗുരു 'ഭൂത' ത്തിനെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചു ഒരു 'വനമാലാ' വ്യാഖ്യാനം തരാക്കി.  
" വോട്ടാര്‍ത്ഥ വിവ സം പ്രക്ത് ഔ
വോട്ടാ അര്‍ത്ഥ  പ്രതി  പത് തയെ
ജനതാ ഗര്ധഭോ വന്ദേ 
'ചുനാവോ' വിജയീ ഭവേ
( വോട്ടും പണവും എന്ന പോലെ പിരിയാതിരിക്കുന്ന ജനതയെയും കഴുതയെയും, വോട്ടും പണവും തരാക്കി 'തേര്‍ തല്‍" ജയിക്കാനായി വന്ദിക്കുന്നു.)
 ഈ വന്ദന ശ്ലോകത്തിനു ശേഷം കവിടി നിരത്തി. 'വനമാലയെ' ആവാഹിച്ചു വേണ്ട സ്ത്രീ സ്പര്‍ശം ഉറപ്പാക്കി. ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒന്ന് നുണഞ്ഞു.  

ഹരി ശ്രീ ഗണപതയേ നമ: 
അവിഘ്ന മസ്തു ശ്രീമതി  ' നളിനി നെറ്റോ'  നമ:

മലമ്പുഴ നിയോജകമണ്ഡലം പ്രശ്നം വെക്കുന്ന ത്രിശൂരിന്നു വടക്ക്- കിഴക്കാണെന്ന് സങ്കല്‍പ്പിച്ചു, ആരൂഡ  ലഗ്ന രാശി ഈശാന കോണില്‍ മീനം രാശിയായി നിശ്ചയിച്ചു  ഗ്രഹനില വരച്ചു.. ഇലക്ഷന്‍ ദിവസത്തെ നാളും, തിഥിയും, കരണവും, യോഗവും പഞ്ചാംഗത്തില്‍ നിന്നും നോക്കി കണ്ടെത്തി. ഈ പ്രശ്നത്തിനു വരാഹമിഹിര സംഹിത , പരാശര സംഹിത, മാനസ സാഗരി, പ്രശ്ന മാര്‍ഗം  തുടങ്ങിയ പ്രമാണ ഗ്രന്ഥങ്ങള്‍ എന്നിവയെ മാത്രമല്ല ആശ്രയിച്ചത്. അടുത്ത കാലത്ത് കണ്ടുകിട്ടിയ ഒരു പുരാതന സംഹിത യാണ് ഇതിനു മുഖ്യ ആശ്രയം. തിരുവില്വാമല ക്കാരന്‍ ഒരു വാമനനാണ് ഈ സംഹിതയുടെ കര്‍ത്താവ്‌  എന്നാണു കേട്ട് കേള്‍വി. ആകാരത്തില്‍ അദ്ദേഹം ഒരു ഉദ്ടണ്ടന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.  " അന്ത തന്ത ക്കിന്ത വോട്ടു' എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്..

ആയില്യം നാള്‍, ശുക്ല പക്ഷ  ദശമി തിഥി, 20  നാഴിക 25 വിനാഴിക കഴുത ക്കരണം  ശേഷം ആനക്കരണം.ശൂല നാമ നിത്യ യോഗം. 
ആത്മ ഭാവമായ  ലഗ്ന ഭാവം ,സഹോദരന്മാരെയും, ഭ്രുത്യന്മാരെയും സംബന്ധിച്ച മൂന്നാം ഭാവം, ശത്രു, ദുരിത സ്ഥാനങ്ങളായ  ആറാം ഭാവം,  എട്ടാം ഭാവം, ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവം,  കര്‍മ ഭാവമായ പത്താം ഭാവം, വ്യായ സ്ഥാനമായ പന്ത്രണ്ടാം ഭാവം എന്നിവകൊണ്ട്  ചിന്തിച്ചപ്പോള്‍ കണ്ടത്. 

ലഗ്ന ഭാവാധിപന്‍ വ്യാഴം സ്വ ക്ഷേത്രത്തില്‍, പാപന്മാരും, ക്രൂരന്മാരും, എന്നാല്‍ ബന്ധുക്കളുമായ   രവി, കുജന്മാരോട് യോഗം ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടാം ഭാവാധിപനും ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവാധിപനുമായ കുജന്‍ ലഗ്നരാശിയില്‍. സഹോദര സ്ഥാനമായ മൂന്നാം ഭാവാധിപനും  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപനുമായ ശുക്രന്‍ വ്യയ സ്ഥാനത്തു പന്ത്രണ്ടില്‍ . ശത്രു സ്ഥാനമായ  ആറാം ഭാവധിപ്നായ രവി മീനം രാശിയില്‍ ലഗ്നത്തില്‍.  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപന്‍ വ്യയ സ്ഥാനമായ പന്ത്രണ്ടില്‍ . കര്‍മ ഭാവമായ പത്തില്‍ രാഹു(ല്‍). ഏഴാം ഭാവത്ത്ല്‍ ശനി ലഗ്നത്തിലെ രവിയുമായി പരസ്പരം ദൃഷ്ടി..ചന്ദ്രന്‍ പക്ഷ ബലത്തോട് കൂടി ബുധ ക്ഷേത്രത്തില്‍. ലഗ്നാല്‍ ഏഴാം ഭാവത്തിലേക്കു രവിയുടെയും കുജന്റെയും ഗുരുവിന്റെയും   പൂര്‍ണ ദൃഷ്ടി, കര്‍മ ഭാവത്തിന്നു ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി ശനിയുടെ മുക്കാല്‍ ദൃഷ്ടി , ദുരിത സ്ഥാനത്തേക്ക് കുജന്റെ പൂര്‍ണ ദൃഷ്ടി. 
പ്രശ്ന  സമയത്തെ ഗ്രഹസ്ഥിതിയെ ആസ്പദിച്ചു വിശകലനം ചെയ്യുമ്പോള്‍ കണ്ടത്.


 " പ്രവര്‍ത്തിയേയും, മുദ്രയെയും, രാജാവിന്റെ ആനുകൂല്യം കൊണ്ടും മറ്റുമുള്ള പ്രയോജനം, രാജ്യം, ...മഹത് സ്ഥാനങ്ങളുടെ പ്രാപ്തി, ഇവയെല്ലാം രാജ്യം എന്ന് കൂടി പേരുള്ള പത്താം ഭാവത്തെ കൊണ്ട് ചിന്തിക്കണം." പത്താം ഭാവം ധനു രാശിയില്‍ രാഹു(ല്‍ ) നില്‍ക്കുന്നു. കര്‍മ ഭാവത്തിന്നു പക്ഷ ബലമുള്ള ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി. രാശ്യാധിപന്‍ , ലഗ്നത്തില്‍, സ്വക്ഷേത്രത്തില്‍, ചന്ദ്രാല്‍ പത്തില്‍.
ഗുരു ചന്ദ്രാല്‍ പത്തില്‍ നിന്നാല്‍ പുത്ര ഭാര്യാദി സകലതുമുപെക്ഷ്ച്ച്ചു തപോവൃത്തി  ചെയ്യുന്നവനായി ഭവിക്കും എന്ന് പ്രമാണം 
പത്താം ഭാവത്തിന്റെ കാരകന്മാരായ, രവി, ശനി ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ക്രമേണ ലഗ്നം, രണ്ടു, ഏഴു ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നു. "രവി ലഗ്നത്തില്‍ നിന്നാല്‍, നീചന്‍ മാരോട്  കൂടി സഹവസിക്കാന്‍ താത്പര്യമുള്ളവനും നയന രോഗമുള്ളവനും, ഗൃഹ  ഭരണത്തില്‍ പിടിപ്പും, ദൈവാധീനവും ഇല്ലാത്തവനും, അംഗങ്ങളില്‍ കലകളുള്ളവനും ആകും. ചന്ദ്രാല്‍ പത്തില്‍ രവി നിന്നാല്‍ ധനികന്മാര്‍ പോലും സമയം കാത്തു തന്റെ വാതുല്‍ക്കല്‍ നിക്കതക്കവണ്ണം പ്രതാപിയാകും. ശനി ചന്ദ്രാല്‍ നാലില്‍ നിന്നാല്‍ വലിയ പൌരുഷ ശാലിയും, ശത്രുക്കളെ നശിപ്പിക്കുന്നവനുമാകും.മാത്രമല്ല  താന്‍  സ്നേഹിക്കുന്നവരുടെ ഹിതത്തിന്നു വിധേയനും, സ്ത്രീ ജനങ്ങള്‍ക്ക്‌ സന്തോഷത്തെ ജനിപ്പിക്കുന്നവനും, ആന, കുതിര ഇവകളോട് കൂടിയവനും, മാളിക പ്പുറത്ത്   ഇരുന്നു രസിക്കുന്നവനും   ആകും. ശനി ലഗ്നാല്‍ എഴില്‍ നിന്നാല്‍ അഹങ്കാരിയകാനും, ഭാര്യാ നാശത്തിന്നും സാധ്യത. കര്‍മ സ്ഥാനത്തു രാഹു നിന്നാല്‍ പരന്മാരുടെ ധനത്തില്‍  അത്യാഗ്രഹം , വെറുതെ പുലമ്പി കൊണ്ടിരിക്കുന്ന സ്വഭാവത്തോടും, വിരക്തനും, വലിയ ദുഷ്ടനുമായി ത്തീരും. ധനു രാശി പത്താം ഭാവമായാല്‍, വലിയ കീര്‍ത്തി, ഭൂമി ഇവയോട് കൂടി രാജതുല്യ കര്‍മം ചെയ്യുന്നവനായിരിക്കും. "


 രവിയും, ഗുരുവുമാണ്‌ ഭാഗ്യസ്ഥാനത്തിന്റെ കാരക ഗ്രഹങ്ങള്‍.കാരക ഗ്രഹങ്ങള്‍ ലഗ്നത്തില്‍. ഗുരു സ്വക്ഷേത്രത്തില്‍  രവി ബന്ധു ക്ഷേത്രത്തില്‍.ശനിയുടെ ദ്ര്ഷ്ടിയോടു   കൂടി.  ഒന്‍പതാം ഭാവാധിപന്‍ കുജന്‍ ലഗ്ന രാശി കന്നിയില്‍. ചന്ദ്രാല്‍ പത്തില്‍.
"ഭാവാധിപന്‍ ലഗ്നത്തില്‍ വന്നാല്‍, വലിയ ശൂരനും, ഉപകാര സ്മരണ യില്ലാത്തവനും , രാജകീയമായ കര്‍മം ചെയ്യുന്നവനും, ലഘു ഭക്ഷണം ഇഷ്ടപ്പെടുന്നവനും ആയിരിക്കും." രവിയുടെയും ശനിയുടെയും പരസ്പര ദൃഷ്ടി ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും.


സഹോദര സ്ഥാനമായ   മൂന്നാം ഭാവാധിപന്‍ ശുക്രന്‍ പന്ത്രണ്ടില്‍.  "മിത്ര ദ്വേഷ മുള്ളവനും, തന്റെ സഹോദര്നങ്ങളെ വളരെ അധികം ദുഖി പ്പിക്കുന്നവനും, സ്വജനങ്ങളെ ഉപേക്ഷിക്കുന്നവനും ആയിരിക്കും.ശുക്രന്‍ പന്ത്രണ്ടില്‍ നിന്നാല്‍ ശിശു പ്രായത്തില്‍ പീഡ കള്‍അനുഭവിക്കുന്നവനും, കപട ഹൃദയനും , ബല ഹീനനും, മലിന വേഷത്തോട് കൂടിയവനും ആയി തീരും."


ആകെ കൂടി ചിന്തിക്കുമ്പോള്‍, 'അന്ത കാരണവര്‍ക്കിന്ത' വോട്ടു കിടക്കും. പക്ഷെ പാര്‍ടി സഹോദരങ്ങള്‍ക്ക്‌ അത്ര ഗുണകരമല്ല. ലഗ്നത്തിലെ വ്യാഴം അദ്ദേഹം  താമസിയാതെ വിര്ക്തനായി, 'തപോ വൃത്തിയില്‍' ഏര്‍പ്പെടാന്‍ സാധ്യത  കാണിക്കുന്നു. സഖാക്കള്‍ ഒരിക്കല്‍ കൂടി കട്ടന്‍ കാപ്പിയും ഗണേഷ് ബീഡിയുമായി പാര്‍ടി ആപ്പിസുകളില്‍ ഗോട്ടി കളിക്കും.


പ്രധാന എതിരാളി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലം  പ്രശ്ന ബാധിത  സ്ഥലത്തിന്റെ (രണ്ടു കമ്പനി സി.ആര്‍.പി.ഫ്നെ നിയോഗിക്കാന്‍ ഉത്തരവായിട്ടുണ്ട്) തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ആരൂ ഡ രാശി മിഥുന രാശിയായി കണക്കാക്കണം. അങ്ങിനെ വെച്ചു നോക്കുമ്പോള്‍ ലങ്ഗ്നാലും, ചന്ദ്രാലും കര്‍മ ഭാവമായ പത്തില്‍ ഗുരു സ്വക്ഷേത്രത്തില്‍ , കാരകന്മാരായ രവി കര്‍മ ക്ഷേത്രത്തിലും, ശനി നാലാം ഭാവത്തിലും.  ഭാഗ്യ ക്ഷേത്രത്തില്‍ ശുക്രന്‍  സഹോദര സ്ഥാനാധിപനായ രവി കര്‍മ സ്ഥാനത്തു കുജനോടും, ഗുരുവി നോടും യോഗം ചെയ്തു നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ആയില്യം നാളിലാകയാല്‍ കുഞ്ഞൂഞ്ഞിന്നും, മറ്റു ഞാഞ്ഞൂലുകള്‍ക്കും വിഷ ബാഹുല്യം പ്രവചിക്കണം   സീസര്‍ക്കുള്ളതും ദൈവത്തിനു വേണ്ടതും ഒന്നാകാനാണ് സാധ്യത. ജനം ഹലലൂയ പാടും, ഹാലിളകും, ഹലാക്കിലാകും.


ഒരു കൊറോബോറേട്ടിവ് എവിടന്‍സിന്നു വേണ്ടി , കമ്മു ണിസ്റ്റ് മാനിഫെസ്റോ പകുത്തു നോക്കി. ഏഴു  വരികള്‍  തള്ളി വായിച്ചു. 'അഥ: മാര്‍ക്സ് ഉവാച:  The discovery of America, the rounding of the cape,opened up fresh ground for the rising bourgeoisie. The East indian and Chinese markets ....gave.. an impulse never before known to the revolutionary element in the tottering feudal society a rapid developement. (page 47) ഫ്യൂടല്‍ വ്യവസ്ഥിതിയുടെ തിരച്ചു വരവ്. ഉദാര വല്കരണം. 

എന്നാല്‍ പിന്നെ അധ്യാത്മ രാമായണം നോക്കാം എന്ന് വിചാരിച്ചു. ഒളിയമ്പ് പ്രയോഗിച്ചു ബാലി വധം കഴിഞ്ഞു, സുഗ്രീവനെ വാഴിക്കാന്‍ ലക്ഷ്മണനെ നിയോഗിക്കുകയാണ് ശ്രീരാമന്‍. എന്നിട്ട് പറയുന്നു, വനവാസ കാലം കഴിയുന്ന വരെ ഒരു നഗരത്തിലും ഞാന്‍ പ്രവേശിക്കുകയില്ല. ലക്ഷ്മ ണനോട്  സുഗ്രീവാഭിഷേകത്തില്‍ പങ്കു കൊള്ളുവാന്‍ ആവശ്യ പ്പെടുന്നു.   എന്താണ് ഈ സൂചനകളുടെ അര്‍ഥം.   ഫ്യൂടല്‍ നേതാക്കളുടെ തിരിച്ചു വരവ്.  പുതിയ പ്രതി അക്ഷ നേതാവ്.   നേതാവിന്റെ വനവാസം. വന രോദനം. 


നക്ഷത്രങ്ങളുടെ ഗൂ ഡാ ആലോചനയില്‍   ഇങ്ങിനെയാണ്‌ തെളിഞ്ഞു കാണുന്നത്. 






Thursday, February 24, 2011

ഒരു പരന്ത്രീസ് സദ്യ

 അപ്പെര്‍തിഫ്: (മോന്താന്‍)
{ഏതാണ്ട് ഒരു ഏഴരശ്ശനി കാലത്തിന്നു മുമ്പ് നാട് നീങ്ങിയ 'ബഹുകൃത' വേഷക്കാരനായ നായരുടെ ഓര്‍മ്മക്കായി ഒരു സ്മാരകം നിര്‍മിക്കണമെന്ന ആശയം ഒരു സുപ്രഭാതത്തില്‍ പൊന്തി വന്നു. നാലു ചക്രം അടിച്ചു മാറ്റാനുള്ള സ്കൊപ്പുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആശയത്തിനു ആദ്യം നായകന്‍ മാരുടെയും പിന്നെ 'ഗര്‍ദ്ദഭങ്ങളുടെയും' പിന്തുണ ലഭിച്ചു. സാംസ്കാരിക മന്ത്രി  പേട്രന്‍ ആയും, ലോക്കല്‍ സാഹിത്യ തൊഴിലാളി കണ്‍വീനരായും , വാണിയംകുളം കുഞ്ചി, ചെത്തുകാരന്‍ ചങ്കരന്ജി, സഖാവ് തണ്ടാര്‍ജി, പിമ്പുജി തുടങ്ങി നാട് നീങ്ങിയ കക്ഷിയെ നേരിട്ടും അല്ലാതെയും കണ്ടിട്ടും കേട്ടിട്ടും പരിചയം ഉള്ളതായി സത്യ വാചകം ചൊല്ലി , പത്തു രൂപ ഖജനാവില്‍ കെട്ടി, നാറ്റിവിറ്റി, കാസ്റ്റ് സര്‍ടിഫി ക്കട്ടുകള്‍ ഹാജരാക്കിയവരില്‍ നിന്നും ഒരു പത്തു പേരെയും ചേര്‍ത്തു സ്മാരക നിര്‍മാണ കമ്മിറ്റി തയ്യാറായി..ഫണ്ട്‌ പിരിച്ചു, വീതിച്ചെടുത്തു, കുറച്ചു ചെലവാക്കുകയും ചെയ്തു. കാലക്രമേണ സ്മാരകം ഉയര്‍ന്നു. കമ്മിറ്റി മേംബ്രന്മാര്‍ വീടുകള്‍  വെച്ചു. ജുഡിഷ്യല്‍ അന്വേഷണം, 'ഗവര്‍മെണ്ട് തുടരനാണ്   (continuity of government) എന്ന നാട്ടു നടപ്പ് അനുസരിച്ച്   അടുത്ത മന്ത്രിസഭക്ക് വിട്ടുകൊടുക്കാന്‍ കാബിനെറ്റ്‌ തീരുമാനമായി. 
ഈ സ്മാരകത്തിന്നു വേണ്ടിവന്ന ശിലകള്‍ക്കായി പല  കരുമാടി കുട്ടന്മാരും, കല്‍മാഡി കുട്ടന്മാരും  ശിലായുഗം തൊട്ടുള്ള കല്ലുകള്‍ പെറുക്കി. മറ്റ് പല പെറുക്കികളും ഈ ഉദ്യമത്തില്‍ സഹകരിച്ചു, ഉത്തമ സഹകാരികള്‍ ആയിട്ടുണ്ട്‌. അവരെല്ലാം കാല ചക്ര വിഭ്രമത്തില്‍ പദ്മ വിഭീഷണന്‍മാരായി തീരുമെന്ന് കരുതാം. (അല്ലെങ്കില്‍ സമര്‍ത്ഥനായ സീസര്‍,പ്രസിദ്ധനായ ഹോമര്‍, സമത്വമുറ്റ സോളമന്‍ തുടങ്ങിയവരെ പോലെ തിരശീലക്കു പിന്നില്‍ പാഞ്ഞു കയറും.) ഈ കല്‍മണ്ഡപം പണിതുയര്‍ത്താന്‍ പല കെട്ടിടങ്ങളില്‍ നിന്നും കല്ലുകള്‍ മോഷ്ടിച്ചു എന്ന് ആരോപണം ഉണ്ടായേക്കാം. ആരുടെയോ പണമല്ല ,.ആരാന്‍റെപണം തന്നെയാണ്.. പിന്നെ മോഷണം. അത് സാഹിത്യകാരന്മാര്‍ക്ക് ഒരു ഭൂഷണമാണ്. തൂവലും തൂലികയും പോലെ. മാത്രമല്ല , "മോഷണം വിദ്വാന് ഭൂഷണം' എന്ന് അല്‍ കപോനെ എന്ന ഷിക്കാഗോ പണ്ഡിതന്‍ എഡ്ഗാര്‍ ഹൂവറു മായുള്ള തര്‍ക്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.}  

 ഒന്ട്രൈ (entr'ee) : (തൊട്ടു നക്കാന്‍)


സ്വര്‍ഗത്തില്‍ തിന്നും, കുടിച്ചും, മദിച്ചും, നിന്നും, ഇരുന്നും, നടന്നും പിന്നെ ധാരാളം കിടന്നും ചുള്ളന് മടുത്തു. അപ്സരസ്സുകളും , മാലാഖമാരും, ഹൂറികളും പുതിയ നമ്പരുകള്‍ ഒന്നും കാണിക്കുന്നില്ല. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ബോറ് പോലെ. സംഗതികള്‍ ഒന്നും ശരിയാകുന്നില്ല. ദ്രുത താളത്തിലുള്ള ചലനങ്ങളില്ല, സീത്കാരങ്ങളില്ല. ആകപ്പാടെ ഒരു ഇന്സിപിദ്‌ അഫൈര്‍. മജാ നഹി ഹൈ .
നക്ഷത്ര ബംഗ്ലാവ് വിട്ടു പുറത്തിറങ്ങി. മുന്നില്‍ മൂന്നു നക്ഷത്രങ്ങള്‍ ടോര്‍ച്ചടിച്ചു നടന്നു. 
പതിവുപോലെ ബ്രഹ്മാവിന്റെ പണിപ്പുരയില്‍ നിന്നും ചട്ടപ്പടി ജ്വാലികളുടെ ആരവം. പുറത്തു കൊടികള്‍, അകത്തു  കരിങ്കാലികള്‍, കരിങ്ങാലി വെള്ളങ്ങള്‍.
നന്ദന്‍ നിലക്കനെനി നാരദര്‍ വശം കൊടുത്തയച്ച സ്മാര്‍ട്ട് കാര്‍ഡ്‌ വെച്ചു തുടച്ചു ഫാക്ടറി ഗേറ്റ് തുറന്നു ഉള്ളില്‍ പ്രവേശിച്ചു. അസ്സെംബ്ലി ലൈനില്‍ ആദ്യം, ചുണ്ണാമ്പും, സെറാമിക് കൂട്ടും ഒരു ബലത്തിന്നു അഷ്ടബന്ധവും      ചേര്‍ത്ത്  തലയോട്ടികളുടെ നിര്‍മാണം. അടുത്ത ലൈനില്‍ തലയോട്ടികളില്‍ തലച്ചോര്‍ നിറക്കല്‍. നിറക്കുന്നതോ  കളിമണ്‍.
സൂപ്പര്‍ വൈസരോട്‌ ശ്രീരാഗം ആദി താളത്തില്‍ ചോദിച്ചു.
(കരുണ ചെയവാനെന്തു താമസം ....എന്ന മട്ട്)
'കളിമണ്‍ നിറക്കാനെന്തു  കാരണം ചെക്കാ...'
സൂപ്രന്‍ ചുള്ളനെ തല ഉയര്‍ത്തി നോക്കി. പിന്നെ പഞ്ച രത്നം  പാടി 'എന്തൊരു മഹാനു ഭാവുലോ ' പാട്ടിന്നവസാനം വായ പൊത്തി, നടു വളച്ചു വായ്മൊഴി.
'നാല്പത്തെട്ടിലെ കുഴപ്പങ്ങള്‍ക്ക് മുന്‍പ് നല്ല തവളക്കണ്ണന്‍ നെല്ലിന്റെ ചോറാണ് നിറച്ചിരുന്നത്. പിന്നെ തൈനാനും, ഐ.ആര്‍.8 ഉം ഒക്കെ ആയി. ഇപ്പൊ അരി റേഷന്‍ ഷാപ്പില്‍ കു നിന്നാലും ബി.പി.ല്‍ കാര്‍ക്ക് കൂടി കഷ്ടി. കളിമണ്ണിന്നും ബുദ്ധി മുട്ടായി തുടങ്ങിയിരിക്കുന്നു.'
തന്‍റെ സാഹിത്യ സൃഷ്ടികള്‍ വിറ്റു പോകാതിരിക്കാനുള്ള ഒരു കാരണം ചുള്ളന്നു മനസ്സിലായി. മറ്റു ചിലരുടെ സൃഷ്ടികള്‍ ചൂടപ്പം പോലെ ചിലവാകാനുള്ള കാരണവും. ധര്‍മ രോഷം കലശലായി തലയ്ക്കു കയറിയ ചുള്ളന്‍, ഇടതു കൈ കൊണ്ട്‌ വാര്‍മുടി ഒതുക്കി, കണ്ണുകള്‍  ജ്വലിപ്പിച്ചു പാര്‍ശ്വസ്തനായ ചിത്രനെ  നോക്കി  അട്ടഹസിച്ചു.
'എവിടെ ക്വാളിറ്റി കണ്ട്രോളര്‍'?
കണ്ട്രോളര്‍ ഓടി കിതച്ചെത്തി. പിന്നാലെ അയാളുടെ  കോട്ടും സൂട്ടും ഒരു വിധം ഓടിയെത്തി ദേഹത്തില്‍ കയറിപ്പറ്റി.
'ഹാം ജീ സാബ്. ഹുക്കും കീജിയേ'.
നീചന്‍റെ ഹിന്ദുസ്ഥാനി അവഗണിച്ച്  പ്രതികരിച്ചു.
'തലയില്‍ കളിമണ്‍ നിറക്കാന്‍ ആര് പറഞ്ഞു.  മിട്ടി ക്യോം മിലാ ദിയാ'.( മനസ്സില്‍ നോട്ടു കുറിച്ചിട്ടു സാലെ നെ   'ഗബ്ബര്‍ ക നാം പൂരേ മിട്ടി മേ മിലാ ദിയാ. ഇസ്കോ സജാ മിലേഗ, ജരൂര്‍ മിലേഗ').
കണ്ട്രോളര്‍ : സര്‍.  മേക്സ്‌ നോ ഡിഫറന്‍സ് സര്‍. കമലാസനന്‍ സാര്‍  ഇപ്പോള്‍ തലകളില്‍  ഒന്നും എഴുതാറില്ല. ബ്ലാങ്ക് ആയതുകൊണ്ട് ഒരു കമലാസനാജ്ഞ യും  ലംഘിക്കപ്പെടാറുമില്ല'
ഈ ന്യായത്തിന്നു തത്ക്കാലം ഉത്തരം ഒന്നും തോന്നാത്തതിനാല്‍ കൊഞ്ഞനം കാട്ടി മുന്നോട്ടു നീങ്ങി. പ്രൊഡക്ഷന്‍ ലൈനിലെ മറ്റു ഘട്ടങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കാതെ കമലാസനന്‍ സാറിന്‍റെ ക്യാബിനില്‍ എത്തി നോക്കി. സാറ് ഉറക്കത്തിലാണ്. കല്പാന്തം വരെ കാക്കേണ്ടി വരുമോ എന്ന് ശങ്കിച്ച് നില്‍ക്കുന്ന സമയത്ത്. സാറ് താമരയില്‍ നിന്നും ആസനമുയര്‍ത്തി മൂരി നിവര്‍ന്നു. പിന്നെ നാല് മുഖങ്ങളിലും വിടര്‍ന്ന ഒരു വളിച്ച ചിരിയോടെ ചുള്ളനെ നോക്കി പറഞ്ഞു.
'ഫുള്ളി ഓട്ടോമേട്ടട് പ്രൊഡക്ഷന്‍ ലൈനാണ് സാര്‍. മാത്രമല്ല ഫാസ്റ്റ് ട്രാക്കും. പിന്നെ ഈ കണ്സൈന്‍മെന്റുകേരളത്തിലെക്കുള്ള സ്പെഷല്‍ ആര്‍ഡര്‍ ആണ് ക്വാളിറ്റി ഈസ്‌ നോട്ട് എ ഗ്രൈറ്റ്‌ കണ്‍സെണ്‍. അല്‍ടിമൈറ്റ്ലി സെക്രടറിയറ്റില്‍ ഫയല്‍ തള്ളാനുള്ള ജന്തുക്കളാണ് '
ബ്രഹ്മദത്തന്‍ തിരുമേനിയുടെ വിശദീകരണം അറിയപ്പെട്ടട്ത്തോളം  വസ്തുതകളെല്ലാം കവര്‍ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. എങ്കിലും സ്ഥാന മഹിമ കുറയരുതല്ലോ എന്ന് കരുതി ചോദിച്ചു.
' ഏതെങ്കിലും രണ്ടു തലയോട്ടികളില്‍ നോം വല്ലതും എഴുതണോ? വി.ഐ.പി കള്‍ വിസിറ്റ് ബുക്കില്‍ എഴുതുക പതിവുണ്ട്‌'
' പതിവ് തെറ്റിക്കണ്ട. സിഎജി ആഡിറ്റിങ്ങിന്നു വരും. ഇപ്പോള്‍. 'സി എ ജി പാര്‍വൈ രാജാവിന്‍ പക്കം'. അത്  അങ്ങിനെ തന്നെ ഇരുന്നോട്ടെ.'
ചുള്ളന്‍ രണ്ട് തലയോട്ടികള്‍ റാന്‍ഡം സെലെക്ഷനിലുടെ മാറ്റി വെച്ചു. നഖം എഴുത്താണിയാക്കി കുറിച്ചു
' പോത്ത്‌ ചത്തു പോ '
'വാത്ത് പത്തു വാ'
'പാര്‍ലറില്‍ നിന്ന് പത്രത്തിലേക്ക്'
വിപ്ലവം കലക്കട്ടെ'
ബ്രഹ്മന്‍ തലകള്‍ വാങ്ങി, ബാക്കി ഭാഗങ്ങള്‍ ആണിയടിച്ചു ചേര്‍ക്കാന്‍ പ്രൊഡക്ഷന്‍ ലൈനിലേക്ക് അയച്ചു
'ആനാല്‍ ഒരു ചിന്ന ഡൌട്ട്' . ചുള്ളന്‍ ടു ബ്രഹ്മന്‍. ' സാമാന്യം വലുപ്പമുള്ള ഈ ദേഹങ്ങളെ എങ്ങിനെ ഓരോ പള്ളയില്‍ പുനരപി ശയനം ചെയ്യിക്കും?'
'നാനോ ടെക്നോളോജി കൈകാര്യം ചെയ്യുന്നത് 'ഇന്‍റെല്‍' കാരാണ്. മൈക്രോ മിനിഎച്ചുഅര്‍ഐസെഷന്‍ മെയ്‌ക്സ്‌ ഇമ്മാകുലൈറ്റ് കണ്സെപ്ഷന്‍ പോസ്സിബിള്‍ ഓണ്‍ എ ലാര്‍ജ് സ്കൈല്‍.
" 'നഷ്ടോ മോഹ , സ്മ്രിതിര്‍ ലബ്ധ്വാ' ( കാര്യം പിടി കിട്ടി ) എന്ന ഗീതാ ശ്ലോകം  ഉറക്കെ പാടി കൊണ്ട് , ചുള്ളന്‍ കൃത കൃത്യനായി നക്ഷത്ര ബംഗ്ലാവില്‍ പോയി കിടന്നുറങ്ങി.
.
ലാ പ്ലാറ്റ് പ്രിന്‍സിപ്പല്‍: ( മെയിന്‍ കടി )

അങ്ങിനെ ഇരിക്കുമ്പോള്‍,നില്‍ക്കുമ്പോള്‍,കിടക്കുമ്പോള്‍ ചെന്ക്കത്തൂര്‍ പൂരത്തിനു കൊടി കയറാന്‍ സമയമായി. ഒരു പെരുത്ത, പേരു പറയാന്‍ പറ്റാത്ത ഒരു ഏകാന്ത ദുഃഖം, ഒരു പരേത അസ്തിത്വ ദുഃഖം  ചുള്ളനെ കലശലായി ആവേശിച്ച്ചു കീഴ്പ്പെടുത്തി. ഊണില്ല, ഉറക്കമില്ല, നേരമ്പോക്കില്ല, ആകെ ഒരു ഇല്ലായ്മ. ഒരു വല്ലായ്മ., ചൊറിച്ചു മല്ലിയാല്‍ ഒരു 'പോരായ്മ'.  തന്റെ പേരില്‍ കുറെ ഊച്ചാളികള്‍ പിരിവു നടത്തിയതും,  കല്‍ മണ്ഡപം കെട്ടിയതും, അനുസ്മരണ പ്രസംഗങ്ങള്‍ നടത്തിയതും ചുള്ളനെ വല്ലാതെ പ്രകോപിപ്പിച്ചു. ചുള്ളന്‍ തീരുമാനിച്ചു;
' രാത്തിരി നേരത്തില്‍ തൂക്കത്തില്‍ നാനൊരു രാക്ഷസന്‍ പോല്‍ വരുവേന്‍'
കാളിംഗ് ബെല്ലടിച്ചു ചിത്രഗുപ്തനെ വരുത്തി. കിരീടം ഊരി കക്ഷത്തില്‍ വെച്ച് യു.ഡി. ക്ലാര്‍ക്ക് വന്നപ്പോള്‍ പറഞ്ഞു.
'ലഗ്ത്താ  നഹി ഹൈ ദില്‍ മേരാ, ഉജടെ ദയാര്‍ മേ'
(ദില്ലി മതിയായി. ഉടനെ നാട്ടില്‍ പൂവാം)
ചിത്രന്‍ നമ്പൂതിരി പറഞ്ഞു.' എന്തെ പ്പോ അങ്ങിനെ തോന്നാന്‍ കാരണം.. ചിത്രം, ചിത്രം പെട്ടന്ന് അങ്ങട് പൂവേ.. ശിവ, ശിവ ..'
നാഗവല്ലി, മനോഹരി, സ്ടയിലില്‍ ച്ത്രനെ   വിരട്ടി :
'വിട മാട്ടെന്‍, അയോഗ്യ പയലേ വിട മാട്ടേന്‍?'
ചിത്രന്‍ വിരണ്ട് പോയി. ചിത്രം ചിത്രീകരിച്ചപ്പോള്‍ കൂടി ചാരിത്രവതി ഇത്ര വിചിത്രമായി പേശിയ ചരിത്രമില്ല.

Apt Allitterations Artful Aid.

And  Still the Singing Skylark Soared
And Silent Sank and Soared to Sing.

പ വാല പീം സിംഗ്.
(ഇത്യാദി കാട് കയറിയ അലങ്കാര  ചിന്തകള്‍ക്ക് ശേഷം ചിത്രന്‍ സമതല ഭൂമിയില്‍ തിരിച്ചെത്തി അസാമാന്യ വേഗത്തില്‍  സമ നില വീണ്ടെടുത്ത് സാമ വേദി 'സൊല്ലി'')
'അങ്ങയുടെ ജീര്‍ണിച്ച  ദേഹം കത്തിച്ചു ചാരമാക്കിയ ശേഷം , അതിന്നു മീതെ വേറെ പല ദേഹങ്ങളും ചാരമായിട്ടുണ്ടല്ലോ. ഇപ്പോള്‍ അവശേഷിക്കുന്നത് ദേഹി മാത്രം. ദേഹിനെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ലല്ലോ?'
'വേറെ ലൂയി ഫില്ലിപ്പ്,  വാന്‍ ഹുസെന്‍, തുടങ്ങിയ 'നവാനി' വസ്ത്രങ്ങള്‍ ഒന്നും ഇല്ലേ തത്കാലം ഈ ദേഹിക്കു ധരിക്കാന്‍?'.
'തുന്നക്കാരന്‍ കൃഷ്ണന്‍ ദൂബായിലേക്ക് പോയി. ഇപ്പൊ ദേഹങ്ങളൊക്കെ പുറത്തു നിന്ന് വരണം. മിനിമം മൂന്നു കൊട്ടഷന്‍ സംഘടിപ്പിക്കണം L3 കൊട്ടയ്ഷനെ സ്വീകരിക്കാന്‍ പറ്റുള്ളൂ. സി.എ.ജി പരിശോധിക്കും. പല സൈസിലും, നാല് കളറിലും വേണം. കേട്ടിട്ടില്ലേ 'ചാതുര്‍വര്‍ണ്യം മയാ പ്രോക്തം' . വണ്‍ സൈസ്  ഫിട്സ് ആള്‍ ഇവിടെ നടപ്പില്ല. ഒരു ജര്‍മ്മന്‍ താടിക്കാരന്‍ പണ്ടു ശ്രമിച്ചതാ. നടന്നില്ല'
'പിന്നെന്താ ഒരു വഴി, ഒരു ഉപായം. ഒരു മറിമായം , എല്‍ജി കായം ?'
ചിത്രന്‍ അപായം മണത്തറിഞ്ഞു. ഉപായം തേടുന്നത് പോലെ നടിച്ച് തല ചൊറിഞ്ഞു.
' ഇവിടെ പരോള്‍ സമ്പ്രദായങ്ങള്‍ ഇല്ലേ? ഒരു അസുരന്‍ മഹാബലി എല്ലാ കൊല്ലവും പത്തു ദിവസം പരോളില്‍ ഇറങ്ങുന്നുണ്ടല്ലോ'
'അത് ഒരു സ്പെഷല്‍ പെര്‍മിറ്റ്‌ ആണ്. ഇവിടുന്നു അയച്ച പട്ടരു ചെക്കന് ഒരു കാലബദ്ധം പറ്റി പോയി. അപ്പീല്‍  വന്നപ്പോ ശിക്ഷയില്‍ ചില ഇളവുകള്‍ വരുത്തേണ്ടി വന്നു.'
'പൂരത്തിനു കൊടി കയറി പതിനാലു കൂത്ത് കഴിഞ്ഞാണ് മുളയിടല്‍. അത് കഴിഞ്ഞു ആറാം നാള്‍ പൂരം. പിന്നെ പൂരത്തിന്റെ തളര്‍ച്ച. എല്ലാം കൂടി ഒരു മിനിമം മുപ്പതു ദിവസം വേണം '
'പത്തു ദിവസത്തിലധികം പരോള്‍ അനുവദിക്കാന്‍ ഭരണ ഘടന സമ്മതിക്കില്ല'.
'മാറ്റുവിന്‍ ചട്ടങ്ങളെ' ചുള്ളന്‍ വികാരഭരിതനായി പാടിപ്പോയി. പിന്നെ പറഞ്ഞു.
'സജ്ജെസ്റ്റ് എ വേ.' ( ഒരു മാര്‍ഗം കളി കാണിച്ചു താ)
ചിത്രന്‍: 'ഞാന്‍ പറഞ്ഞതാണെന്ന് അറിയരുത്. ബ്രഹ്മമന്റെ കസ്ടടിയില്‍ ഒരു ദേഹം ഉണ്ട്. ചെറിയ എന്തോ ഡിഫെക്റ്റ് പറഞ്ഞ്‌ 'സെക്കണ്ട്സ്' ആക്കി  വെച്ചിരിക്കുകയാണ്. ജെര്‍മ്മനിയിലെക്കുള്ള ഒരു എക്സ്പോര്‍ട്ട് സര്‍പ്ലസ് ആണ്. ഉഗ്രന്‍ സാമാനമാണ്. ഒന്ന് മുട്ടി നോക്കിക്കോളു'
'ദാട്സ് മൈ ബോയ്‌ (നീ ആണ് എന്റെ കുണ്ടന്‍).
ബ്രഹ്മദത്തനെ ഒരു മൂലക്കാക്കി, ഷര്‍ട്ടിന്റെ രണ്ടാമത്തേ ബട്ടണില്‍ ചൂണ്ടു വിരലമര്‍ത്തി കാര്യം പറഞ്ഞു. പിന്നെ മേമ്പൊടിയായി ഗര്‍ജ്ജിച്ചു.
 ' ഐ വോണ്ട് ടൈക്ക് നോ ഫോര്‍ ആന്‍ ആന്‍സര്‍ '
തിരുമേനി ജെര്‍മ്മന്‍ മേനി തപ്പി പുറത്തെടുത്തു. ചുള്ളന്‍ അപ്സര, മാലാഖ, ഹൂറിമാരോട് 'ഓ റിവോയ്ര്‍ ' പറയുന്ന തക്കം നോക്കി തലയോട്ടിയില്‍ കുറിച്ചു 'ചിനക്കത്തൂര്‍ അമ്മയുടെ ചങ്കര നായാടി ആവട്ടെ'. ചതി അറിയാതെ ചുള്ളന്റെ ദേഹി ജര്‍മ്മന്‍ ദേഹത്തില്‍ കയറിക്കൂടി. 'ഇന്‍റെല്‍' കാരുടെ കൈക്രിയകള്‍ക്ക് ശേഷം പാലപ്പുറത്തുള്ള ഏതോ ഒരു ഉദരത്തില്‍ ശയനമായി, അതിവേഗം വളര്‍ന്നു പൂരത്തിനു മുമ്പ് തന്നെ ഒരു ഫുള്‍ ചങ്കര നായാടിയായി.

ല ഫ്രോമ്മാജ് : പാല്‍ കോവ
അഗൈന്‍ ചങ്കരന്‍ ഓണ്‍ ദി കൊക്കൊനട്ട് ട്രീ എന്ന പഴന്‍ചൊല്ലില്‍ തീരെ പതിരില്ല എന്ന് മാലോകര്‍ക്ക് ഒന്ന് കൂടി ബോധ്യപ്പെടുത്തി കൊടുക്കാനായി നായാടി അടുത്ത തെങ്ങില്‍ കയറി, ഏതാണ്ട് നിറഞ്ഞിരുന്ന കള്ളിന്‍ കുടം കാലിയാക്കി ഉരസി ഇറങ്ങി. ഉരസ്സിലെ അസാരം തോല് തെങ്ങിന്‍ തടിയില്‍ അവശേഷിപ്പിച്ച്,.ഇളം വെയിലത്ത് ഒറ്റപ്പാലം ലാക്കാക്കി ഒരു ഒറ്റയാള്‍ വിമോചന യാത്ര നടത്തി. വഴിയിലുള്ള കള്ളുഷാപ്പുകളില്‍ നിന്നെല്ലാം സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി. കിഴക്കേ പാലം കടന്ന് 'കൂരായണ' പറഞ്ഞപ്പോഴേക്കും കാലാടി തുടങ്ങി. ജര്‍മ്മന്‍ മെയിഡ് ദേഹം അണിഞ്ഞ ചുള്ളന്ന് ദിവ്യത്വം കാരണം മുജ്ജന്മ സ്മരണകള്‍ക്ക് ഒരു കുറവും    വന്നില്ല. ആടിക്കൊണ്ട്‌ 'നായാടി' എന്ന പദത്തിന്‍റെ ഉത്പത്തിയെ കുറിച്ച് ചിന്തിച്ചു. തന്റെ ഏതോ ഒരു പൂര്‍വീകന്‍ നായര്‍ പൂസായി ആടിയപ്പോള്‍ 'നായരാടി' എന്ന് അറിയപ്പെട്ടിരിക്കാം. കാലക്ക്രമത്തില്‍ 'നായരാടി' ലോപിച്ച് നായാടി ആയി. പ്രസ്തുത 'നായരാടി' അടി നാട്ടില്‍ ചെന്ന് ആടിയപ്പോള്‍ 'അടിയോടി' യായും ഏറനാട്ടില്‍ ആടിയപ്പോള്‍ 'ഏറാടി യുമായി അറിയപ്പെട്ടു.. ചങ്കരന്‍ സ്വയം മറന്നു ആടിയപ്പോള്‍ 'ശങ്കരാടി'യുമായി. നായാടി മനസ്സുകൊണ്ട് സ്വന്തം മുതുകത്ത് തട്ടി  പറഞ്ഞു.
'ബ്രാവോ ചങ്കരന്‍! എഴുത്തച്ഛന്‍ അവാര്‍ഡ് തന്ന് നിന്നെ ഒരു എഴ്ത്തച്ചനെങ്കിലും ആക്കണം'.
വഴിയില്‍ കണ്ട ഒരു നായര്‍ വീട്ടില്‍ കേറി കൊട്ടി കളിച്ചു
" ആരിന്റെ, ആരിന്റെ  ചങ്കര നായാടി ..
ചെനക്കത്തൂര്‍ വലിയമ്മേടെ ചങ്കര നായാടി
.............................."
' നായാടി കളിച്ചു പൊടി പൊടിച്ചു' എന്ന് സ്വയം വിലയിരുത്തി. ആട്ട കൂലി,  നോട്ട കൂലി, പാര്‍ട്ടി കൂലി ഇത്യാദി കൂലികള്‍ എണ്ണം പറഞ്ഞു മേടിച്ചു. മുഷിയില്ല. ഈ കണക്കില്‍ പോയാല്‍ 'പാന്‍ നമ്പര്‍ ' എടുക്കേണ്ടിവരും.
തട്ടകത്തില്‍ ഒരു വട്ടം ചുറ്റി. സായം കാലം ബാറില്‍ കയറി വെള്ളം മോന്തി, മോന്തി, സൂര്യനാരായണ അയ്യരെ യാത്രയാക്കി..


ല ഡിസ്സര്‍ട്ട് : പഴ പ്രഥമന്‍

നക്ഷത്രം നോക്കി രാത്രിയുടെ അന്ത്യ യാമം അടുത്തു എന്ന് തീര്‍ച്ചപ്പെടുത്തി പുതിയ പാലത്തിലൂടെ ഭാരത പുഴയുടെ മറുകര പറ്റി. പൂര്‍വ ജന്മത്തിലെ തല മുറിയന്റെ ജന്മദേശം പൂകി. കോഴി കൂകുന്നതിന്നു മുന്‍പ് കല്‍ മണ്ഡപം മൂന്നു വട്ടം ചുറ്റി കണ്ടു. അക്കാദമി പ്രസിഡന്റിനെ മൂന്നു വട്ടം തള്ളി പറഞ്ഞു. പിന്നെ  പ്ലിന്ത്‌ അളവും, പരവതാനി വിസ്തീര്‍ണവും, കൈ കണക്കും അടങ്ങല്‍ പട്ടികയു മുപയോഗിച്ച്ചു  ഗണിച്ചു തിട്ടപ്പെടുത്തി. മണലിന്നു സിമന്റിനെ ക്കാള്‍ വില കൂടുതലായതു കൊണ്ട് മണിമണ്ടപ  നിര്‍മ്മിതിയില്‍ സാമാന്യം സിമന്റും ഉപയോഗിച്ചതായി കണ്ടു.  കിം ബഹുനാ ? വെട്ടിപ്പ് കേരള മരാമത്ത് വകുപ്പ് അനുവദിച്ച പരിധിക്ക് അപ്പുറത്തല്ല. മനസ്സിലെ കിളി മൊഴി മന്ത്രിച്ചു  " പരിധിക്കു പുറത്തല്ല. ദയവായി  ഹോള്‍ഡ്‌ ചെയ്യുക, അല്ലെങ്കില്‍ പിന്നെ വിളിക്കുക".
പിന്നെ വിളിക്കാന്‍ തീരുമാനിച്ചു. നീചന്മാര്‍ ഒത്തു കൂടി കള്ള് കുടിക്കട്ടെ,പാര്‍ലര്‍ നടത്തട്ടെ, പെണ്ണ് പിടിക്കട്ടെ, സരസ്വതിയെ പീഡിപ്പിക്കട്ടെ . തത്കാലം നോം ഇടപെടുന്നില്ല.

ല കഫെ : കട്ടന്‍ കാപ്പി

പൂരം കഴിയുന്നത്‌ വരെ നായാടി കളി കളിച്ചു തകര്‍ത്തു കൈവശം വന്ന കരിമ്പണം ഹവാല വഴി സ്വിസ് അക്കൌണ്ടില്‍ നിക്ഷേപിച്ചു.എന്നും രാവിലെ കട്ടന്‍ കാപ്പിയില്‍ കള്ള ചാരായം ചേര്‍ത്ത കഫെ റോയാള്‍ കുടിച്ചു ഉറക്കം കളഞ്ഞു. വൈകുന്നേരം ചാരായത്തില്‍ ദശമൂലാരിഷ്ടം ചേര്‍ത്ത ആസവം സേവിച്ചു നിദ്ര തന്‍ നീരാഴിയില്‍ നീന്തി തുടിച്ചു. അങ്ങിനെ  ബ്രഹ്മദത്തനെ വിരട്ടി കിട്ടിയ മുപ്പതു ദിവസങ്ങളില്‍ ഇരുപത്തൊന്പതും കാലം കൂടി.  ജര്‍മ്മന്‍ ബോഡി ഉപേക്ഷിച്ചു വീണ്ടും സ്വര്‍ഗയാത്രക്ക് സമയമായി. നായാടിക്ക് നീണ്ടു നിവര്‍ന്നു കിടക്കാന്‍ ഒരു ആറ് x നാല് x മൂന്നു കുഴി കല്‍ മണ്ടപത്തിന്നു സമീപത്തായി റെഡിയാക്കി. രാത്രിയില്‍ രാക്ഷസനായി വന്നു സ്മാരക കമിറ്റി ക്കാരെ വിരട്ടാന്‍ പറ്റിയ ലോക്കേഷന്‍

ല ദിജെസ്ടിഫ്: വേപ്പിലകട്ടി

മുപ്പതാം ദിവസം ഗവര്‍മ്മെണ്ട് ആശ്പത്രിയില്‍ പോയി ആരോഗ്യത്തിന്നും ദീര്‍ഘായുസ്സിന്നുമുള്ള ടോണിക്ക് മരുന്ന് വാങ്ങി 'കൊണിയാക്' ആണെന്ന് സങ്കല്പിച്ചു  കഴിച്ച് ചുള്ളന്‍ വീണ്ടും സ്വര്‍ഗ്ഗ യാത്ര തുടങ്ങി.





Friday, January 28, 2011


You see Watson, You do not Observe.


Have you noticed the conductor collecting fares from passengers in a local bus, where some get off and others get in at every stop. No ticket is ever issued. The conductor goes around asking everyone 'where to' and collecting the fare to that stop. As he collects the fare he glances at your face and moves on. He would not ask you for fare the next time he comes around because your face has been 'seized, caught and registered' in his brain as an already paid passenger. The size of the  crowd in the bus is immaterial. It is practically impossible for anyone to steal a free ride. In 99% of cases, the conductor could recognise an unpaid passenger and also recall the 'stop' from which he boarded. I can't visualise such crowded buses in any of the developed countries nor the 'efficient' white or black guys matching the feat.


".....for Holmlock Shears took a view of him head to foot with an eye at once so all embracing and so piercing that Arsene Lupin felt himself seized, caught, and registered by that glance more exactly and more essentially than he had ever been by any photographic apparatus."  


The above quote is from ‘Exploits of Arsene Lupin’ by the French author Maurice Leblanc who was a contemporary of Sir Arthur Conan Doyle. The French Man's creation, Arsene Lupin, the Gentleman Thief, enjoyed as much popularity in French speaking territories as Sherlock Holmes, the Consulting Detective, did in English speaking regions.

I had read all of the Sherlock Holmes stories and novels(and some others like Count of Montecristo, Three Musketeers etc) by the time I had finished III Form (8th.Std now). These were available in the Local library at Ottapalam, where the librarian was one Venu. My mother had a membership no.002. (I have to check up whether it still exists, next time I am in Ottapalam). I had already read several Malayalam books based on the works like"കനകാലയത്തിലെ വേട്ട നായ്ക്കള്‍, (Hound of the Baskervilles), രക്തം കുടിച്ചമോതിരം (A study in Scarlet) and several stories where Kumara Menon substitutes for Holmes.

That was when I was told for the first time about the legendary encounters of the fictional detective and the thief. I was told that the first encounter between the two took place near a railway siding when Aresene Lupin felt himself ‘analyzed, classified, docketed and filed’ in one piercing glance of the detective. But the books were not available. During my inspection days I could visit several libraries like Connemara, Asiatic Society etc but the books were not available with any of them, including the National library at Alipore, Kolkatta. 

Deep inside me, I knew that it will be a big letdown if I ever came across the books and were able to read them. For one thing I had lost the child’s wonder and imagination in the almost four decades that had gone past. The job I was in was also not that conducive to any further development of imagination except perhaps utter cynicism and stoic acceptance. A ‘cunning mixture of phosphorous’ used to give a macabre appearance to a hound could at best evoke a mild ‘query’ in my mind about the feasibility and cost. ‘The dog that did not bark’ may have sounded strange among so many of the official dogs surrounding me in my work place that  barked all the time. Still I could not stop searching for the books. One other book which was in my long time search list for my mother was ‘East Lynne’ by Mrs. Henry Wood.

I did finally succeed in getting the books while I was in Chicago. It was not there in Harold Washington Library, Chicago, either but I could get them through ‘halfprice.com’. Alipore library had a copy of East Lynne but that was in their non-issuable section and even photocopying was not permitted. A very knowledgeable old librarian solicitously enquired why anyone wanted to read such a sentimental, mediocre book. I explained to him that my mother read the novel when she was sixteen years old and desired to read it again. He mentioned some saying in Bengali about spoiling someone’s memories.

I realized the full import when I presented the book to my mother. There was a quick sparkle in the eyes followed by some rapid thumping of the leaves and a pious resolution that she would read it again the same day. My next visit to her was a week after. I could see the book lying casually in one of the tables. My mother did not speak a word about the book although earlier she was practically begging everyone to get her the book. I remembered the Bengali librarian and wished that I had not succeeded in getting the book. It must have been the end of a dream and souring of once sweet memories. I never heard my mother mentioning the book again nor recommending it to anyone till her death. The book is still with me and I have not been able to read it so far.

I soon found out that Arsene Lupin could not excite me either. There were two stories where the thief matches his wits with the detective Homlock Shears in one and Herlock Sholmes in the other. I think Maurice Leblanc was in awe of Sherlock Holmes who even today remains readable and saleable. Perhaps, Arsene Lupin still prowls the cities and countryside of France. But to me he has plunged into the Reichenbach falls along with Holmes and Professor Moriarty and only Holmes has come out alive because he was never in it in the first place. Also, Lupin was “seized, caught and registered” and not “analyzed, classified, docketed and filed” in the pigeon hole cupboard of Sherlock Holmes.


P.S.  One other book of my childhood days was 'Shakuntala Devi' in two volumes by Tharavanat or Tharavath  Devaki or Ammalu amma. Both the volumes were huge. I think the author was a relative of K.G.Mukundan. I also remember that the name of the protagonist was Kumardas and another leading character was Mohanan. The novel is interspersed with shlokas from various Sanskrit sources and one shloka quoted in the book which I remember is:


ഉടുരാജ മുഖീ, മൃഗ രാജ കടീ
ഗജരാജ വിരാജിത മന്ദഗതി
യതിസാ യുവതി ഹൃദയേ വസതി
കോ തപ, കോ ജപ, കോ സമാധി വിധി 

Kumardas recites this under his breath which is however overheard by his mother who asks; '

ഉണ്ണി, ഈ ഭര്‍ത്രുഹരിയുടെ ശ്രിന്ഗാര ശ്ലോകങ്ങള്‍ എവിടെ നിന്നാണ് പഠിച്ചത്..

Finding out the source of such mildly erotic shlokas seemed to be a worthwhile pursuit to me later when I was in college.. But there were difficulties. The shops which used to sell Bhartruhari's books were all  religious book stalls. They sold only the 'Neethi shathakas' and ' Vairagya Shathakas". Much, much later I managed to get a book containing the Shringaara shathakas too. But I could not find my 'Uduraaja muki' anywhere there. While writing this post, I made an Internet search. I am informed that it is a song sung by Madhu Balakrishnan with music by Ouseppachan and lyrics by Balachandran Chullikkad. It almost looked like there has been a concerted conspiracy to abduct my 'Chandramukhi'.! An obscure site gave me the information that it was penned by Unnayi variar in Nalacharitham to describe Damayanti.I have not read Nalacharitham. I must check this. If it were not for the fact that Mukundan might not have been born or was very small when the book was written, I would have concluded that the 'chinna payyan' deliberately tampered with the manuscript before it went to the press! More likely, my memory must be playing tricks or the author herself might have erred.

Wednesday, January 19, 2011

Bhagavad Gita and a mad man

ഭഗവദ് ഗീതയും ഒരു ഭ്രാന്തനും 


(ഭഗവദ് ഗീതയുടെ ഒരു ആരാധകനാണ് ഞാന്‍. തത്വചിന്തയില്‍ ഗീതയെ വെല്ലുവാന്‍ ഒരു ഗ്രന്ഥവുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. It is beyond anyones power to add or substract to the greatness of Gita. ഈ പോസ്റ്റിങ്ങ്‌ നിരീശ്വര വാദികളെയും, സഖാക്കളെയും കളിയാക്കാന്‍ ഉദ്ദേശിച്ചു മാത്രമാണ്.)




'പശ്യമേ പാര്‍ത്ഥ 'രൂപ' നീ ശതശോഥ സഹസ്രശ,
നാനാ വിധാനി, ദിവ്യാനി, നാനാ വര്‍ണാകൃതി നിച'   വിശ്വരൂപ ദര്‍ശനം 11:2 


ഭ്രാന്തന്റെ തട്ജ്ജമ:   
ഹേ പാര്‍ത്ഥ, നീ രൂപാ  കണ്ടുവോ; നൂറു കണക്കില്‍, ആയിര കണക്കില്‍;(നൂറിന്‍റെയും,ആയിരത്തിന്റെയും നോട്ടുകള്‍) പല വിധത്തില്‍, മൂല്യം എറിയവ, പല നിറങ്ങളില്‍, ആകൃതികളില്‍.


ഭ്രാന്തന്‍ വ്യാഖ്യാനം:
പിതാമഹന്‍, ആചാര്യന്‍, മാതുലന്‍, പുത്രന്‍, പൌത്രന്‍, സഖാക്കള്‍ എന്നിങ്ങനെ വേണ്ടപ്പെട്ടവരെ എങ്ങിനെ കൊല്ലും എന്ന് ചിന്തിച്ചു, യുദ്ധ ഭൂമിയില്‍ വിഷണ്ണനായി ഇരിക്കുന്ന പാര്‍ത്ഥന്നു ഹിപ്പ് പോക്കെറ്റില്‍ നിന്നും പേഴ്സ് എടുത്തു കാണിച്ചു കൊടുത്ത് കൃഷ്ണന്‍ പറഞ്ഞു 
 " ഹേ പാര്‍ത്ഥ നീ രൂപാ കണ്ടുവോ. നൂറു കണക്കില്‍, ആയിര കണക്കില്‍ ( അല്ലെങ്കില്‍ നൂറിന്‍റെയും, ആയിരത്തിന്റെയും നോട്ടുകള്‍) നാനാ വിധാനി- ഡോളര്‍, യുറോ, ദിര്‍ഹാം, ദിനാര്‍ ഇത്യാദി, ദിവ്യാനി- എക്സ്ചേഞ്ച് വാല്യൂ അധികമുള്ളവ, നാനാ വര്‍ണാ- പല നിറങ്ങളില്‍, ആകൃതീ ച- പല തരം വാട്ടര്‍ മാര്കുകളോട് കൂടി." ഇതിന്റെ മുമ്പില്‍ 'ബന്ധമെന്ത്, സ്വന്തമെന്തു'. കാച്ചിക്കോ.
( "When money talks, nobody bothers about the grammar."
"യേശുവിലാണെന്റെ വിശ്വാസം
കീശയി ലാണെന്റെ ആശ്വാസം" 
"നാണം കെട്ടും പണം നേടി കൊള്‍വിന്‍ 
നാണക്കേട്‌ ആ പണം തീര്‍ത്ത്‌ കൊളളും"
'പണത്തിന്നു മീതെ പരുന്തും പറക്കില്ല"
"പണമില്ലെങ്കില്‍  പിണം
കുഴല്‍ പണം ഇത്യാദി നിരവധി പ്രമാണങ്ങള്‍ വേദ, പുരാണങ്ങളില്‍ പ്രതി പാദി ച്ചിടുണ്ട്)
ഭഗവാന്‍റെ വണ്‍ മാന്‍ ഷോ എന്ന് പയ്യന്‍ പറഞ്ഞിട്ടുള്ള ഈ വിശ്വരൂപ ദര്‍ശനം ഗീതയിലെ ഒരു 'കറങ്ങുന്ന ബിന്ദു'വാണ്‌.
ഭ്രാന്തന്‍ മറ്റു സന്ദര്‍ഭങ്ങള്‍ പരിശോധന വിഷയമാക്കുന്നു.


"ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം, ജിത്വാ വാ ഭോക്ഷ്യസേ മഹിം ..."


ഭ്രാന്തന്‍റെ തര്‍ജമ:
മരിച്ചു പോയാല്‍ സ്വര്‍ഗം ലഭിക്കും; ജീവിക്കുകയാണെങ്കില്‍ ഭൂ സൌഭാഗ്യങ്ങള്‍ അനുഭവിക്കാം...


ഭ്രാന്തന്‍ വ്യാഖ്യാനം:
കൃഷ്ണന്‍ കുറെ ആയിരം വര്‍ഷങ്ങളുക്കു ശേഷം കാറല്‍ മാര്‍ക്സ് ആയി 'സംഭവിച്ചുപ്പോള്‍' കാല ചക്ര  ഭ്രമണത്തില്‍ നഷ്ട പ്പെട്ടു പോയ ഈ തത്വം പുനരാവര്ത്തിച്ചു. 'workers of the world unite; you have nothing to loose but your chains. 
അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ഥന്‍, കിരീടിയും.....
 ശങ്കരന്‍, കാസ്ട്രോ, മാവോ,ലെനിനും.....


"കര്‍മ്മ ന്ന്യേ വാധികാരസ്തെ , മാ ഫലേഷു കദാചന..." 2: 47


ഭ്രാന്തന്‍റെ തര്‍ജമ: 
നീ കര്‍മ്മം ചെയ്‌താല്‍ മതി.ഫലം പാര്‍ടി സെക്രട്ടറി നോക്കി കൊളളും 


ഭ്രാന്തന്‍ വ്യാഖ്യാനം: 
വര്‍ഗ ശത്രുവിന്റെ തല കൊയ്യുക മാത്രമാണ് നിന്റെ തൊഴില്‍. അതിനാണ് അരിവാള്‍. അധികാരം നേതാക്കന്‍ മാര്‍ക്കുള്ളതാണ്. കോരന്‍ കുമ്പിളില്‍ കഞ്ഞി കുടിച്ചാല്‍ മതി. ഞങ്ങളുടെ പാത്രത്തില്‍ കൈയ്യിട്ടു അശുദ്ധ മാക്കരുത്. ഇതാണ് നിഷ്ക്കാമ വര്‍ഗ സമരം. ഇങ്ങിനെ വിപ്ലവം ചെയ്‌താല്‍ പാപം നിന്നെ സ്പര്‍ശിക്കുകയില്ല.


"ഏവം പ്രവര്‍ത്തിതം ചക്രം...." . 


ഭ്രാന്തന്‍റെ തര്‍ജമ:
ചക്രം ഇങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്....


ഭ്രാന്തന്‍ വ്യാഖ്യാനം:.
ശ്രീ പപ്പനാഭന്റെ 'ചക്രം' കറക്കി  ഇങ്ങിനെയാണ്‌ കാര്യങ്ങള്‍  സാധിച്ചെടുക്കുന്നത്...ഞങ്ങള്‍ തിരുവിതാം കൂറുകാര്‍ ഈ ചക്രം കുറെ കറക്കിയതാ.


" യുകതാഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മസു 
യുക്ത സ്വപ്നാവ ബോധാസ്യ യോഗോ ഭവതി ദുഃഖ ഹ "


ഭ്രാന്തന്‍റെ തര്‍ജമ:
ആഹാരം, കളികള്‍, ഉറക്കം  എന്നിവയില്‍ ഒരു പിശുക്കും കാണിക്കരുത്. അത്യാവശ്യം മാത്രം  ദേഹം അനക്കി
പണിയെടുക്കുകയാനെങ്കില്‍ ദുഖിക്കാനുള്ള യോഗം ഉണ്ടാവില്ല..


ഭ്രാന്തന്‍ വ്യാഖ്യാനം:
വിപ്ലവത്തിന്റെ ആത്യന്തിക ലകഷ്യം മൂക്കറ്റം തിന്നുക, സിലിമാക്കളി കാണുക, ഘെരാവോ,ഹര്‍ത്താല്‍ ,ബന്ദ്‌ എന്നിവ സംഘടിപ്പിക്കുക, ചട്ടപ്പടി ജ്വാലി, ദിവാ സ്വപ്നം എന്നിവയാണ്. പണിയെടുത്തില്ലെങ്കില്‍ ഒരു കുഴപ്പത്തിന്നും യോഗമുണ്ടാവില്ല. Jeeves conveyed the impression of motion without moving a muscle.എന്ന് വുഡ് ഹൌസ്.


"അനന്ന്യാ ശ്ചിന്തയാന്തോ മാം യേ ജനോ പരുപാസിതെ 
തേഷാം നിത്യാഭി  യുക്താനാം യോഗക്ഷേമം വഹാമ്യഹം"


ഭ്രാന്തന്റെ തര്‍ജമ:
വേറെ യാതൊരു ചിന്തയുമില്ലാതെ 'പ്രീമിയം' കൃത്യമായി അടച്ച് പോളിസി ലാപ്സാകാതെ നോക്കുന്നവരുടെ ലൈഫ്  റിസ്ക്‌ ഞാന്‍ വഹിക്കുന്നതാണ്. 


ഭ്രാന്തന്‍ വ്യാഖ്യാനം:
പ്രീമിയം ഒരു പോളിസിയാക്കു. ഏലം ഒരു ശീലമാക്കു. ചൊട്ടയിലെ ശീലം ചുടലവരെ. ചുടല യിലെത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. പോളിസി കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ നിങ്ങള്‍ ചത്തിട്ടില്ലെങ്കില്‍ ഞാന്‍ നിങ്ങളെ വഹിച്ചു എന്നര്‍ത്ഥം. R.I.P അല്ലെങ്കില്‍ L.I.C.  


"യദ്അഗ്രേ: ചാനുബന്ധെച  സുഖം മോഹന മാത്മന 
നിദ്രാലസ്യ  പ്രമാദോര്‍ത്തം തദ്‌ താമസ മുദാഹൃതം"


ഭ്രാന്തന്‍റെ തര്‍ജമ:
ആദ്യത്തിലും മധ്യത്തിലും സുഖം തരുന്നതും ആത്മാവിനെ മോഹിപ്പിക്കുന്നതും നല്ല ഉറക്കം തരുന്നതും നേരമ്പോക്കിന്നു രസം തരുന്നതുമായ ഭക്ഷണം താമസികം.


ഭ്രാന്തന്‍ വ്യാഖ്യാനം:
താമസം കൂടാതെ എല്ലാവരും ബെവ്കോവിലേക്ക് വെച്ചടിക്കുക. കദം കദം ബഡായേ ജാ....ചലോ ബെവ്കോ..
താമസോ  മാ ബെവ്കോ ഗമയ


നോട്ട്:
"പ്രഹ്ലാദാ ശ്ചാമി ദൈത്യാനം......"
അസുരന്മാരില്‍ ഞാന്‍ പ്രഹ്ലാദ നാണ്. ഇനിഷ്യല്‍സ്  കെ .ടീ .എന്നാണോ എന്നറിയില്ല. അതും ഒരു വ്യാസ മൌനം. 













Tuesday, January 11, 2011

oru art filminte thirakkatha



കാലഘട്ടത്തിലെ പയ്യന്‍മാര്‍ 
 ഡിക്കെന്‍സ് സായിപ്പ് "രണ്ട്‌ നഗരത്തിന്റെ കഥ " തുടങ്ങുന്നത്   കാലഘട്ട വിവരണന യോട് കൂടിയാണ്
" It was the best of times, it was the worst of times............."  
'അതൊരു ഉഗ്രന്‍ കാലമായിരുന്നു ഒരു ചീഞ്ഞ സമയവുമായിരുന്നു; തലയ്ക്കു വെളിവ് വന്ന സമയമായിരുന്നു ഹാലിളകിയ കാലവുമായിരുന്നു; അത് കുഞ്ഞാടുകളുടെ കാലഘട്ടമായിരുന്നു യുക്തിവാദി ജോസെപ്പുമാരുടെയും; വെളിച്ചത്തിന്റെ ആര്‍ത്തവ കാലമായിരുന്നു അത് ഇരുട്ടിന്‍റെ ഋതു സംഹാരവും;,ആശാജി (ബോന്‍സ്ലേ) യുടെ വസന്ത കാലമായിരുന്നു അത്  നിരാശാജി യുടെ ശിശിരവും; ഞമ്മെന്റെ മുമ്പില് എല്ലാ ഹലാക്കുകളും ഉണ്ടായിരുന്നു പക്കെങ്കില് ഒരു ഒലക്കേം ഇല്ലാനിം;  രാമനേം കൂട്ടി  നോം അമ്മാത്തെക്ക് പോണ പോലെ,  ച്ചാല്‍ എത്തുന്നതോ  ഇല്ലത്തും; ഇത് പോലൊരു കാലഘട്ടത്തില്‍ '

ഈ 'കഥാ സരില്‍സാഗരവും '  കാലഘട്ട വര്‍ണനയോടെ തുടങ്ങാം. പോരാ, ഒരു കഥ മാത്രം പറഞ്ഞാല്‍ അത് കഥയില്ലയ്മയാകും.'നാല് പെണ്ണുങ്ങളുടെ കഥ'. 'ഒരു ഡസ്സന്‍ ആണുങ്ങളുടെ കഥ' എന്നിങ്ങനെ ആണല്ലോ നടപ്പ്. (നാല് പെണ്ണ്ങ്ങളുക്കു സുമാര്‍ ഒരു പന്ത്രണ്ടു ആണുങ്ങള്‍ എങ്കിലും വേണം  കളി നിരപ്പായ ഗ്രൗണ്ടില്‍ ആവാന്‍)
ഇനി കാല വര്‍ണന:
എഴുത്ത് തൊഴിലാളി എഴുത്ത് തൊഴിലാളിയെ നാക്ക് കൊണ്ടും , പേന കൊണടും  സിവിലായും ക്രിമിനലായും നേരിടുന്ന കാലം
സഖാവും സഖാവും പി.ബി.യിലും, പാര്‍ട്ടി ആപ്പീസിന്നകത്തും, പുറത്തും പരസ്‌പരം കൈകൊട്ടികളിക്കുന്ന തിരുവാതിര കാലം 
ജഡ്ജിയും ജഡ്ജിയും ചന്തയില്‍  ലാ പൊയ്ന്റും ഉള്ളിയുടെ വിലയും  ചര്‍ച്ച  ചെയ്യുന്ന കാലം
മേഷ്ട്രന്മാര്‍ എന്ന ജന്തക്കള്‍ പരസ്‌പരം  തല തല്ലി പൊളിച്ചു തലച്ചോര്‍ തിരയുന്ന കാലം (നോട്ട്: സംഭവം ഇത് വരെ കണ്ടു കിട്ടിയിട്ടില്ല )
കട്ട ബൊമ്മന്‍മാര്‍ രാജ പാര്‍ട്ട് വേഷത്തിന്നായി വായാലെയും വാളാലെയും പേശുന്ന കാലം 
മാനുഷ രെല്ലാരും ഒന്ന് പോലെ ബെവ്കോ ചാരായ ഷാപ്പില്‍ കു നില്ക്കുന്ന കാലം.
ഇന്‍ ഷോര്‍ട്ട്, വി.കെ.ന്‍.  ' മഞ്ചലില്‍ ' കിടന്നു ദര്‍ശിച്ച 'വാളെടുത്തവന്‍ വാളാലും അല്ലാത്തവന്‍ അല്ലാതെയും ചത്ത്‌ കൊണ്ടിരിക്കുന്ന  ' ഒരു കാലഘട്ടം. രാഹു കാലത്തിന്നും ഗുളിക കാലത്തിന്നു മിടക്കുള്ള ഒരു യമ കണ്ടക കാലം..

അങ്ങിനെ ഒരു കാലഘട്ടത്തിലാണ് കഥയിലെ ഒന്നാം നമ്പര്കാരന്‍  ചുളുവില്‍  എല്‍.എല്‍.ബി. പാസ്സായി, സന്നെതെടുത്തത്.  പിന്നെ മുന്‍സിഫ്‌ ആയി. കരുണാമയനായ തമ്പുരാന്‍റെ ഉപദേശ പ്രകാരം മുന്‍സിഫ്‌ പദവിയില്‍ നിന്നും രാജി വെച്ച്‌ ഹൈക്കോടതിയില്‍ വക്കീല്‍ പണി ചെയ്തു.പിന്നെ മൂത്ത് ജഡ്ജിയും, മൂത്ത് മൂത്ത്   ജഡ്ജിമാരുടെ ജഡ്ജിയുമായി. വെച്ചടി വെച്ചടി കയറ്റം. കല്ലും മുള്ളും കാലിനു ഡന്‍ലപ്പ്‌ മെത്ത. ആ സമയത്ത് ഡെന്‍ മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറാന്‍ തുടങ്ങി. അന്വേഷണത്തില്‍ ലാലൂരിലെ മാലിന്യങ്ങളാണ് നാറ്റത്തിനു കാരണം എന്ന് മാധ്യമ രഹസ്യ പോലിസ് മണത്തറിഞ്ഞു. മലബാര്‍ മാപ്പിള മാരുടെ പത്രാസ് സെന്‍റ് അടിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. മേലന്വേഷനത്തിന്നു അംശം അധികാരിയെ നിയമിച്ചു.. നാറ്റം ഓടി ഒളിച്ചു.
കട്ട്‌ ടു നമ്പര്‍ ടു .
ജഡ്ജി കഴിഞ്ഞാല്‍ പ്രതാപം കൊണ്ട് , ഒരു സ്കൂള്‍ ഓഫ് ചിന്ത പ്രകാരം  ശുംഭത്തരം കൊണ്ടും, സഖാക്കള്‍ ആണല്ലോ മുന്നില്‍. നമ്പര്‍ ടു സിനെ  സംബന്ധിച്ച് പ്രശ്നം പാര്‍ട്ടിയില്‍ 'നുമെരൊ ഉണോ'ആരേന്നുള്ളതായിരുന്നു 
ഒരു വടക്കന്‍ വീരഗാഥയായ പാര്‍ട്ടി ഭരണം കോരപ്പുഴ താണ്ടിയാല്‍     കണ്ണൂര്‍ മാനിഫെസ്റ്റോ  പ്രകാരം സഖാകള്‍ക്ക്  ഭ്രഷ്ട് കല്‍പിക്കണം. ഒളിവില്‍ കഴിയുമ്പോള്‍ വയലാര്‍-പുന്നപ്ര യില്‍ പോയാല്‍ പോലിസ് പിടിക്കും എന്ന ഒറ്റ കാരണത്താല്‍ രക്ത സാക്ഷിത്വം നീട്ടി  വെച്ച 'തെക്കുംകൂര്‍ അടിയാന്‍' സര്‍പ്പം തുള്ളല്‍ ഇത്തവണ താന്‍ തന്നെ ചെയ്യാം എന്ന് വാശി പിടിച്ചു. പ്രശ്നം ലിമിറ്റഡ് പി.ബി.യിലും അണ്‍ ലിമിറ്റഡ് പി.ബി.യിലും ചര്‍ച്ച ചെയ്തു. വെരി സീനിയര്‍ സിറ്റിസന്‍ തന്നെ ഹാഫ് ടിക്കെറ്റില്‍ തുള്ളല്‍ നടത്തിയാല്‍ മതി എന്ന് തീരുമാനമായി. കൂട്ടത്തില്‍  കാല്‍  ഭരണവും ബാക്കി സമയം ടാറ്റാജിയെ കെട്ടു കെട്ടിച്ചു ടാ  റ്റാ പറയലും. വടക്കും തെക്കും ചേരി തിരിഞ്ഞു പോരും വക്കാണവും, വായ്ത്താരിയും. വെരി  സീനിയര്‍ സിറ്റിസന്‍ ഏത് നേരവും പഠനത്തില്‍. 
വേറെ   ഒന്നും ചെയ്യാനില്ലത്തത് കൊണ്ട് വടക്കര്‍ കണ്ടല്‍ കാടുകള്‍ വൃത്തിയാക്കി, സുപ്രീം കോടതിയിലേക്ക് പിക്നിക് പോയി.
കട്ട്‌ ടു  നമ്പര്‍ മൂന്ന് 
സര്‍ഗ ശക്തി അനുദിനം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നപ്പോള്‍ എഴുത്ത് തൊഴിലാളികള്‍ ശ്രീകണ്ടന്‍നായരായി, 'തമ്മില്‍ തമ്മില്‍' സര്‍ഗ സംവാദമായി. പത്രങ്ങളിലും ചാനലുകളിലും ഏറ്റുമുട്ടി. ഇല്ലാത്ത മാനത്തിന്നായി വക്കീല്‍ ആപ്പിസുകളിലും കോടതികളിലും കയറി ഇറങ്ങി.
ഒരു  തൊഴിലാളി തത്വമസീ എന്ന് മന്ത്രിച്ചയച്ച ശരത്തെ പ്രതിയോഗി താതവാക്യം മന്ത്രിച്ചു തടുത്തു. പതിനെട്ടു കളരികളിലും സുപ്രീം കോര്‍ട്ടിലും തോറ്റിട്ടില്ലാത്ത താപ്പാനയുടെ  തുളു നാടന്‍ അടവുകള്‍ കടത്തനാടന്‍ ചുവടുകള്‍ കൊണ്ടു ആലി സഹോദരന്മാരുടെ ശിഷ്യനായ വൈദ്യര്‍ നേരിട്ടു. ദേവന്‍ വസു ദേവനോട്  ഏറ്റുമുട്ടി കോടതി കയറി. സര്‍വജ്ഞ പീഠം കയറാന്‍ തയ്യാര്‍ എടുക്കുന്ന തൊഴിലാളി എല്ലാവരോടും ഏറ്റുമുട്ടി. എഴുത്ത് തൊഴിലാളികള്‍ കാല ക്രമേണ കണ്ണാടി കൂട്ടില്‍ ഇരുന്നു കല്ലെറി യാന്‍ വിഷമമാണെന്ന് മനസ്സിലാക്കി. സംഭവങ്ങള്‍ ഒരു സ്പോടനത്തില്‍ എത്തിയത് ഒരു നിഷ്കളങ്കനായ സിനിമാ നടന്‍ സര്‍വജ്ഞ കാംക്ഷിയുടെ പേരിന്റെ അര്‍ത്ഥത്തിന്റെ സാധുത ചോദ്യം ചെയ്തപ്പോഴാണ്. തൊഴിലാളികള്‍ കോണ്‍ ക്ലാവ് വിളിച്ചു കൂട്ടി. വെള്ള പുക വന്നപ്പോള്‍ തീരുമാനം അറിയിച്ചു. ഒന്ന്, ഓരോ തൊഴിലാളിയും അവന്‍റെ പേരിലോ, ഭാര്യയുടെയോ, സംബന്ധ ക്കാരിയുടെ പേരിലോ, മിനിമം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുക. രണ്ട്, പ്രസ്തുത അവാര്‍ഡ് വര്‍ഷാ വര്‍ഷം വേറെ ഒരു തൊഴിലാളിക്ക് സമ്മാനിക്കാന്‍ ഏര്‍പ്പാടാക്കുക. മൂന്നു, എല്ലാ തൊഴിലാളിക്കും ഒരു അവാര്‍ഡ് എങ്കിലും കിട്ടി എന്ന് ഉറപ്പു വരുത്തുക. നാല്, തുഞ്ചന്‍ പറമ്പിലെ പ്രവേശന കാര്യം ഒരു ഹൈ  പവര്‍ ക്ഷേത്ര പ്രവേശന കമ്മിറ്റിയെ ഏല്‍പ്പിക്കുക. അഞ്ച്‌, അത് വരെ സ്റ്റാറ്റസ് കോ നില നിര്‍ത്തുക. തീരുമാനത്തിന്നു പുറകെ മിക്ക തൊഴിലാളികളും ബെവ്കോ കു വില്‍ ഓടി  കയറി.
കട്ട്‌ ടു നമ്പര്‍ നാല്.          
കൊല്ലം മുഴുവന്‍ പണി മുടക്കിയും, രാഷ്ട്രീയം കളിച്ചും, കേ.എസ്. ആര്‍ ഉരുവിട്ടും ജ്വാലി തീരെ ഇല്ലാതാവുകയും, ശമ്പളവും ടുഷ്യനും മുഷിയില്ല എന്ന സ്ഥിതിയും  വന്നപ്പോള്‍ മേഷ്ട്രന്മാര്‍ക്ക് മടുത്തു. പിള്ളാരെ ഒന്ന് നുള്ളാന്‍ പോലും തരമില്ല. ചരിത്ര ബോധമുള്ള മേഷ്ട്രന്മാര്‍ മാമാങ്കം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ഭരണ കക്ഷിയുടെ സംഘത്തിലുള്ള മേഷ്ട്രന്മാര്‍ രണ്ട്‌ വരിയായി നില്‍ക്കും. പ്രതിപക്ഷ സംഘടനയുടെ ചാവേറുകള്‍ ഈ വരികളുടെ നടുവിലുടെ ഓടണം. വിദ്യാഭ്യാസ മന്ത്രി  നിലപാട് തറയില്‍ നില്‍ക്കും. മന്ത്രിയെ പിടിച്ചാല്‍ ഭരണം കൈമാറും. ചത്താല്‍ തലച്ചോര്‍ പരിശോധനക്ക് ശേഷം പോലിസിനെ കൊണ്ടു തട്ടി കിണറ്റിലിടും. ഒന്നാം മാമാങ്കം അത്ര വിജയിച്ചില്ല. ഒരു ചാവേര്‍  മാത്രമാണ്  ചരിത്രത്തിന്റെ ഭാഗമായത് . 
കട്ട്‌ ടു നമ്പര്‍ അഞ്ച്‌ 
TASMAC ലെ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ച ശേഷം മുല്ല പെരിയാറില്‍ നിന്നും വെള്ളം കിട്ടുമോ എന്ന് നോക്കി നടക്കുന്ന പുലികള്‍ക്ക് വേറൊരു തലൈവരെ ചെടുക്കനെ വേണ്ടി വരും എന്ന് കണക്കാക്കി ഡി.മു.ക യില്‍ കൊട്ടാര വിപ്ലവം തുടങ്ങി. വായാലെ പേച്ചും, വാളാലെ പയറ്റും പൊടി പൊടിച്ചു.ഒരു പാണ്ടിയുടെ പേര് കേട്ടു കോംറൈഡ്‌ ആണെന്ന് തെറ്റിദ്ധരിച്ച പുടിന്‍ സായിപ്പു സഹായത്തിന്നായി റെഡ് ആര്‍മിയെ ചെന്നൈ മാനഗരത്തിലേക്ക് മാര്‍ച്ച് ചെയ്യുവാന്‍ ഓര്‍ഡര്‍ ചെയ്തു. തമിഴകം റഷ്യയുടെ ഭാഗ മായാലോ എന്ന് ശങ്കിച്ച മൈലാപൂര്‍  അയ്യര്‍,അയ്യാങ്കാര്മാര്‍  റഷ്യന്‍ പഠനം തുടങ്ങി. പുരട്ചി തലൈവി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്ക് ആളയച്ചു.പണിക്കരും ജയമാലയും വക്കിലാപ്പിസില്‍ ആയിരുന്നു. ജയമാല തൊടുമെന്ന് പേടിച്ച അയ്യപ്പന്‍ ഒരു പതിനെട്ടു പടി കൂടി കയറി ഇരുന്നു. അയ്യപ്പ സേവ സംഘം വളണ്ടിയര്‍മാര്‍ പമ്പയില്‍ ഒരു പ്രതിരോധ  നിര സൃഷ്ടിച്ചു. പെണ്‍ എഴുത്തുകാര്‍ ജയമാലക്ക് വേണ്ടിയും തീണ്ടാരി ആയ മറ്റു പെണ്ണുങ്ങള്‍ക്ക്‌ വേണ്ടിയും താറും ഒന്നരയും മുറുക്കി രംഗത്തെത്തി.ഇന്‍കോണ്ടിനെന്‍സ് ഉള്ള ആണുങ്ങളുക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് പുരോഗമന സാഹിത്യകാരന്മാര്‍ വാദിച്ചു. ഞാന്‍ ഈ നാട്ടു കാരനല്ലെന്നു പറഞ്ഞു വാവര്‍ മക്കത്തെക്ക് പോയി.
ജനം, നാട്ടുകാര്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന നികൃഷ്ട ജീവികള്‍ എഴ്ത്തു തൊഴിലാളികള്‍ക്കൊപ്പം ബെവ്കോ കു വില്‍ ചേര്‍ന്നു ദേശോദ്ഗ്ര ഥനതിന്നായി സംഭാവന നല്‍കി.
സ്റ്റോപ്പ്‌ പ്രസ്‌.
ഈ സംഭവങ്ങള്‍ 'സിലിമ ക്കളി' ആക്കാന്‍  ദിലീപിനെ വണ്ടി ചെക്ക് കൊടുത്തു ഏര്‍പ്പാടാക്കി. ജീവിച്ചിരിക്കുന്ന എല്ലാ നടീ നടന്‍മാരെയും, മരിച്ചവരുടെ പ്രേതങ്ങളെയും, പിന്നെ തിലകനെയും സിലിമാക്കളിയ്ല്‍ ഉള്‍പ്പെടുത്തണമെന്ന് പ്ര ത്യേകം  പറഞ്ഞിട്ടുണ്ട്‌. 
ശേഷം വെള്ളിത്തിരയില്‍.  

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...